കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി മരിച്ച വിവരം അറിഞ്ഞ് ഭർത്താവ് വനിതാഡോക്ടറെ ചവിട്ടിയെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ട് വരണമെന്നും ബന്ധുക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വെളിച്ചിക്കാല പുതുമന വീട്ടിൽ ശുഭയാണ് ഏതാനും ദിവസം മുന്പ് ന്യൂറോ സംബന്ധമായ അസുഖത്തെതുടർന്ന് മരണമടഞ്ഞത്. ശസ്ത്രക്രിയയെതുടർന്ന് രോഗി സാധാരണ നിലയിലേക്ക് വന്നുവെന്ന് അറിയിച്ച ശേഷം രാത്രിയോടെ മരണപ്പെട്ടുവെന്ന് വനിതാ ഡോക്ടർ ബന്ധുക്കളെ അറിയിച്ചപ്പോഴാണ് ശുഭയുടെ ഭർത്താവ് ചവിട്ടിയെന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകിയത്.
എന്നാൽ ഇത് തെറ്റാണെന്ന് ബന്ധുക്കൾ പറയുന്നു. നിജ സ്ഥിതി കണ്ടെത്തണമെന്നും കള്ളക്കേസിൽകുടുക്കി ഡോക്ടറുടെ ഭാഗത്തെ വീഴ്ച മറയ്ക്കാനാണിതെന്നും ബന്ധുക്കൾ ആരോപിച്ചു.
വെളിച്ചിക്കാല പുതുമന വീട്ടിൽ ശുഭയാണ് ഏതാനും ദിവസം മുന്പ് ന്യൂറോ സംബന്ധമായ അസുഖത്തെതുടർന്ന് മരണമടഞ്ഞത്. ശസ്ത്രക്രിയയെതുടർന്ന് രോഗി സാധാരണ നിലയിലേക്ക് വന്നുവെന്ന് അറിയിച്ച ശേഷം രാത്രിയോടെ മരണപ്പെട്ടുവെന്ന് വനിതാ ഡോക്ടർ ബന്ധുക്കളെ അറിയിച്ചപ്പോഴാണ് ശുഭയുടെ ഭർത്താവ് ചവിട്ടിയെന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകിയത്.
എന്നാൽ ഇത് തെറ്റാണെന്ന് ബന്ധുക്കൾ പറയുന്നു. നിജ സ്ഥിതി കണ്ടെത്തണമെന്നും കള്ളക്കേസിൽകുടുക്കി ഡോക്ടറുടെ ഭാഗത്തെ വീഴ്ച മറയ്ക്കാനാണിതെന്നും ബന്ധുക്കൾ ആരോപിച്ചു.