എരുമേലി: കക്കൂസ് മാലിന്യങ്ങൾ സംസ്കരിക്കാൻ വീട്ടുപടിക്കലും സ്ഥാപനങ്ങളിലും ഇനി പ്ലാന്റുമായി എരുമേലി പഞ്ചായത്തിന്റെ വാഹനം എത്താൻ അധികകാലം വേണ്ടി വരില്ല. ജില്ലാ കളക്ടറുടെ ഇടപെടലിൽ അതിനുള്ള നടപടി ഒരുങ്ങുകയാണ് പഞ്ചായത്ത്. സംസ്കരണ കേന്ദ്രങ്ങളിലേക്കാണെന്ന പേരിൽ വീടുകളിൽനിന്നു ലോറിയിലാക്കി കൊണ്ടുപോകുന്ന കക്കൂസ് മാലിന്യങ്ങൾ വഴിയിലും പുഴയിലുമൊക്കെ തള്ളുന്ന പ്രവണതയ്ക്ക് ഇതോടെ വിരാമമാകുമെന്നാണ് കരുതുന്നത്. ഒപ്പം പഞ്ചായത്തിനു വരുമാനവും ശുചിത്വത്തിലും മാലിന്യ നിർമാർജനത്തിലും വൻ മുന്നേറ്റവും കൈവരും.
കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ഇടപെട്ടു കോട്ടയത്തു പഞ്ചായത്ത് അധികൃതരും മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് കക്കൂസ് മാലിന്യങ്ങളുടെ സംസ്കരണത്തിനു പ്ലാന്റ് ഘടിപ്പിച്ച സംസ്കരണ വാഹനം വാങ്ങാൻ ധാരണയായത്.
എരുമേലിയിലെ സ്ഥിതി
എരുമേലിയിൽ ശബരിമല സീസൺ കാലത്തു നൂറുകണക്കിനു ശൗചാലയങ്ങളാണ് ടൗൺ പരിസരങ്ങളിൽ മാത്രം പ്രവർത്തിക്കുന്നത്. ഇതിൽ സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ടെണ്ണത്തിനാണ് പ്ലാന്റ് ഉള്ളത്. നൂറുകണക്കിനു കക്കൂസ് ഉള്ള ദേവസ്വം ബോർഡിന്റെ പ്ലാന്റിൽ സംസ്കരണം ശാസ്ത്രീയമല്ലെന്നു വർഷങ്ങളായി പരാതിയുണ്ട്. ദേവസ്വത്തിന്റെയും ജമാഅത്തിന്റെയും ഉൾപ്പടെ ശൗചാലയ സമുച്ചയങ്ങളെല്ലാം വലിയ തോടിന്റെ കരയിലാണ് പ്രവർത്തിക്കുന്നത്. ബസ് സ്റ്റാൻഡുകളിൽ അടക്കം പഞ്ചായത്തിന്റെ പൊതു ശൗചാലയങ്ങൾക്കും പ്ലാന്റില്ല. വീടുകളിൽ കക്കൂസുകളുടെ സെപ്റ്റിക് ടാങ്കുകളിൽ മൂന്നു വർഷത്തിലൊരിക്കൽ മാലിന്യങ്ങൾ നീക്കണമെന്നാണ് പൊതുവായുള്ള സർക്കാർ നിർദേശം.
ഫീസ് ഈടാക്കും
വെളിയിട വിസർജന വിമുക്ത പഞ്ചായത്ത് (ഒഡിഎഫ്) ആയി പ്രഖ്യാപിക്കപ്പെട്ട എരുമേലിയെ ഇനി സമ്പൂർണ വെളിയിട വിസർജന വിമുക്ത പഞ്ചായത്ത് (ഒഡിഎഫ് പ്ലസ്) ആയി മാറാൻ കക്കൂസ് മാലിന്യ സംസ്കരണം നടപ്പിലാക്കുന്നതോടെ സാധ്യമാകും.
വീടുകളിലെയും സ്ഥാപനങ്ങളിലെയും കക്കൂസ് മാലിന്യം സംസ്കരിക്കാൻ നിശ്ചിത നിരക്കിൽ പഞ്ചായത്തിനു ഫീസ് വരുമാനമായി വാങ്ങാനാകും. എരുമേലിക്കു പുറത്തുനിന്നുമുള്ള മാലിന്യ സംസ്കരണത്തിനും വാഹനം വിനിയോഗിച്ചു വരുമാനം നേടാനാകും. വാഹനത്തിലെ പ്ലാന്റിൽ സംസ്കരണം നടത്തിയ ശേഷം അവശേഷിക്കുന്ന ഖരമാലിന്യം മറ്റൊരു പ്ലാന്റിൽ സംസ്കരിച്ചാൽ മതിയാകും.
വെള്ളം കൃഷിക്ക്
പ്ലാന്റിൽനിന്നു പുറന്തളപ്പെടുന്ന വെള്ളം കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ യുണിറ്റ് പ്രവർത്തിക്കുന്ന നേർച്ചപ്പാറ വാർഡിലെ കമുകിൻകുഴിയിൽ ഇതിനായി പ്ലാന്റ് നിർമിക്കാനാണ് ആലോചിക്കുന്നത്.
നിലവിൽ ആലപ്പുഴ ജില്ലയിൽ മലിനീകരണ നിയന്ത്രണ ബോർഡ് മുഖേന പ്ലാന്റ് ഉൾപ്പെട്ട വാഹനം സംസ്കരണത്തിനായി നാലു വർഷമായി പ്രവർത്തിക്കുന്നുണ്ട്. എരുമേലിയിൽ പ്ലാന്റ് സഹിതമുള്ള സംസ്കരണ, ശേഖരണ വാഹനം മലിനീകരണ നിയന്ത്രണ ബോർഡിന്റെ മേൽനോട്ടത്തിൽ വാങ്ങാനാണ് ഒരുങ്ങുന്നത്. ഇതിനുള്ള നടപടി വൈകാതെ ആരംഭിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ധാരണയായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ഇടപെട്ടു കോട്ടയത്തു പഞ്ചായത്ത് അധികൃതരും മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് കക്കൂസ് മാലിന്യങ്ങളുടെ സംസ്കരണത്തിനു പ്ലാന്റ് ഘടിപ്പിച്ച സംസ്കരണ വാഹനം വാങ്ങാൻ ധാരണയായത്.
എരുമേലിയിലെ സ്ഥിതി
എരുമേലിയിൽ ശബരിമല സീസൺ കാലത്തു നൂറുകണക്കിനു ശൗചാലയങ്ങളാണ് ടൗൺ പരിസരങ്ങളിൽ മാത്രം പ്രവർത്തിക്കുന്നത്. ഇതിൽ സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ടെണ്ണത്തിനാണ് പ്ലാന്റ് ഉള്ളത്. നൂറുകണക്കിനു കക്കൂസ് ഉള്ള ദേവസ്വം ബോർഡിന്റെ പ്ലാന്റിൽ സംസ്കരണം ശാസ്ത്രീയമല്ലെന്നു വർഷങ്ങളായി പരാതിയുണ്ട്. ദേവസ്വത്തിന്റെയും ജമാഅത്തിന്റെയും ഉൾപ്പടെ ശൗചാലയ സമുച്ചയങ്ങളെല്ലാം വലിയ തോടിന്റെ കരയിലാണ് പ്രവർത്തിക്കുന്നത്. ബസ് സ്റ്റാൻഡുകളിൽ അടക്കം പഞ്ചായത്തിന്റെ പൊതു ശൗചാലയങ്ങൾക്കും പ്ലാന്റില്ല. വീടുകളിൽ കക്കൂസുകളുടെ സെപ്റ്റിക് ടാങ്കുകളിൽ മൂന്നു വർഷത്തിലൊരിക്കൽ മാലിന്യങ്ങൾ നീക്കണമെന്നാണ് പൊതുവായുള്ള സർക്കാർ നിർദേശം.
ഫീസ് ഈടാക്കും
വെളിയിട വിസർജന വിമുക്ത പഞ്ചായത്ത് (ഒഡിഎഫ്) ആയി പ്രഖ്യാപിക്കപ്പെട്ട എരുമേലിയെ ഇനി സമ്പൂർണ വെളിയിട വിസർജന വിമുക്ത പഞ്ചായത്ത് (ഒഡിഎഫ് പ്ലസ്) ആയി മാറാൻ കക്കൂസ് മാലിന്യ സംസ്കരണം നടപ്പിലാക്കുന്നതോടെ സാധ്യമാകും.
വീടുകളിലെയും സ്ഥാപനങ്ങളിലെയും കക്കൂസ് മാലിന്യം സംസ്കരിക്കാൻ നിശ്ചിത നിരക്കിൽ പഞ്ചായത്തിനു ഫീസ് വരുമാനമായി വാങ്ങാനാകും. എരുമേലിക്കു പുറത്തുനിന്നുമുള്ള മാലിന്യ സംസ്കരണത്തിനും വാഹനം വിനിയോഗിച്ചു വരുമാനം നേടാനാകും. വാഹനത്തിലെ പ്ലാന്റിൽ സംസ്കരണം നടത്തിയ ശേഷം അവശേഷിക്കുന്ന ഖരമാലിന്യം മറ്റൊരു പ്ലാന്റിൽ സംസ്കരിച്ചാൽ മതിയാകും.
വെള്ളം കൃഷിക്ക്
പ്ലാന്റിൽനിന്നു പുറന്തളപ്പെടുന്ന വെള്ളം കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ യുണിറ്റ് പ്രവർത്തിക്കുന്ന നേർച്ചപ്പാറ വാർഡിലെ കമുകിൻകുഴിയിൽ ഇതിനായി പ്ലാന്റ് നിർമിക്കാനാണ് ആലോചിക്കുന്നത്.
നിലവിൽ ആലപ്പുഴ ജില്ലയിൽ മലിനീകരണ നിയന്ത്രണ ബോർഡ് മുഖേന പ്ലാന്റ് ഉൾപ്പെട്ട വാഹനം സംസ്കരണത്തിനായി നാലു വർഷമായി പ്രവർത്തിക്കുന്നുണ്ട്. എരുമേലിയിൽ പ്ലാന്റ് സഹിതമുള്ള സംസ്കരണ, ശേഖരണ വാഹനം മലിനീകരണ നിയന്ത്രണ ബോർഡിന്റെ മേൽനോട്ടത്തിൽ വാങ്ങാനാണ് ഒരുങ്ങുന്നത്. ഇതിനുള്ള നടപടി വൈകാതെ ആരംഭിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ധാരണയായിട്ടുണ്ട്.