ബിജെപി ആർത്തുചിരിക്കുകയാണ്. കേന്ദ്രത്തിൽ ഭരണം പിടിച്ചതു മാത്രമല്ല ആ ചിരിക്കു കാരണം. ഭാരതത്തിലെല്ലായിടത്തും അധികാരമോഹികൾ തങ്ങളുടെ കൂടാരത്തിലേക്ക് ഓടി അടുക്കുന്നതും അവരെ സന്തോഷിപ്പിക്കുന്നു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് നേതാവില്ലാതെ പ്രവർത്തിച്ചു തുടങ്ങിയിട്ടു മാസങ്ങളാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ച രാഹുൽഗാന്ധിക്കു പകരക്കാരനെ കാണാൻ പാർട്ടിക്കാവുന്നില്ല.
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ എന്നപോലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുള്ള രാജിയുടെ കാര്യത്തിലും അദ്ദേഹം ഏതാണ്ട് ഒറ്റപ്പെടുകയാണ്. തോൽവിക്ക് ഉത്തരവാദിത്വം പറയേണ്ട ഉന്നതരാരും അദ്ദേഹം കാണിച്ച മാതൃക പിൻചെല്ലാൻ തയ്യാറാകുന്നില്ല. അദ്ദേഹം ഉപേക്ഷിച്ച പദവി ഏറ്റെടുത്തു പാർട്ടിയെ ശക്തിപ്പെടുത്താനും തയാറാവുന്നില്ല. അതുകൊണ്ട് കേണ്‍ഗ്രസ് കേന്ദ്രത്തിൽ മാത്രമല്ല സംസ്ഥാനങ്ങളിലും വല്ലാത്ത പ്രതിസന്ധിയിലായി.
ഹൈക്കമാൻഡ് ദുർബലമാകുന്നു എന്നു കണ്ടാൽ സംസ്ഥാനങ്ങളിൽ ഉണ്ടാകാവുന്ന സ്വഭാവിക പ്രത്യാഘാതങ്ങളാണ് ഇപ്പോൾ കർണാടകത്തിലടക്കം കണ്ടുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിൽ നിന്നും കൂട്ട രാജി. ഇതേക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ നടത്തിയ വിലയിരുത്തൽ ശരിയല്ലേ? രാജിക്കു തുടക്കം കുറിച്ചത് രാഹുൽ ഗാന്ധിയാണെന്ന്. അദ്ദേഹം പാർട്ടിയെ ശക്തമാക്കാനാണ് രാജിസന്നദ്ധത പ്രകടിപ്പിച്ചതെങ്കിൽ സംസ്ഥാനങ്ങളിൽ രാജി വച്ചവരിൽ നല്ല പങ്കും സ്വന്തം പദവി രക്ഷിക്കാനാണ് അങ്ങനെ ചെയ്തത്.
കർണാടകത്തിലും ഗുജറാത്തിൽ പോലും ബിജെപിയിലേക്കു ചേക്കേറാനാണു രാജിവച്ചവരുടെ നീക്കമെങ്കിൽ തെലുങ്കാനയിൽ അതു തെലുങ്കാന രാഷ്ട്ര സമിതിയിൽ കടന്നുകൂടാനാണ്. ആന്ധ്രയിൽ കോണ്‍ഗ്രസ് ക്ഷയിക്കുകയും തെലുങ്കുദേശം ശക്തമാവുകയും ചെയ്തപ്പോൾ കോണ്‍ഗ്രസുകാരനായിരുന്ന മരുമകൻ ചന്ദ്രബാബു നായിഡുവിനെ സ്വന്തം പാർട്ടിയിലേക്കു കൊണ്ടുവന്ന അക്കാലത്തെ തെലുങ്ക് നേതാവ് രാമറാവുവിന്റെ അനുഭവം ചരിത്രപാഠമായി മുന്നിലുണ്ട്. അവസാനം രാമറാവു പാർട്ടിയിൽ ഒന്നുമല്ലാതായി. ചന്ദ്രബാബു നായിഡുവിന്റെ കൈയിലായി പാർട്ടി.
ബിജെപിയുടെ കളികൾ
ഭരണത്തിന്റെ എല്ലാ സംവിധാനവും ഉപയോഗിച്ച് ബിജെപി എതിരാളികളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ബിജെപിക്കു വലിയ തലവേദനയായ തൃണമൂൽ കോണ്‍ഗ്രസിന്റെയും ബഹുജൻ സമാജ് പാർട്ടിയുടെയും സമാജ്വാദി പാർട്ടിയുടെയും മിക്കവാറും നേതാക്കളെല്ലാം സിബിഐയുടെ നിരീക്ഷണത്തിലാണ്. തൃണമൂൽ ചിട്ടിക്കച്ചവടത്തിൽ പെട്ടു കിടക്കുന്നു. മായാവതി, അവരുടെ സർക്കാരിന്റെ കാലത്ത് കൊടുത്ത 21 പഞ്ചസാരമില്ലുകൾ സംബന്ധിച്ച കേസിൽ കുടുങ്ങിയിരിക്കുന്നു. അഖിലേഷ് യാദവ് സമാജ്വാദി പാർട്ടിയുടെ ഭരണകാലത്ത് കൊടുത്ത 13 മൈനിംഗ് ലൈസൻസുകളുടെ പേരിലും. ഏതവസരത്തിലും അറസ്റ്റും നീക്കങ്ങളും ഉണ്ടാകാം.
"ഉപ്പു തിന്നവർ വെള്ളം കുടിക്കണ്ടേ’ എന്ന ചോദ്യം പ്രസക്തമാണ്. പൊതുജീവിതം നന്നാകാൻ ഇത്തരം നീക്കങ്ങൾ നല്ലതുമാണ്. എല്ലാവരോടും വേണം എന്നു മാത്രം. ബംഗാളിൽ കേന്ദ്ര പോലീസിനെ ഉപയോഗിച്ചാണ് സുരക്ഷ ഒരുക്കുന്നത്. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾ പോലും ലംഘിക്കപ്പെടുന്നു.
രാഷ്ട്രീയ എതിരാളികളെ മാത്രമല്ല ആശയപരമായ പോരാട്ടം നടത്തുന്നവരെയും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് നിശബ്ദരാക്കാനാണു നോട്ടം. മാധ്യമങ്ങളെല്ലാം പരസ്യം പേടിച്ച് വരുതിയിലായി. കുരിശുയുദ്ധം തുടരുന്ന അപൂർവം പത്രങ്ങളിൽ ഒന്നായ ഹിന്ദുവിന്റെ റാം വിലപിച്ചു. രാജീവ് ഗാന്ധിയുടെ കാലത്ത് ബോഫോഴ്സ് വിവാദം ഉണ്ടായപ്പോൾ ഭാരതത്തിലെ എത്രയോ പത്രങ്ങൾ അത് ഏറ്റെടുത്തു. ഇന്നു റഫാൽ വിവാദം വന്നപ്പോൾ എല്ലാവർക്കും അതിൽ സ്പർശിക്കാൻ പോലും ഭയം.
