കോട്ടയം: കൃഷിയെക്കുറിച്ചും മാലിന്യ സംസ്കരണത്തെക്കുറിച്ചും പഠിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ 16 അംഗങ്ങൾ സിക്കിമിലെത്തി. കിലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠനയാത്രയുടെ ഭാഗമായി സംഘം ശനിയാഴ്ച പുലർച്ചെയാണ് നെടുമ്പാശേരിയിൽനിന്നു വിമാനത്തിൽ സിക്കിമിലേക്ക് യാത്ര തിരിച്ചത്.
ഭരണ-പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ സംഘത്തിലുണ്ട്. സിക്കിമിന്റെ തലസ്ഥാനമായ ഗ്യാംഗ്ടോക്കാണ് ഇന്ത്യയിലെതന്നെ ഏറ്റവും ശുചിത്വമുള്ള നഗരം. ഇവിടത്തെ മാലിന്യസംസ്കരണ രീതികളെക്കുറിച്ച് സംഘം നേരിട്ട് മനസിലാക്കും. കൂടാതെ സിക്കിമിലെ കൃഷിയുൾപ്പെടെയുള്ള കാര്യങ്ങളും സംഘം പഠിക്കുന്നുണ്ട്. കേരളത്തിലേതുപോലെ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നതാണ് സിക്കിമിലെ ത്രിതല പഞ്ചായത്ത് സംവിധാനം.
ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ചും അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളെക്കുറിച്ചും അറിയുന്നതിനായി സംഘം ഇവിടത്തെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സിക്കിമിലെ മാലിന്യ സംസ്കരണത്തെക്കുറിച്ചാണ് സംഘം കൂടുതലായി പഠിക്കുന്നത്. ജില്ലയിൽ നടപ്പാക്കുന്ന ശുചിത്വ സഹകരണം പദ്ധതിയുടെ ഭാഗമായിട്ടാണ് പഠനം.
ജില്ലാ പഞ്ചായത്തും ജില്ലയിലെ 11 ബ്ലോക്കുകളും 71 പഞ്ചായത്തുകളും ചേർന്ന് സഹകരണ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന മാലിന്യ സംസ്കരണ പദ്ധതിയാണ് ശുചിത്വ സഹകരണം. ഇതിന്റെ വിശദമായ പദ്ധതി സംസ്ഥാന സർക്കാരിനു സമർപ്പിച്ചിരിക്കുകയാണ്. സിക്കിം പഠന യാത്രയിൽനിന്നു കിട്ടുന്ന കൂടുതൽ അറിവുകളും പ്രായോഗിക നിർദേശങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്താനാകും. എൽപി സ്കൂൾമുതൽ ശുചിത്വബോധവത്കരണവും മാലിന്യസംസ്കരണത്തിനു ബൃഹത് പദ്ധതികളുമാണ് ശുചിത്വ സഹകരണ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ രാധാ വി.നായർ, വൈസ് പ്രസിഡന്റ് ടി.എസ്. ശരത്. റോസമ്മ സോണി, കെ.വി. ബിന്ദു, സുധാ കുര്യൻ എന്നീ അംഗങ്ങൾ അസൗകര്യങ്ങൾ മൂലം യാത്രയിൽ പങ്കെടുക്കുന്നില്ല.
ജില്ലാ ആസൂത്രണസമിതിയംഗം കെ. രാജേഷ്, ജില്ലാ പഞ്ചായത്തിൽ നിന്നും രണ്ട് ഉദ്യോഗസ്ഥരും കിലയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും യാത്രയിലുണ്ട്. ശനിയാഴ്ച ഉച്ചയോടെ സിക്കിമിലെത്തിയ സംഘം ഡിസംബർ രണ്ടിന് ഉച്ചയോടെ മടങ്ങിയെത്തും.
