പത്തനംതിട്ട: ജില്ലയിലെ വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ മെല്ലപ്പോക്കിനെതിരേ എംഎൽഎമാർ രംഗത്ത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഏറ്റെടുക്കുകയും നടപടി ആരംഭിക്കുകയും ചെയ്ത പദ്ധതികളിലെ മെല്ലപ്പോക്കില്‍ ആറന്മുള എംഎല്‍എ കൂടിയായ മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ വികസനസമിതി യോഗത്തില്‍ അസംതൃപ്തി അറിയിച്ചു. വിവിധ വകുപ്പുകളുടെ കൃത്യമായ ഇടപെടൽ ഉണ്ടാകാത്തതാണ് വിമര്‍ശന വിധേയമായത്. സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക ജോലി വൈകുന്നുവെന്നും ആക്ഷേപമുണ്ടായി.
അടുത്ത പ്രീ-ഡിഡിസിക്കു മുന്‍പ് ചര്‍ച്ച ചെയ്ത എല്ലാ കാര്യങ്ങളിലും കൃത്യമായ നടപടി സ്വീകരിക്കണമെന്നും പുതുക്കിയ റിപ്പോര്‍ട്ട് സമിതിക്കു സമര്‍പ്പിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പദ്ധതി ഫണ്ട് വിനിയോഗം കുറവുള്ള വകുപ്പുകള്‍ മെച്ചപ്പെടുത്തണമെന്നു ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു പറഞ്ഞു.
പത്തനംതിട്ട നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, കോന്നി ഡിഎഫ്ഒ ആയുഷ്കുമാര്‍ ഖോരി, എഡിഎം ബി. രാധാകൃഷ്ണന്, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴഞ്ചേരി പാലം
കോഴഞ്ചേരി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിനു ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു സ്പെഷല്‍ തഹസില്‍ദാര്‍ എല്‍എ (ജനറല്‍), കെആര്‍എഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ തമ്മില്‍ കൃത്യമായ ആശയവിനിമയം നടത്തണമെന്നു മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ഇലന്തൂര്‍ ഗവണ്മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലേക്ക് ഇലന്തൂര്‍ മാര്‍ക്കറ്റ് മുതല്‍ കോളജ് വരെയുള്ള വഴിക്കായുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തണം. റോഡ് സര്‍വേ നടത്താനുള്ള ഉദ്യോഗസ്ഥരെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നിയമിക്കണം. പോളച്ചിറ അക്വാ അഡ്വഞ്ചര്‍ പാര്‍ക്ക് ടൂറിസം പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം. മാരാമണ്‍ കണ്വന്ഷന് ആരംഭിക്കാനിരിക്കെ കോഴഞ്ചേരി പാലം പണിക്കായി എടുത്ത മണ്ണ് മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. കോഴഞ്ചേരിയിലെ പൊങ്ങണാംതോട് ശുചീകരണ സര്‍വേ തോടിന്റെ ഉത്ഭവസ്ഥാനം മുതല്‍ ആരംഭിക്കണമെന്നും മന്ത്രി വീണാ പറഞ്ഞു.
പോലീസ് എയ്ഡ് പോസ്റ്റ്
ജില്ലയിലെ പ്രധാനക്ഷേത്രങ്ങളില്നിന്നു ശബരിമലയിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് മുന്‍ വര്‍ഷങ്ങളിലെ പോലെ തുടങ്ങണമെന്നു മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കണം. തിരുവല്ല ജംഗ്ഷനിലെ ഡിവൈഡറുകള്‍ പുനഃസ്ഥാപിക്കണം.
ആനിക്കാട് പഞ്ചായത്തിലെ തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കണം. നിരണം -കടപ്ര പഞ്ചായത്തിലെ കോട്ടച്ചാല്‍ തോട്ടില്‍ ശുചീകരണം നടത്തണം. പെരിങ്ങര, നിരണം പഞ്ചായത്തുകളില്‍ കൃഷി ഓഫീസര്‍മാരില്ല. തിരുവല്ല ബൈപാസിലെ സിഗ്നല്‍ ലൈറ്റുകളുടെ നന്നാക്കണം. ആഞ്ഞിലിത്താനം കമ്യൂണിറ്റി ഹാള്‍, കുന്നന്താനം ആയുര്‍വേദ ഡിസ്പെന്‍സറി, നിരണം കണ്ണശ സ്മാരക ഗ്രന്ഥശാല എന്നിവിടങ്ങളിലെ ഇലക്ട്രിക്കല്‍ ജോലികൾ പൂര്‍ത്തീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.