ഇന്ദിരാ ജയ്സിംഗിന്റെയും അവരുടെ ഭർത്താവും സർക്കാരിനെതിരെ കോടതിയിൽ പല കേസുകളുമായി എത്തുന്ന ലോയേഴ്സ് കളക്ടീവിന്റെ പ്രസിഡന്റുമായ ആനന്ദ് ഗ്രോവറിന്റെയും വസതികളിലും ഓഫീസുകളിലും എല്ലാം നടത്തിയ റെയ്ഡുകളും സൂചനകളാണ്. എൻഡിടിവി പോലുള്ള ചാനലുകൾക്കു നേരെയും ഉണ്ടായി ഈ അന്വേഷണം. മടിയിൽ കനമുള്ള മിക്ക പത്ര ഉടമകളും കനം സൂക്ഷിക്കാൻ സർക്കാർ സ്തുതികൾ നടത്തുന്നു.
ഒപ്പം നിൽക്കാത്ത ഉദ്യോഗസ്ഥർക്കു വരുന്ന അനുഭവമാണ് ഗുജറാത്തിലെ സഞ്ജീവ് ഭട്ട് അനുഭവിക്കുന്നത്. 1990 ൽ നടന്ന അഡ്വാനിയുടെ രഥയാത്രയ്ക്ക് എതിരെ അദ്ദേഹം നടപടിയെ ടുത്തിരുന്നു. അന്നു പോലീസ് അറസ്റ്റ് ചെയ്തവരിൽ ഒരാൾ ജയിലിൽ നിന്നു വിട്ട് 18 ദിവസം കഴിഞ്ഞു മരിച്ചു. കസ്റ്റഡിമർദനം കൊണ്ടാണു മരിച്ചത് എന്ന് ആരോപിച്ച് ഭട്ടിനെതിരെ സംഘപരിവാർ പരാതി കൊടുത്തു. അദ്ദേഹം ഇപ്പോൾ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു ജയിലിലാണ്. ഭാര്യ ശ്വേതയ്ക്കും മക്കൾക്കും ജീവനു ഭീഷണി ഉണ്ടെന്നാണ് അവർ പറയുന്നത്.
ഇതിനൊപ്പമാണു ജനം ബിജെപിക്ക് എതിരായി ജയിപ്പിച്ചവരെ ബിജെപിക്കാരാക്കി അധികാരം പിടിക്കാനുള്ള കളി. ജനപ്രതിനിധികളായ കോടിശ്വരന്മാരിൽ പലരും സിബിഐയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും ഭയന്നാണു കൂറുമാറുന്നതെന്നു വ്യക്തം. തനിക്ക് ഇനി ഒരു പദവിയും വേണ്ട എന്നെല്ലാം കർണാടകത്തിലെ കോടീശ്വരനായ ഒരു കോണ്‍ഗ്രസ് എംഎൽഎ പറഞ്ഞില്ലേ? കർണാടകത്തിലെ കോണ്‍ഗ്രസ് നീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്ന ഡി.കെ. ശിവകുമാർ എന്ന മറ്റൊരു കോടീശ്വരൻ എത്രമാത്രം ഭീഷണിപ്പെടുത്തപ്പെടുന്നുണ്ട്.
വളർത്തുന്നവർക്കും ഉതകാത്തവർ
ഇങ്ങനെ പിടിച്ചുകൊണ്ടുവരുന്നവരും കൂടെക്കൂടുന്നവരും നേടുന്നതും എല്ലാം പാർട്ടിക്കും പ്രസ്ഥാനത്തിനും എന്നല്ല വളർത്തുന്നവർക്കു പോലും ഉതകണമെന്നില്ല എന്നതിനു ബിജെപി ചരിത്രം സാക്ഷി. പലപ്പോഴും വളർത്തിയ കൈകൾ തന്നെയാണ് കടിയും വാങ്ങിയിട്ടുള്ളത്. ഗുജറാത്ത് കലാപത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി വാജ്പേയി ആവശ്യപ്പെട്ട ആളായിരുന്നു ഇന്നത്തെ പ്രധാനമന്ത്രി മോദി. അന്ന് അദ്ദേഹത്തെ സംരക്ഷിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രി അഡ്വാനി ആയിരുന്നു. അവസാനം അഡ്വാനിയുടെ പ്രധാനമന്ത്രി മോഹം നശിപ്പിച്ചതും അദ്ദേഹത്തെ ഒന്നുമല്ലാതാക്കിയതും മോദി.
ഓരോ നേതാവും ഓരോ സാഹചര്യത്തിൽ വളർത്തിക്കൊണ്ടു വരുന്ന അനർഹർ പലരും അവർക്കുതന്നെ വിനയാകും എന്നതും ചരിത്രം. കാരണം എല്ലാവരുടെയും ലക്ഷ്യം അധികാരമാണ്. മോദിയെ വീഴ്ത്താനുള്ള കഥാപാത്രവും ബിജെപിയിൽ തന്നെ വളരുന്നുണ്ടാകണം.
പണ്ട് ഉത്തർപ്രദേശിൽ ബിജെപിയുടെ മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ് പാർട്ടി പിളർത്തിയതും സ്വന്തം പാർട്ടി ഉണ്ടാക്കിയതും തിരിച്ചുവന്നതുമെല്ലാം ചരിത്രപാഠങ്ങൾ. കർണാടകത്തിലെ യെദിയൂരപ്പയും പാർട്ടി വിട്ട് പുതിയ പാർട്ടി ഉണ്ടാക്കിയതാണ്. അതു പച്ച പിടിക്കില്ലെന്നു വന്നപ്പോൾ തിരിച്ചെത്തി. ഈ കളികളൊക്കെ അധികാരത്തിലെത്താനാണ്. അതു ബിജെപി കൊണ്ടു സാധിക്കില്ല എന്നു വരുന്പോൾ ഇവരെക്കെ ഏതുവഴിക്കാവും പോവുക എന്നു കണ്ടറിയണം.
ഇനി ബിജെപിക്കു വരാനുള്ള മാറ്റം നിലപാടുകളിലെ വെള്ളംചേർക്കലാണ്. 2014 വരെ രാമജന്മഭൂമിയിലൂടെ ഹൈന്ദവ വികാരം വളർത്തി. 2019 ൽ ദേശീയത പറഞ്ഞും വോട്ട് നേടി. ഇങ്ങനെ പറയുന്ന വാഗ്ദാനങ്ങളെക്കുറിച്ച് ജനത്തിനു സംശയം വരുന്ന കാലം ഉണ്ടാകും. 2019 ൽ കേരളത്തിലെ 19 സീറ്റും കോണ്‍ഗ്രസ് മുന്നണിക്കു കൊടുത്തതുപോലെ ജനം പ്രതികരിക്കുന്ന കാലം. അതിനു മന്‍പ് ന്യൂനപക്ഷങ്ങളെ കൂടെനിർത്താനുള്ള നീക്കം ആരംഭിക്കാം. ഗോവയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും എല്ലാം അതിന്റെ സൂചനകളുണ്ട്.