ജില്ലാ പഞ്ചായത്തിന്റെ സിക്കിം യാത്ര പഠനയാത്രയാണെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും ഉല്ലാസയാത്രയാണെന്ന് ആക്ഷേപവുമുണ്ട്. എന്നാൽ കിലയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലാ പഞ്ചായത്തുകളെയും പങ്കെടുപ്പിച്ചുകൊണ്ട് പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ടെന്നാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം.
ഭരണ-പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ സംഘത്തിലുണ്ട്. സിക്കിമിന്റെ തലസ്ഥാനമായ ഗ്യാംഗ്ടോക്കാണ് ഇന്ത്യയിലെതന്നെ ഏറ്റവും ശുചിത്വമുള്ള നഗരം. ഇവിടത്തെ മാലിന്യസംസ്കരണ രീതികളെക്കുറിച്ച് സംഘം നേരിട്ട് മനസിലാക്കും. കൂടാതെ സിക്കിമിലെ കൃഷിയുൾപ്പെടെയുള്ള കാര്യങ്ങളും സംഘം പഠിക്കുന്നുണ്ട്. കേരളത്തിലേതുപോലെ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നതാണ് സിക്കിമിലെ ത്രിതല പഞ്ചായത്ത് സംവിധാനം.
ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ചും അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളെക്കുറിച്ചും അറിയുന്നതിനായി സംഘം ഇവിടത്തെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സിക്കിമിലെ മാലിന്യ സംസ്കരണത്തെക്കുറിച്ചാണ് സംഘം കൂടുതലായി പഠിക്കുന്നത്. ജില്ലയിൽ നടപ്പാക്കുന്ന ശുചിത്വ സഹകരണം പദ്ധതിയുടെ ഭാഗമായിട്ടാണ് പഠനം.
ജില്ലാ പഞ്ചായത്തും ജില്ലയിലെ 11 ബ്ലോക്കുകളും 71 പഞ്ചായത്തുകളും ചേർന്ന് സഹകരണ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന മാലിന്യ സംസ്കരണ പദ്ധതിയാണ് ശുചിത്വ സഹകരണം. ഇതിന്റെ വിശദമായ പദ്ധതി സംസ്ഥാന സർക്കാരിനു സമർപ്പിച്ചിരിക്കുകയാണ്. സിക്കിം പഠന യാത്രയിൽനിന്നു കിട്ടുന്ന കൂടുതൽ അറിവുകളും പ്രായോഗിക നിർദേശങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്താനാകും. എൽപി സ്കൂൾമുതൽ ശുചിത്വബോധവത്കരണവും മാലിന്യസംസ്കരണത്തിനു ബൃഹത് പദ്ധതികളുമാണ് ശുചിത്വ സഹകരണ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ രാധാ വി.നായർ, വൈസ് പ്രസിഡന്റ് ടി.എസ്. ശരത്. റോസമ്മ സോണി, കെ.വി. ബിന്ദു, സുധാ കുര്യൻ എന്നീ അംഗങ്ങൾ അസൗകര്യങ്ങൾ മൂലം യാത്രയിൽ പങ്കെടുക്കുന്നില്ല.
ജില്ലാ ആസൂത്രണസമിതിയംഗം കെ. രാജേഷ്, ജില്ലാ പഞ്ചായത്തിൽ നിന്നും രണ്ട് ഉദ്യോഗസ്ഥരും കിലയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും യാത്രയിലുണ്ട്. ശനിയാഴ്ച ഉച്ചയോടെ സിക്കിമിലെത്തിയ സംഘം ഡിസംബർ രണ്ടിന് ഉച്ചയോടെ മടങ്ങിയെത്തും.
ജില്ലാ പഞ്ചായത്തിന്റെ സിക്കിം യാത്ര പഠനയാത്രയാണെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും ഉല്ലാസയാത്രയാണെന്ന് ആക്ഷേപവുമുണ്ട്. എന്നാൽ കിലയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലാ പഞ്ചായത്തുകളെയും പങ്കെടുപ്പിച്ചുകൊണ്ട് പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ടെന്നാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം.