കോട്ടയം: വിദേശ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തലശേരി തിരുവങ്ങാട് ഭാഗത്ത് പൗർണമി വീട്ടിൽ അബ്ദുള്ള മകൻ അംനാസ് (35) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഇസ്രായേലിൽ ജോലി നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ച് കേരളത്തിലെ വിവിധ ജില്ലകളിൽപ്പെട്ട പതിനെട്ടോളം ആളുകളിൽനിന്നും 64 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസിലെ മറ്റു പ്രതികളായ വിദ്യ ഇമ്മാനുവൽ, മുഹമ്മദ് ഒനാസിസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വിവിധ കേസുകളിൽപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനും ഇവർക്കു വേണ്ടി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതിനും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയിരുന്നു. അംനാസ് വിദേശത്ത് ആയിരുന്നതിനാൽ ഇയാൾക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇയാളെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നും കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടികൂടുന്നത്. ഇയാൾ അന്യസംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.
പ്രതിക്കെതിരേ കട്ടപ്പന, ആലുവ, ചവറ തുടങ്ങിയ സ്റ്റേഷനുകളിൽ സമാന കേസുകൾ നിലവിലുണ്ട്. കുറവിലങ്ങാട് സ്റ്റേഷൻ എസ്എച്ച്ഒ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിവിധ കേസുകളിൽപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനും ഇവർക്കു വേണ്ടി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതിനും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയിരുന്നു. അംനാസ് വിദേശത്ത് ആയിരുന്നതിനാൽ ഇയാൾക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇയാളെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നും കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടികൂടുന്നത്. ഇയാൾ അന്യസംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.
പ്രതിക്കെതിരേ കട്ടപ്പന, ആലുവ, ചവറ തുടങ്ങിയ സ്റ്റേഷനുകളിൽ സമാന കേസുകൾ നിലവിലുണ്ട്. കുറവിലങ്ങാട് സ്റ്റേഷൻ എസ്എച്ച്ഒ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.