അങ്ങനെ കോണ്‍ഗ്രസിൽ മാത്രമേ രക്ഷയുള്ളു എന്നു കരുതി ജീവിക്കുന്ന ന്യൂനപക്ഷങ്ങളെയും ഒപ്പമാക്കി കബളിപ്പിക്കാനെങ്കിലും ബോധപൂർവമായ നീക്കം. രാമജന്മഭൂമി പോലുള്ള നടപ്പാക്കാനാവാത്ത വാഗ്ദാനങ്ങളിലൂടെ ഹൈന്ദവ സമൂഹത്തെ കബളിപ്പിച്ചതിന്റെ മറ്റൊരു പതിപ്പ്.
ബിജെപിയെ കാത്തിരിക്കുന്നതു നായിഡുവിന്റെ അനുഭവമാണ്. ഇപ്പോൾ ഓടിക്കയറുന്നവരെല്ലാം അപകടമാവും ഉണ്ടാക്കുക. രാമാറാവുവിൽനിന്നു പാർട്ടി ഒന്നാകെ തട്ടിയെടുത്ത നായിഡുവിന്റെ നാലു രാജ്യസഭാംഗങ്ങൾ ഒന്നിച്ചാണു ബിജെപിയിൽ പോയത്. എന്നാൽ, പൊഴിഞ്ഞുപോകുന്നവരെ മറന്ന് പാർട്ടി പരിപാടികളുമായി മുന്നോട്ടുപോകുന്നവർക്കു ആന്ധ്രയിലെ ജഗൻമോഹൻ റെഡ്ഡി മാതൃകയായി നിൽക്കുന്നു.
ഇതിനുമുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ജഗന്റെ വൈഎസ്ആർ കോണ്‍ഗ്രസിൽ മത്സരിച്ചു ജയിച്ച ഒരു ഡസനോളം എംഎൽഎമാർ ഒന്നിച്ച് നായിഡുവിന്റെ കൂടെപ്പോയി. സ്പീക്കറുടെ നിലപാടും നിയമവും എല്ലാം അവർക്കനുകൂലമായി വ്യാഖ്യാനിക്കപ്പെട്ടു. ജഗൻ പ്രതിഷേധിച്ചു. നിയമസഭയിൽ പോകുന്നതുപോലും നിർത്തി. ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിച്ചു. ഇന്നു ജഗനാണ് ആന്ധ്ര ഭരിക്കുന്നത്. നായിഡു പണ്ടു ചെയ്തതെല്ലാം പുതിയ സർക്കാർ തകർത്തുകൊണ്ടിരിക്കുന്നു.
കോണ്‍ഗ്രസ് കാണിച്ച ദുർമാതൃകകൾ
സ്വാതന്ത്ര്യസമരത്തിന്റെ പരിശുദ്ധിയുമായി ഇന്ത്യയിൽ ഭരണത്തിലെത്തിയ കോണ്‍ഗ്രസ് ആദ്യത്തെ രണ്ടു പതിറ്റാണ്ടോളം ഉന്നതമായ ജനാധിപത്യമൂല്യങ്ങൾ പരിരക്ഷിക്കുകയും സംശുദ്ധമായ ഭരണം കാഴ്ചവയ്ക്കുകയും ചെയ്തു. എന്നാൽ, ഇന്ദിരാ ഗാന്ധിയുടെ കാലം മുതൽ അധികാരം പിടിക്കാനും നിലനിർത്താനുംവേണ്ടി പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയൊക്കെ കളഞ്ഞുകുളിച്ചുകൊണ്ടും ഭരണപരവും നിയമപരവുമായ എല്ലാ പഴുതുകളും ഉപയോഗിച്ചുകൊണ്ടും ഭരണം നിലനിർത്താനുള്ള ശ്രമങ്ങളായി. ഉദാഹരണങ്ങൾ എത്രയോ ഉണ്ട്.
കർണാടകത്തിലെ ബൊമ്മെ സർക്കാരിനെ പുറത്താക്കിയ നടപടി സുപ്രീം കോടതി പിന്നീട് റദ്ദാക്കിയതു ചരിത്രം. തമിഴ്നാട് നിയമസഭയിലേക്കുള്ള ഭൂരിപക്ഷം സീറ്റുകളും എം.ജി.ആറിനു വിട്ടുകൊടുത്തുകൊണ്ട് ലോക്സഭയിലേക്കുള്ള ഏതാനും സീറ്റ് വാങ്ങുന്നതടക്കമുള്ള നടപടികൾ. അവർ വിതച്ചതും വിതച്ചതിൽനിന്നു കൊയ്യുകയാണ്.
ആന്ധ്രാ നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്ന രാമറാവുവിനെ ഗവർണറെ ഉപയോഗിച്ച് ഇന്ദിരാ ഗാന്ധി പുറത്താക്കി ഭാസ്കരറാവുവിനെ പ്രതിഷ്ഠിച്ചു. കോണ്‍ഗ്രസ് ഇന്ന് അനുഭവിക്കുന്നതും ചരിത്രം തരുന്ന പാഠം. മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പേറ്റുന്നതും ഭവാൻ എന്ന കവിവാക്യം എല്ലാ കളിക്കാരും ഓർത്തിരുന്നെങ്കിൽ!
അപകടമുണ്ടാക്കുന്ന വളർച്ച
ബിജെപിക്കെതിരായി ജനങ്ങൾ തെരഞ്ഞെടുത്ത കോണ്‍ഗ്രസിലെയും അതുപോലുള്ള പാർട്ടികളിലെയും ജനപ്രതിനിധികൾ ജനങ്ങളുടെ തീരുമാനത്തിനെതിരായി തങ്ങളുടെ പദവി ഉറപ്പാക്കുന്നതിനായി ബിജെപിയിലേക്ക് ഓടിവരുന്നതു കണ്ട് ചിരിക്കുന്ന എല്ലാവരും ഓർക്കുക. ഈ ചിരി ശാശ്വതമാവില്ല. ചരിത്രം ആവർത്തിക്കും. അതാണു ചരിത്രം തരുന്ന പാഠം. ഏതാനും ദിവസങ്ങളായി ഓടിക്കയറി വന്നവർ, പണ്ടേ കൂടെനിന്നവരെപ്പോലും ഒപ്പം കൂട്ടിക്കൊണ്ട് പടിയിറങ്ങിപ്പോകുന്ന ദിനവും അകലെയാവണമെന്നില്ല. അതും ചരിത്രപാഠം.
കേരളത്തിലെ കോണ്‍ഗ്രസ് സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ടപ്പോൾ പട്ടും പരവതാനിയും വിരിച്ചു കൊണ്ടുവന്ന അബ്ദുള്ളക്കുട്ടി അടയാളമാണ്. പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധത ഇല്ലാതെ, പാർട്ടിയുടെ ദർശനങ്ങളോടോ പരിപാടികളോടോ സമരങ്ങളോടോ ഒന്നും ഒരു കൂറും ഇല്ലാതെ, അധികാരം കിട്ടാൻ വേണ്ടി മാത്രം ഓടിക്കയറുന്നവൻ അതുപോലെ തന്നെ ഇറങ്ങിയും പോകും. പാർട്ടിപ്രവർത്തനത്തിനും പാർട്ടി പ്രത്യയശാസ്ത്രത്തിനും ഒരു വിലയും ഇല്ലാത്തവർ കടന്നുചെല്ലുന്നത് പാർട്ടിയിലെ സജ്ജനങ്ങളെ കൂടി ദുഷിപ്പിക്കും. ദുഷ്ടരുമായുള്ള സംസർഗത്തിന് അത്തരം ഒരു മാനംകൂടി ഉണ്ട്.