വന്യമൃഗ ആക്രമണം: നടപടി വേണം
റാന്നി, കോന്നി മേഖലകളില്‍ വന്യമൃഗ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദഗ്ധ പഠനം നടത്തണമെന്നു പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. മലയോര മേഖലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങുന്നതു വിനയാണ്
റാന്നി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനായി സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കണം. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നതു കണക്കിലെടുത്തു നിലയ്ക്കലില്‍ പാര്‍ക്കിംഗ് കൂടുതല്‍ സജ്ജമാക്കണം. ഇട്ടിയപ്പാറയില്‍ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണം. ദൂരെ നിന്നെത്തുന്ന വാഹനങ്ങളില്‍ രണ്ട് ഡ്രൈവര്‍മാര്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും തീര്‍ഥാടന പാതയില്‍ ക്രെയിന്‍ സര്‍വീസ് ലഭ്യമാക്കണമെന്നും എംഎല്‍എ പറഞ്ഞു.
ക്രഷര്‍ ഉത്പന്നങ്ങള്‍ ഉറപ്പാക്കണം
ജില്ലയില്‍ പാറ, മെറ്റല്‍, എം സാന്‍ഡ് പോലുള്ള നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലുണ്ടാകണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി 77 ലക്ഷം രൂപ പിഡബ്ല്യുഡി ബില്‍ഡിംഗ്സിന് നല്‍കിയിട്ടുണ്ട്. റോഡ് കൈയേറിയുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗ് നിയന്ത്രിക്കണം.
കോമളത്തു താത്കാലിക പാലം വേണം
കോമളം താത്കാലിക പാലം പൊതുആവശ്യമാണെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി കെ. ജയവര്‍മ. പുതിയ പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പോലും എങ്ങുമെത്താത്ത സാഹചര്യത്തില്‍ താത്കാലിക പാലം അടിയന്തരാവശ്യമായി കണ്ട് മുന്നോട്ടു പോകണം. താത്കാലിക പാലം എന്ന ആവശ്യത്തിനു തടസം നില്ക്കുന്നവര് ആരാണെന്നു വ്യക്തമാക്കണം.
റവന്യു ജില്ലാ കലോത്സവം ആരംഭിക്കാനിരിക്കെ അപകടങ്ങള്‍ ഒഴിവാക്കാനായി തിരുമൂലപുരത്തും മുത്തൂരും സീബ്രാ ലൈനുകള്‍ വരയ്ക്കണം. കരികുളം വനമേഖലയില്‍ വന്യമൃഗശല്യത്തില്‍ കൃഷി നഷ്ടപ്പെട്ടവര്‍ക്കു വേണ്ട നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത പ്രീ-ഡിഡിസിക്കു മുന്‍പ് ചര്‍ച്ച ചെയ്ത എല്ലാ കാര്യങ്ങളിലും കൃത്യമായ നടപടി സ്വീകരിക്കണമെന്നും പുതുക്കിയ റിപ്പോര്‍ട്ട് സമിതിക്കു സമര്‍പ്പിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പദ്ധതി ഫണ്ട് വിനിയോഗം കുറവുള്ള വകുപ്പുകള്‍ മെച്ചപ്പെടുത്തണമെന്നു ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു പറഞ്ഞു.
പത്തനംതിട്ട നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, കോന്നി ഡിഎഫ്ഒ ആയുഷ്കുമാര്‍ ഖോരി, എഡിഎം ബി. രാധാകൃഷ്ണന്, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴഞ്ചേരി പാലം
കോഴഞ്ചേരി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിനു ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു സ്പെഷല്‍ തഹസില്‍ദാര്‍ എല്‍എ (ജനറല്‍), കെആര്‍എഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ തമ്മില്‍ കൃത്യമായ ആശയവിനിമയം നടത്തണമെന്നു മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ഇലന്തൂര്‍ ഗവണ്മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലേക്ക് ഇലന്തൂര്‍ മാര്‍ക്കറ്റ് മുതല്‍ കോളജ് വരെയുള്ള വഴിക്കായുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തണം. റോഡ് സര്‍വേ നടത്താനുള്ള ഉദ്യോഗസ്ഥരെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നിയമിക്കണം. പോളച്ചിറ അക്വാ അഡ്വഞ്ചര്‍ പാര്‍ക്ക് ടൂറിസം പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം. മാരാമണ്‍ കണ്വന്ഷന് ആരംഭിക്കാനിരിക്കെ കോഴഞ്ചേരി പാലം പണിക്കായി എടുത്ത മണ്ണ് മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. കോഴഞ്ചേരിയിലെ പൊങ്ങണാംതോട് ശുചീകരണ സര്‍വേ തോടിന്റെ ഉത്ഭവസ്ഥാനം മുതല്‍ ആരംഭിക്കണമെന്നും മന്ത്രി വീണാ പറഞ്ഞു.
