പത്തനംതിട്ട: ഭാരതത്തിൽ ഇപ്പോൾ ഭരണം നടത്തുന്നവർ ഭരണഘടനയുടെ അന്തഃസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കുന്നില്ലെന്നതാണ് രാജ്യത്തെ ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസിഫലി. പത്തനംതിട്ട ഡിസിസിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണദിനത്തോടനുബന്ധിച്ചു നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലേയും ഭരണഘടനയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട ഉദാത്തവും മഹത്തരവുമായ ഒരു ഭരണഘടനയാണ് ഭാരതത്തിനുള്ളത്.
അവസര സമത്വവും ജീവിക്കാനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളില്‍ പ്രധാനപ്പെട്ടതാണെന്ന് അസഫലി പറഞ്ഞു. ജനങ്ങള്‍ക്ക് നല്കുന്ന അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുത്ത് ഭരണഘടനയെപ്പോലും അട്ടിമറിക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്, ഡിസിസി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, ഷാം കുരുവിള, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.സി. സാബു വിഷയം അവതരിപ്പിച്ചു.
അവസര സമത്വവും ജീവിക്കാനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളില്‍ പ്രധാനപ്പെട്ടതാണെന്ന് അസഫലി പറഞ്ഞു. ജനങ്ങള്‍ക്ക് നല്കുന്ന അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുത്ത് ഭരണഘടനയെപ്പോലും അട്ടിമറിക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്, ഡിസിസി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, ഷാം കുരുവിള, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.സി. സാബു വിഷയം അവതരിപ്പിച്ചു.