ദുഷ്കരമായ മാറ്റം
രാഹുൽ ഗാന്ധി പറഞ്ഞതാണു പരിഹാരം. പ്രത്യയശാസ്ത്ര പ്രതിബദ്ധതയുള്ളവരും പോരാടാൻ തയാറുള്ളവരും അധികാരക്കൊതി ഇല്ലാത്തവരുമായവരുടെ ഒരു നിര ഉണ്ടാകണം. അതിനു പ്രത്യയശാസ്ത്രം ഉണ്ടാകണം. അതു ജനങ്ങൾക്കു ഹിതകരമാവണം. പ്രത്യയശാസ്ത്ര നിലപാടുകൾ വോട്ടർമാരെ അറിയിക്കണം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൊണ്ട് ഇത്തരക്കാർ കോണ്‍ഗ്രസിൽ ഇല്ലാതായതിന്റെ അടയാളമാണ് ഇന്നു കാണുന്ന കളികൾ. കൂടെ നിൽക്കുന്നവരിൽ പലരും പോകാത്തത് ആഗ്രഹമില്ലാത്തതുകൊണ്ടല്ല, അവിടെ ഒരു പദവി കിട്ടുമോ എന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ്.
ഇന്നുള്ളവരിൽ നല്ല പങ്കും അധികാരം മാത്രം നോക്കി വന്നവരാണ്. അവരുടെ സാന്നിധ്യം വന്നവരുടെകൂടെ നിലപാടുകളെ കളങ്കപ്പെടുത്തി. അല്ലാതെ പിടിച്ചു നിൽക്കാനാവില്ല എന്നതായി പാർട്ടിയിലെ അവസ്ഥ. ഇന്ദിര പോലും മാറിപ്പോയത് അനുഭവങ്ങൾ കൊണ്ടാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം പദവി ഇല്ലാതായപ്പോൾ ഡൽഹിയിൽ ഒരു വാടകവീടു കിട്ടാൻ പോലും അവർ വിഷമിച്ചു.
സ്വാർഥ താത്പര്യക്കാർ മാറി അധികാരക്കൊതി ഇല്ലാത്തവർ വരണം എന്നാണ് രാഹുൽ ആഗ്രഹിക്കുന്നത്. അങ്ങനെ ഒരു നിരയെ ഇന്നുള്ളവരിൽനിന്നു പ്രതീക്ഷിക്കാനാവുമോ? മൂന്നുനാലു ദശാബ്ദങ്ങളായി പദവികളില്ലാതെ ഒരു നിമിഷം പോലും ജീവിക്കാത്തവർ. പദവിവിട്ട രാഹുലിനൊപ്പം രാജിവയ്ക്കാൻ എത്രപേർ തയാറായി എന്ന സത്യം കണ്ണുതുറപ്പിക്കണം.
സമകാലീന സംഭവവികാസങ്ങളോടുള്ള സമീപനത്തിലും അധികാരം പിടിച്ചുനിർത്താൻ സാധിക്കുന്ന ഏതു മാർഗവും കോണ്‍ഗ്രസും നോക്കുന്നതിന്റെ സൂചനകളല്ലേ കർണാടകത്തിലെ എംഎൽഎമാരുടെ രാജിയിൽ സ്പീക്കർ നടത്തുന്ന കളി? എംഎൽഎമാർ ചാക്കിൽ കയറിയവരാകാം. പക്ഷേ അവർക്കു രാജികൊടുക്കാൻ അവകാശമുണ്ട്. അത് അംഗീകരിക്കാൻ സ്പീക്കർക്കു ചുമതലയും ഉണ്ട്. അതിന് അവരെ കൂറുമാറ്റ നിയമത്തിന്റെ കുടുക്കിൽ കൊണ്ടുവരാനാകുമോ എന്നാണു നോട്ടം.
അടുത്തകാലത്തായി ശക്തമാകുന്ന കളിയുടെ മറുകളി. ഇനി കോടതിയും മറ്റും ഇടപെട്ട് എങ്ങനെയാവും അവരുടെ രാജി കലാശിക്കുക എന്നു കണ്ടറിയണം. ജനാധിപത്യപരമല്ല ആരുടെയും കളികൾ.
തകരുന്ന വിശ്വാസ്യത
കോണ്‍ഗ്രസിന്റെ വിശ്വാസ്യത വല്ലാതെ തകരുന്നു. വോട്ടു ചെയ്യുന്ന കാലത്ത് വോട്ടിംഗ് മെഷീനിൽ ആർക്കു വോട്ടു ചെയ്താലും അതു ബിജെപിക്കു കിട്ടുന്ന നിലയായിരുന്നു, തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴോ ആരെ തെരഞ്ഞെടുത്താലും അവർ ബിജെപിക്കാരാവുന്ന നില എന്ന് ആരോ എഴുതി. ബിജെപിക്കെതിരെ എന്ന മുദ്രവാക്യം മുഴക്കി കോണ്‍ഗ്രസ് നിർത്തുന്ന സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ ബിജെപിവിരുദ്ധ വോട്ടർമാർ മടിക്കാൻ പോകുന്നു എന്നതാണ് ഈ സംഭവവികാസങ്ങൾ ഉണ്ടാക്കുന്ന വലിയ പ്രത്യാഘാതം. ഖദറിന്റെ വിശുദ്ധി എന്നും ജീവിതത്തിൽ സൂക്ഷിച്ച ഒരു നല്ല കോണ്‍ഗ്രസ് നേതാവിന്റെ പുത്രവധു ബിജെപിയുടെ പ്രചാരണവേദിയിലെത്തി പാർട്ടിപതാകയുമായി നിൽക്കുന്ന കാലം. അറിയാതെ ആണു പോലും!
കൃത്യമായ വിലയിരുത്തൽ
ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വിലയിരുത്തിക്കൊണ്ടു സിപിഎം പുറത്തുവിട്ട നിരീക്ഷണമാണു സത്യം. ജനവികാരം മനസിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. കണക്കുകൂട്ടിയ 17 ലക്ഷം വോട്ട് കിട്ടിയില്ല. ജനവികാരം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു എന്നു സമ്മതിക്കുന്പോഴും അതിനനുസരിച്ച മാറ്റങ്ങളൊന്നും കാണാനില്ല. എതിരാളികൾക്കെതിരെ ആക്ഷേപങ്ങളായി ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം അവർതന്നെ ചെയ്യുന്നു.
മുതിർന്ന നേതാവായ എം.എം. ലോറൻസിന്റെ കൊച്ചുമകൻ ബിജെപി അനുഭാവിയായതിന് അമ്മയെ ജോലിയിൽനിന്നു പിരിച്ചുവിട്ടതുപോലുള്ള നടപടികളും നടക്കുന്നു. സഖാവിന്റെ മകളായതുകൊണ്ടു കൊടുത്ത പണിയാണ് എന്നു മന്ത്രിതന്നെ ആശാ ലോറൻസിനോട് പറയുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളുടെ മക്കൾക്കു കിട്ടുന്ന പദവികളിൽ വല്ലാതെ ആശങ്കപ്പെടുന്ന സിപിഎം നേതാക്കൾ അവരുടെ മക്കൾക്കു കൊടുത്തിരിക്കുന്ന സർക്കാർ പദവികളുടെ കണക്ക് വ്യക്തമാക്കമോ? പിഎസ്സിയിൽ വരെ മക്കൾക്കാണു നിയമനം.