പോലീസ് എയ്ഡ് പോസ്റ്റ്
ജില്ലയിലെ പ്രധാനക്ഷേത്രങ്ങളില്നിന്നു ശബരിമലയിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് മുന്‍ വര്‍ഷങ്ങളിലെ പോലെ തുടങ്ങണമെന്നു മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കണം. തിരുവല്ല ജംഗ്ഷനിലെ ഡിവൈഡറുകള്‍ പുനഃസ്ഥാപിക്കണം.
ആനിക്കാട് പഞ്ചായത്തിലെ തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കണം. നിരണം -കടപ്ര പഞ്ചായത്തിലെ കോട്ടച്ചാല്‍ തോട്ടില്‍ ശുചീകരണം നടത്തണം. പെരിങ്ങര, നിരണം പഞ്ചായത്തുകളില്‍ കൃഷി ഓഫീസര്‍മാരില്ല. തിരുവല്ല ബൈപാസിലെ സിഗ്നല്‍ ലൈറ്റുകളുടെ നന്നാക്കണം. ആഞ്ഞിലിത്താനം കമ്യൂണിറ്റി ഹാള്‍, കുന്നന്താനം ആയുര്‍വേദ ഡിസ്പെന്‍സറി, നിരണം കണ്ണശ സ്മാരക ഗ്രന്ഥശാല എന്നിവിടങ്ങളിലെ ഇലക്ട്രിക്കല്‍ ജോലികൾ പൂര്‍ത്തീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.
വന്യമൃഗ ആക്രമണം: നടപടി വേണം
റാന്നി, കോന്നി മേഖലകളില്‍ വന്യമൃഗ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദഗ്ധ പഠനം നടത്തണമെന്നു പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. മലയോര മേഖലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങുന്നതു വിനയാണ്
റാന്നി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനായി സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കണം. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നതു കണക്കിലെടുത്തു നിലയ്ക്കലില്‍ പാര്‍ക്കിംഗ് കൂടുതല്‍ സജ്ജമാക്കണം. ഇട്ടിയപ്പാറയില്‍ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണം. ദൂരെ നിന്നെത്തുന്ന വാഹനങ്ങളില്‍ രണ്ട് ഡ്രൈവര്‍മാര്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും തീര്‍ഥാടന പാതയില്‍ ക്രെയിന്‍ സര്‍വീസ് ലഭ്യമാക്കണമെന്നും എംഎല്‍എ പറഞ്ഞു.
ക്രഷര്‍ ഉത്പന്നങ്ങള്‍ ഉറപ്പാക്കണം
ജില്ലയില്‍ പാറ, മെറ്റല്‍, എം സാന്‍ഡ് പോലുള്ള നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലുണ്ടാകണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി 77 ലക്ഷം രൂപ പിഡബ്ല്യുഡി ബില്‍ഡിംഗ്സിന് നല്‍കിയിട്ടുണ്ട്. റോഡ് കൈയേറിയുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗ് നിയന്ത്രിക്കണം.
കോമളത്തു താത്കാലിക പാലം വേണം
കോമളം താത്കാലിക പാലം പൊതുആവശ്യമാണെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി കെ. ജയവര്‍മ. പുതിയ പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പോലും എങ്ങുമെത്താത്ത സാഹചര്യത്തില്‍ താത്കാലിക പാലം അടിയന്തരാവശ്യമായി കണ്ട് മുന്നോട്ടു പോകണം. താത്കാലിക പാലം എന്ന ആവശ്യത്തിനു തടസം നില്ക്കുന്നവര് ആരാണെന്നു വ്യക്തമാക്കണം.
റവന്യു ജില്ലാ കലോത്സവം ആരംഭിക്കാനിരിക്കെ അപകടങ്ങള്‍ ഒഴിവാക്കാനായി തിരുമൂലപുരത്തും മുത്തൂരും സീബ്രാ ലൈനുകള്‍ വരയ്ക്കണം. കരികുളം വനമേഖലയില്‍ വന്യമൃഗശല്യത്തില്‍ കൃഷി നഷ്ടപ്പെട്ടവര്‍ക്കു വേണ്ട നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.