കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളേജ് സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന അന്തര്‍ദേശീയ സമ്മേളനം സമാപിച്ചു. കാലാവസ്ഥാ വ്യതിയാനം ജലജീവികളില്‍ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യപ്പെട്ട സമ്മേളനത്തില്‍ 170 പ്രതിനിധികള്‍ പങ്കെടുത്തു. ഇന്‍ഡ്യയിലും വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള 19 വിദഗ്ധര്‍ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള ആറു സെഷനുകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനം നമ്മുടെ മത്സ്യ സമ്പത്തിനുണ്ടാക്കുന്ന ദോഷവശങ്ങളെക്കുറിച്ച് സമ്മേളനം വിശദമായി സംവദിച്ചു. മത്സ്യ പ്രജനനത്തെ പ്രതികൂലമായി ബാധിക്കുന്ന കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് സമ്മേളന പ്രതിനിധികള്‍ ആശങ്ക പങ്കു വച്ചു. ഇതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങളും പരിഹാരമാര്‍ഗങ്ങളും സമ്മേളനത്തില്‍ നിര്‍ദേശിക്കപ്പെട്ടു. ഈ നിര്‍ദേശങ്ങളും ആശങ്കകളും തുടര്‍ നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും കേരള സര്‍ക്കാരിന്റെ ശാസ്ത്ര പരിസ്ഥിതി കൗണ്‍സിലിനും സമര്‍പ്പിക്കും.
സമ്മേളനത്തില്‍ 60 യുവ ശാസ്ത്രജ്ഞര്‍ കാലാവസ്ഥാ വ്യതിയാനവും ജന്തു ജാലങ്ങള്‍ക്ക് വരുത്തി വയ്ക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു 60 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. മത്സര വിഭാഗത്തില്‍ ലക്ഷ്മി എസ്, മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജ് പ്രബന്ധാവതരണത്തില്‍ ഒന്നാം സ്ഥാനവും ഫിറോസ്ഖാന്, അബ്ദുള്‍ ഹക്കിം കോളേജ്, റാണിപ്പെട്ട, രണ്ടാം സ്ഥാനവും നേടി. പോസ്റ്റര്‍ വിഭാഗത്തില്‍ സംബുധ ബാനര്‍ജി, വിശ്വഭാരതി, ശാന്തിനികേതന്‍ ഒന്നാം സ്ഥാനവും, വിനോദ് മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജ് രണ്ടാം സ്ഥാനവും നേടി.
സമാപന സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ. സിന്ധ്യ കാതറിന് മൈക്കിള്‍ സന്ദേശം നല്കി. എഫ്എആർഎഫ് ഡയറക്ടര്‍ ഡോ. മോസസ് ഇന്‍ബരാജ്, ഡോ. സിസ്റ്റര്‍ റോസ് ഗ്രിഗോറിയ, ഡോ. വിജയശ്രീ, നിഷാതോമസ് എന്നിവര്‍ സംബന്ധിച്ചു.
കാലാവസ്ഥാ വ്യതിയാനം നമ്മുടെ മത്സ്യ സമ്പത്തിനുണ്ടാക്കുന്ന ദോഷവശങ്ങളെക്കുറിച്ച് സമ്മേളനം വിശദമായി സംവദിച്ചു. മത്സ്യ പ്രജനനത്തെ പ്രതികൂലമായി ബാധിക്കുന്ന കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് സമ്മേളന പ്രതിനിധികള്‍ ആശങ്ക പങ്കു വച്ചു. ഇതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങളും പരിഹാരമാര്‍ഗങ്ങളും സമ്മേളനത്തില്‍ നിര്‍ദേശിക്കപ്പെട്ടു. ഈ നിര്‍ദേശങ്ങളും ആശങ്കകളും തുടര്‍ നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും കേരള സര്‍ക്കാരിന്റെ ശാസ്ത്ര പരിസ്ഥിതി കൗണ്‍സിലിനും സമര്‍പ്പിക്കും.
സമ്മേളനത്തില്‍ 60 യുവ ശാസ്ത്രജ്ഞര്‍ കാലാവസ്ഥാ വ്യതിയാനവും ജന്തു ജാലങ്ങള്‍ക്ക് വരുത്തി വയ്ക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു 60 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. മത്സര വിഭാഗത്തില്‍ ലക്ഷ്മി എസ്, മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജ് പ്രബന്ധാവതരണത്തില്‍ ഒന്നാം സ്ഥാനവും ഫിറോസ്ഖാന്, അബ്ദുള്‍ ഹക്കിം കോളേജ്, റാണിപ്പെട്ട, രണ്ടാം സ്ഥാനവും നേടി. പോസ്റ്റര്‍ വിഭാഗത്തില്‍ സംബുധ ബാനര്‍ജി, വിശ്വഭാരതി, ശാന്തിനികേതന്‍ ഒന്നാം സ്ഥാനവും, വിനോദ് മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജ് രണ്ടാം സ്ഥാനവും നേടി.
സമാപന സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ. സിന്ധ്യ കാതറിന് മൈക്കിള്‍ സന്ദേശം നല്കി. എഫ്എആർഎഫ് ഡയറക്ടര്‍ ഡോ. മോസസ് ഇന്‍ബരാജ്, ഡോ. സിസ്റ്റര്‍ റോസ് ഗ്രിഗോറിയ, ഡോ. വിജയശ്രീ, നിഷാതോമസ് എന്നിവര്‍ സംബന്ധിച്ചു.