അനന്തപുരി/ദ്വിജൻ
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ എന്നപോലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുള്ള രാജിയുടെ കാര്യത്തിലും അദ്ദേഹം ഏതാണ്ട് ഒറ്റപ്പെടുകയാണ്. തോൽവിക്ക് ഉത്തരവാദിത്വം പറയേണ്ട ഉന്നതരാരും അദ്ദേഹം കാണിച്ച മാതൃക പിൻചെല്ലാൻ തയ്യാറാകുന്നില്ല. അദ്ദേഹം ഉപേക്ഷിച്ച പദവി ഏറ്റെടുത്തു പാർട്ടിയെ ശക്തിപ്പെടുത്താനും തയാറാവുന്നില്ല. അതുകൊണ്ട് കേണ്‍ഗ്രസ് കേന്ദ്രത്തിൽ മാത്രമല്ല സംസ്ഥാനങ്ങളിലും വല്ലാത്ത പ്രതിസന്ധിയിലായി.
ഹൈക്കമാൻഡ് ദുർബലമാകുന്നു എന്നു കണ്ടാൽ സംസ്ഥാനങ്ങളിൽ ഉണ്ടാകാവുന്ന സ്വഭാവിക പ്രത്യാഘാതങ്ങളാണ് ഇപ്പോൾ കർണാടകത്തിലടക്കം കണ്ടുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിൽ നിന്നും കൂട്ട രാജി. ഇതേക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ നടത്തിയ വിലയിരുത്തൽ ശരിയല്ലേ? രാജിക്കു തുടക്കം കുറിച്ചത് രാഹുൽ ഗാന്ധിയാണെന്ന്. അദ്ദേഹം പാർട്ടിയെ ശക്തമാക്കാനാണ് രാജിസന്നദ്ധത പ്രകടിപ്പിച്ചതെങ്കിൽ സംസ്ഥാനങ്ങളിൽ രാജി വച്ചവരിൽ നല്ല പങ്കും സ്വന്തം പദവി രക്ഷിക്കാനാണ് അങ്ങനെ ചെയ്തത്.
കർണാടകത്തിലും ഗുജറാത്തിൽ പോലും ബിജെപിയിലേക്കു ചേക്കേറാനാണു രാജിവച്ചവരുടെ നീക്കമെങ്കിൽ തെലുങ്കാനയിൽ അതു തെലുങ്കാന രാഷ്ട്ര സമിതിയിൽ കടന്നുകൂടാനാണ്. ആന്ധ്രയിൽ കോണ്‍ഗ്രസ് ക്ഷയിക്കുകയും തെലുങ്കുദേശം ശക്തമാവുകയും ചെയ്തപ്പോൾ കോണ്‍ഗ്രസുകാരനായിരുന്ന മരുമകൻ ചന്ദ്രബാബു നായിഡുവിനെ സ്വന്തം പാർട്ടിയിലേക്കു കൊണ്ടുവന്ന അക്കാലത്തെ തെലുങ്ക് നേതാവ് രാമറാവുവിന്റെ അനുഭവം ചരിത്രപാഠമായി മുന്നിലുണ്ട്. അവസാനം രാമറാവു പാർട്ടിയിൽ ഒന്നുമല്ലാതായി. ചന്ദ്രബാബു നായിഡുവിന്റെ കൈയിലായി പാർട്ടി.
ബിജെപിയുടെ കളികൾ
ഭരണത്തിന്റെ എല്ലാ സംവിധാനവും ഉപയോഗിച്ച് ബിജെപി എതിരാളികളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ബിജെപിക്കു വലിയ തലവേദനയായ തൃണമൂൽ കോണ്‍ഗ്രസിന്റെയും ബഹുജൻ സമാജ് പാർട്ടിയുടെയും സമാജ്വാദി പാർട്ടിയുടെയും മിക്കവാറും നേതാക്കളെല്ലാം സിബിഐയുടെ നിരീക്ഷണത്തിലാണ്. തൃണമൂൽ ചിട്ടിക്കച്ചവടത്തിൽ പെട്ടു കിടക്കുന്നു. മായാവതി, അവരുടെ സർക്കാരിന്റെ കാലത്ത് കൊടുത്ത 21 പഞ്ചസാരമില്ലുകൾ സംബന്ധിച്ച കേസിൽ കുടുങ്ങിയിരിക്കുന്നു. അഖിലേഷ് യാദവ് സമാജ്വാദി പാർട്ടിയുടെ ഭരണകാലത്ത് കൊടുത്ത 13 മൈനിംഗ് ലൈസൻസുകളുടെ പേരിലും. ഏതവസരത്തിലും അറസ്റ്റും നീക്കങ്ങളും ഉണ്ടാകാം.
"ഉപ്പു തിന്നവർ വെള്ളം കുടിക്കണ്ടേ’ എന്ന ചോദ്യം പ്രസക്തമാണ്. പൊതുജീവിതം നന്നാകാൻ ഇത്തരം നീക്കങ്ങൾ നല്ലതുമാണ്. എല്ലാവരോടും വേണം എന്നു മാത്രം. ബംഗാളിൽ കേന്ദ്ര പോലീസിനെ ഉപയോഗിച്ചാണ് സുരക്ഷ ഒരുക്കുന്നത്. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾ പോലും ലംഘിക്കപ്പെടുന്നു.
രാഷ്ട്രീയ എതിരാളികളെ മാത്രമല്ല ആശയപരമായ പോരാട്ടം നടത്തുന്നവരെയും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് നിശബ്ദരാക്കാനാണു നോട്ടം. മാധ്യമങ്ങളെല്ലാം പരസ്യം പേടിച്ച് വരുതിയിലായി. കുരിശുയുദ്ധം തുടരുന്ന അപൂർവം പത്രങ്ങളിൽ ഒന്നായ ഹിന്ദുവിന്റെ റാം വിലപിച്ചു. രാജീവ് ഗാന്ധിയുടെ കാലത്ത് ബോഫോഴ്സ് വിവാദം ഉണ്ടായപ്പോൾ ഭാരതത്തിലെ എത്രയോ പത്രങ്ങൾ അത് ഏറ്റെടുത്തു. ഇന്നു റഫാൽ വിവാദം വന്നപ്പോൾ എല്ലാവർക്കും അതിൽ സ്പർശിക്കാൻ പോലും ഭയം.
ഇന്ദിരാ ജയ്സിംഗിന്റെയും അവരുടെ ഭർത്താവും സർക്കാരിനെതിരെ കോടതിയിൽ പല കേസുകളുമായി എത്തുന്ന ലോയേഴ്സ് കളക്ടീവിന്റെ പ്രസിഡന്റുമായ ആനന്ദ് ഗ്രോവറിന്റെയും വസതികളിലും ഓഫീസുകളിലും എല്ലാം നടത്തിയ റെയ്ഡുകളും സൂചനകളാണ്. എൻഡിടിവി പോലുള്ള ചാനലുകൾക്കു നേരെയും ഉണ്ടായി ഈ അന്വേഷണം. മടിയിൽ കനമുള്ള മിക്ക പത്ര ഉടമകളും കനം സൂക്ഷിക്കാൻ സർക്കാർ സ്തുതികൾ നടത്തുന്നു.
ഒപ്പം നിൽക്കാത്ത ഉദ്യോഗസ്ഥർക്കു വരുന്ന അനുഭവമാണ് ഗുജറാത്തിലെ സഞ്ജീവ് ഭട്ട് അനുഭവിക്കുന്നത്. 1990 ൽ നടന്ന അഡ്വാനിയുടെ രഥയാത്രയ്ക്ക് എതിരെ അദ്ദേഹം നടപടിയെ ടുത്തിരുന്നു. അന്നു പോലീസ് അറസ്റ്റ് ചെയ്തവരിൽ ഒരാൾ ജയിലിൽ നിന്നു വിട്ട് 18 ദിവസം കഴിഞ്ഞു മരിച്ചു. കസ്റ്റഡിമർദനം കൊണ്ടാണു മരിച്ചത് എന്ന് ആരോപിച്ച് ഭട്ടിനെതിരെ സംഘപരിവാർ പരാതി കൊടുത്തു. അദ്ദേഹം ഇപ്പോൾ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു ജയിലിലാണ്. ഭാര്യ ശ്വേതയ്ക്കും മക്കൾക്കും ജീവനു ഭീഷണി ഉണ്ടെന്നാണ് അവർ പറയുന്നത്.
ഇതിനൊപ്പമാണു ജനം ബിജെപിക്ക് എതിരായി ജയിപ്പിച്ചവരെ ബിജെപിക്കാരാക്കി അധികാരം പിടിക്കാനുള്ള കളി. ജനപ്രതിനിധികളായ കോടിശ്വരന്മാരിൽ പലരും സിബിഐയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും ഭയന്നാണു കൂറുമാറുന്നതെന്നു വ്യക്തം. തനിക്ക് ഇനി ഒരു പദവിയും വേണ്ട എന്നെല്ലാം കർണാടകത്തിലെ കോടീശ്വരനായ ഒരു കോണ്‍ഗ്രസ് എംഎൽഎ പറഞ്ഞില്ലേ? കർണാടകത്തിലെ കോണ്‍ഗ്രസ് നീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്ന ഡി.കെ. ശിവകുമാർ എന്ന മറ്റൊരു കോടീശ്വരൻ എത്രമാത്രം ഭീഷണിപ്പെടുത്തപ്പെടുന്നുണ്ട്.
വളർത്തുന്നവർക്കും ഉതകാത്തവർ
ഇങ്ങനെ പിടിച്ചുകൊണ്ടുവരുന്നവരും കൂടെക്കൂടുന്നവരും നേടുന്നതും എല്ലാം പാർട്ടിക്കും പ്രസ്ഥാനത്തിനും എന്നല്ല വളർത്തുന്നവർക്കു പോലും ഉതകണമെന്നില്ല എന്നതിനു ബിജെപി ചരിത്രം സാക്ഷി. പലപ്പോഴും വളർത്തിയ കൈകൾ തന്നെയാണ് കടിയും വാങ്ങിയിട്ടുള്ളത്. ഗുജറാത്ത് കലാപത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി വാജ്പേയി ആവശ്യപ്പെട്ട ആളായിരുന്നു ഇന്നത്തെ പ്രധാനമന്ത്രി മോദി. അന്ന് അദ്ദേഹത്തെ സംരക്ഷിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രി അഡ്വാനി ആയിരുന്നു. അവസാനം അഡ്വാനിയുടെ പ്രധാനമന്ത്രി മോഹം നശിപ്പിച്ചതും അദ്ദേഹത്തെ ഒന്നുമല്ലാതാക്കിയതും മോദി.
ഓരോ നേതാവും ഓരോ സാഹചര്യത്തിൽ വളർത്തിക്കൊണ്ടു വരുന്ന അനർഹർ പലരും അവർക്കുതന്നെ വിനയാകും എന്നതും ചരിത്രം. കാരണം എല്ലാവരുടെയും ലക്ഷ്യം അധികാരമാണ്. മോദിയെ വീഴ്ത്താനുള്ള കഥാപാത്രവും ബിജെപിയിൽ തന്നെ വളരുന്നുണ്ടാകണം.
പണ്ട് ഉത്തർപ്രദേശിൽ ബിജെപിയുടെ മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ് പാർട്ടി പിളർത്തിയതും സ്വന്തം പാർട്ടി ഉണ്ടാക്കിയതും തിരിച്ചുവന്നതുമെല്ലാം ചരിത്രപാഠങ്ങൾ. കർണാടകത്തിലെ യെദിയൂരപ്പയും പാർട്ടി വിട്ട് പുതിയ പാർട്ടി ഉണ്ടാക്കിയതാണ്. അതു പച്ച പിടിക്കില്ലെന്നു വന്നപ്പോൾ തിരിച്ചെത്തി. ഈ കളികളൊക്കെ അധികാരത്തിലെത്താനാണ്. അതു ബിജെപി കൊണ്ടു സാധിക്കില്ല എന്നു വരുന്പോൾ ഇവരെക്കെ ഏതുവഴിക്കാവും പോവുക എന്നു കണ്ടറിയണം.
ഇനി ബിജെപിക്കു വരാനുള്ള മാറ്റം നിലപാടുകളിലെ വെള്ളംചേർക്കലാണ്. 2014 വരെ രാമജന്മഭൂമിയിലൂടെ ഹൈന്ദവ വികാരം വളർത്തി. 2019 ൽ ദേശീയത പറഞ്ഞും വോട്ട് നേടി. ഇങ്ങനെ പറയുന്ന വാഗ്ദാനങ്ങളെക്കുറിച്ച് ജനത്തിനു സംശയം വരുന്ന കാലം ഉണ്ടാകും. 2019 ൽ കേരളത്തിലെ 19 സീറ്റും കോണ്‍ഗ്രസ് മുന്നണിക്കു കൊടുത്തതുപോലെ ജനം പ്രതികരിക്കുന്ന കാലം. അതിനു മന്‍പ് ന്യൂനപക്ഷങ്ങളെ കൂടെനിർത്താനുള്ള നീക്കം ആരംഭിക്കാം. ഗോവയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും എല്ലാം അതിന്റെ സൂചനകളുണ്ട്.
അങ്ങനെ കോണ്‍ഗ്രസിൽ മാത്രമേ രക്ഷയുള്ളു എന്നു കരുതി ജീവിക്കുന്ന ന്യൂനപക്ഷങ്ങളെയും ഒപ്പമാക്കി കബളിപ്പിക്കാനെങ്കിലും ബോധപൂർവമായ നീക്കം. രാമജന്മഭൂമി പോലുള്ള നടപ്പാക്കാനാവാത്ത വാഗ്ദാനങ്ങളിലൂടെ ഹൈന്ദവ സമൂഹത്തെ കബളിപ്പിച്ചതിന്റെ മറ്റൊരു പതിപ്പ്.
ബിജെപിയെ കാത്തിരിക്കുന്നതു നായിഡുവിന്റെ അനുഭവമാണ്. ഇപ്പോൾ ഓടിക്കയറുന്നവരെല്ലാം അപകടമാവും ഉണ്ടാക്കുക. രാമാറാവുവിൽനിന്നു പാർട്ടി ഒന്നാകെ തട്ടിയെടുത്ത നായിഡുവിന്റെ നാലു രാജ്യസഭാംഗങ്ങൾ ഒന്നിച്ചാണു ബിജെപിയിൽ പോയത്. എന്നാൽ, പൊഴിഞ്ഞുപോകുന്നവരെ മറന്ന് പാർട്ടി പരിപാടികളുമായി മുന്നോട്ടുപോകുന്നവർക്കു ആന്ധ്രയിലെ ജഗൻമോഹൻ റെഡ്ഡി മാതൃകയായി നിൽക്കുന്നു.
ഇതിനുമുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ജഗന്റെ വൈഎസ്ആർ കോണ്‍ഗ്രസിൽ മത്സരിച്ചു ജയിച്ച ഒരു ഡസനോളം എംഎൽഎമാർ ഒന്നിച്ച് നായിഡുവിന്റെ കൂടെപ്പോയി. സ്പീക്കറുടെ നിലപാടും നിയമവും എല്ലാം അവർക്കനുകൂലമായി വ്യാഖ്യാനിക്കപ്പെട്ടു. ജഗൻ പ്രതിഷേധിച്ചു. നിയമസഭയിൽ പോകുന്നതുപോലും നിർത്തി. ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിച്ചു. ഇന്നു ജഗനാണ് ആന്ധ്ര ഭരിക്കുന്നത്. നായിഡു പണ്ടു ചെയ്തതെല്ലാം പുതിയ സർക്കാർ തകർത്തുകൊണ്ടിരിക്കുന്നു.
കോണ്‍ഗ്രസ് കാണിച്ച ദുർമാതൃകകൾ
സ്വാതന്ത്ര്യസമരത്തിന്റെ പരിശുദ്ധിയുമായി ഇന്ത്യയിൽ ഭരണത്തിലെത്തിയ കോണ്‍ഗ്രസ് ആദ്യത്തെ രണ്ടു പതിറ്റാണ്ടോളം ഉന്നതമായ ജനാധിപത്യമൂല്യങ്ങൾ പരിരക്ഷിക്കുകയും സംശുദ്ധമായ ഭരണം കാഴ്ചവയ്ക്കുകയും ചെയ്തു. എന്നാൽ, ഇന്ദിരാ ഗാന്ധിയുടെ കാലം മുതൽ അധികാരം പിടിക്കാനും നിലനിർത്താനുംവേണ്ടി പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയൊക്കെ കളഞ്ഞുകുളിച്ചുകൊണ്ടും ഭരണപരവും നിയമപരവുമായ എല്ലാ പഴുതുകളും ഉപയോഗിച്ചുകൊണ്ടും ഭരണം നിലനിർത്താനുള്ള ശ്രമങ്ങളായി. ഉദാഹരണങ്ങൾ എത്രയോ ഉണ്ട്.
കർണാടകത്തിലെ ബൊമ്മെ സർക്കാരിനെ പുറത്താക്കിയ നടപടി സുപ്രീം കോടതി പിന്നീട് റദ്ദാക്കിയതു ചരിത്രം. തമിഴ്നാട് നിയമസഭയിലേക്കുള്ള ഭൂരിപക്ഷം സീറ്റുകളും എം.ജി.ആറിനു വിട്ടുകൊടുത്തുകൊണ്ട് ലോക്സഭയിലേക്കുള്ള ഏതാനും സീറ്റ് വാങ്ങുന്നതടക്കമുള്ള നടപടികൾ. അവർ വിതച്ചതും വിതച്ചതിൽനിന്നു കൊയ്യുകയാണ്.
ആന്ധ്രാ നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്ന രാമറാവുവിനെ ഗവർണറെ ഉപയോഗിച്ച് ഇന്ദിരാ ഗാന്ധി പുറത്താക്കി ഭാസ്കരറാവുവിനെ പ്രതിഷ്ഠിച്ചു. കോണ്‍ഗ്രസ് ഇന്ന് അനുഭവിക്കുന്നതും ചരിത്രം തരുന്ന പാഠം. മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പേറ്റുന്നതും ഭവാൻ എന്ന കവിവാക്യം എല്ലാ കളിക്കാരും ഓർത്തിരുന്നെങ്കിൽ!
അപകടമുണ്ടാക്കുന്ന വളർച്ച
ബിജെപിക്കെതിരായി ജനങ്ങൾ തെരഞ്ഞെടുത്ത കോണ്‍ഗ്രസിലെയും അതുപോലുള്ള പാർട്ടികളിലെയും ജനപ്രതിനിധികൾ ജനങ്ങളുടെ തീരുമാനത്തിനെതിരായി തങ്ങളുടെ പദവി ഉറപ്പാക്കുന്നതിനായി ബിജെപിയിലേക്ക് ഓടിവരുന്നതു കണ്ട് ചിരിക്കുന്ന എല്ലാവരും ഓർക്കുക. ഈ ചിരി ശാശ്വതമാവില്ല. ചരിത്രം ആവർത്തിക്കും. അതാണു ചരിത്രം തരുന്ന പാഠം. ഏതാനും ദിവസങ്ങളായി ഓടിക്കയറി വന്നവർ, പണ്ടേ കൂടെനിന്നവരെപ്പോലും ഒപ്പം കൂട്ടിക്കൊണ്ട് പടിയിറങ്ങിപ്പോകുന്ന ദിനവും അകലെയാവണമെന്നില്ല. അതും ചരിത്രപാഠം.
കേരളത്തിലെ കോണ്‍ഗ്രസ് സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ടപ്പോൾ പട്ടും പരവതാനിയും വിരിച്ചു കൊണ്ടുവന്ന അബ്ദുള്ളക്കുട്ടി അടയാളമാണ്. പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധത ഇല്ലാതെ, പാർട്ടിയുടെ ദർശനങ്ങളോടോ പരിപാടികളോടോ സമരങ്ങളോടോ ഒന്നും ഒരു കൂറും ഇല്ലാതെ, അധികാരം കിട്ടാൻ വേണ്ടി മാത്രം ഓടിക്കയറുന്നവൻ അതുപോലെ തന്നെ ഇറങ്ങിയും പോകും. പാർട്ടിപ്രവർത്തനത്തിനും പാർട്ടി പ്രത്യയശാസ്ത്രത്തിനും ഒരു വിലയും ഇല്ലാത്തവർ കടന്നുചെല്ലുന്നത് പാർട്ടിയിലെ സജ്ജനങ്ങളെ കൂടി ദുഷിപ്പിക്കും. ദുഷ്ടരുമായുള്ള സംസർഗത്തിന് അത്തരം ഒരു മാനംകൂടി ഉണ്ട്.
ദുഷ്കരമായ മാറ്റം
രാഹുൽ ഗാന്ധി പറഞ്ഞതാണു പരിഹാരം. പ്രത്യയശാസ്ത്ര പ്രതിബദ്ധതയുള്ളവരും പോരാടാൻ തയാറുള്ളവരും അധികാരക്കൊതി ഇല്ലാത്തവരുമായവരുടെ ഒരു നിര ഉണ്ടാകണം. അതിനു പ്രത്യയശാസ്ത്രം ഉണ്ടാകണം. അതു ജനങ്ങൾക്കു ഹിതകരമാവണം. പ്രത്യയശാസ്ത്ര നിലപാടുകൾ വോട്ടർമാരെ അറിയിക്കണം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൊണ്ട് ഇത്തരക്കാർ കോണ്‍ഗ്രസിൽ ഇല്ലാതായതിന്റെ അടയാളമാണ് ഇന്നു കാണുന്ന കളികൾ. കൂടെ നിൽക്കുന്നവരിൽ പലരും പോകാത്തത് ആഗ്രഹമില്ലാത്തതുകൊണ്ടല്ല, അവിടെ ഒരു പദവി കിട്ടുമോ എന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ്.
ഇന്നുള്ളവരിൽ നല്ല പങ്കും അധികാരം മാത്രം നോക്കി വന്നവരാണ്. അവരുടെ സാന്നിധ്യം വന്നവരുടെകൂടെ നിലപാടുകളെ കളങ്കപ്പെടുത്തി. അല്ലാതെ പിടിച്ചു നിൽക്കാനാവില്ല എന്നതായി പാർട്ടിയിലെ അവസ്ഥ. ഇന്ദിര പോലും മാറിപ്പോയത് അനുഭവങ്ങൾ കൊണ്ടാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം പദവി ഇല്ലാതായപ്പോൾ ഡൽഹിയിൽ ഒരു വാടകവീടു കിട്ടാൻ പോലും അവർ വിഷമിച്ചു.
സ്വാർഥ താത്പര്യക്കാർ മാറി അധികാരക്കൊതി ഇല്ലാത്തവർ വരണം എന്നാണ് രാഹുൽ ആഗ്രഹിക്കുന്നത്. അങ്ങനെ ഒരു നിരയെ ഇന്നുള്ളവരിൽനിന്നു പ്രതീക്ഷിക്കാനാവുമോ? മൂന്നുനാലു ദശാബ്ദങ്ങളായി പദവികളില്ലാതെ ഒരു നിമിഷം പോലും ജീവിക്കാത്തവർ. പദവിവിട്ട രാഹുലിനൊപ്പം രാജിവയ്ക്കാൻ എത്രപേർ തയാറായി എന്ന സത്യം കണ്ണുതുറപ്പിക്കണം.
സമകാലീന സംഭവവികാസങ്ങളോടുള്ള സമീപനത്തിലും അധികാരം പിടിച്ചുനിർത്താൻ സാധിക്കുന്ന ഏതു മാർഗവും കോണ്‍ഗ്രസും നോക്കുന്നതിന്റെ സൂചനകളല്ലേ കർണാടകത്തിലെ എംഎൽഎമാരുടെ രാജിയിൽ സ്പീക്കർ നടത്തുന്ന കളി? എംഎൽഎമാർ ചാക്കിൽ കയറിയവരാകാം. പക്ഷേ അവർക്കു രാജികൊടുക്കാൻ അവകാശമുണ്ട്. അത് അംഗീകരിക്കാൻ സ്പീക്കർക്കു ചുമതലയും ഉണ്ട്. അതിന് അവരെ കൂറുമാറ്റ നിയമത്തിന്റെ കുടുക്കിൽ കൊണ്ടുവരാനാകുമോ എന്നാണു നോട്ടം.
അടുത്തകാലത്തായി ശക്തമാകുന്ന കളിയുടെ മറുകളി. ഇനി കോടതിയും മറ്റും ഇടപെട്ട് എങ്ങനെയാവും അവരുടെ രാജി കലാശിക്കുക എന്നു കണ്ടറിയണം. ജനാധിപത്യപരമല്ല ആരുടെയും കളികൾ.
തകരുന്ന വിശ്വാസ്യത
കോണ്‍ഗ്രസിന്റെ വിശ്വാസ്യത വല്ലാതെ തകരുന്നു. വോട്ടു ചെയ്യുന്ന കാലത്ത് വോട്ടിംഗ് മെഷീനിൽ ആർക്കു വോട്ടു ചെയ്താലും അതു ബിജെപിക്കു കിട്ടുന്ന നിലയായിരുന്നു, തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴോ ആരെ തെരഞ്ഞെടുത്താലും അവർ ബിജെപിക്കാരാവുന്ന നില എന്ന് ആരോ എഴുതി. ബിജെപിക്കെതിരെ എന്ന മുദ്രവാക്യം മുഴക്കി കോണ്‍ഗ്രസ് നിർത്തുന്ന സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ ബിജെപിവിരുദ്ധ വോട്ടർമാർ മടിക്കാൻ പോകുന്നു എന്നതാണ് ഈ സംഭവവികാസങ്ങൾ ഉണ്ടാക്കുന്ന വലിയ പ്രത്യാഘാതം. ഖദറിന്റെ വിശുദ്ധി എന്നും ജീവിതത്തിൽ സൂക്ഷിച്ച ഒരു നല്ല കോണ്‍ഗ്രസ് നേതാവിന്റെ പുത്രവധു ബിജെപിയുടെ പ്രചാരണവേദിയിലെത്തി പാർട്ടിപതാകയുമായി നിൽക്കുന്ന കാലം. അറിയാതെ ആണു പോലും!
കൃത്യമായ വിലയിരുത്തൽ
ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വിലയിരുത്തിക്കൊണ്ടു സിപിഎം പുറത്തുവിട്ട നിരീക്ഷണമാണു സത്യം. ജനവികാരം മനസിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. കണക്കുകൂട്ടിയ 17 ലക്ഷം വോട്ട് കിട്ടിയില്ല. ജനവികാരം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു എന്നു സമ്മതിക്കുന്പോഴും അതിനനുസരിച്ച മാറ്റങ്ങളൊന്നും കാണാനില്ല. എതിരാളികൾക്കെതിരെ ആക്ഷേപങ്ങളായി ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം അവർതന്നെ ചെയ്യുന്നു.
മുതിർന്ന നേതാവായ എം.എം. ലോറൻസിന്റെ കൊച്ചുമകൻ ബിജെപി അനുഭാവിയായതിന് അമ്മയെ ജോലിയിൽനിന്നു പിരിച്ചുവിട്ടതുപോലുള്ള നടപടികളും നടക്കുന്നു. സഖാവിന്റെ മകളായതുകൊണ്ടു കൊടുത്ത പണിയാണ് എന്നു മന്ത്രിതന്നെ ആശാ ലോറൻസിനോട് പറയുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളുടെ മക്കൾക്കു കിട്ടുന്ന പദവികളിൽ വല്ലാതെ ആശങ്കപ്പെടുന്ന സിപിഎം നേതാക്കൾ അവരുടെ മക്കൾക്കു കൊടുത്തിരിക്കുന്ന സർക്കാർ പദവികളുടെ കണക്ക് വ്യക്തമാക്കമോ? പിഎസ്സിയിൽ വരെ മക്കൾക്കാണു നിയമനം.
അനന്തപുരി/ദ്വിജൻ