കണ്ണൂർ: അന്തസാർന്ന ജീവിതം നയിക്കാൻ കഴിയുന്ന രീതിയിലേക്ക് കാർഷികമേഖലയെ മാറ്റിത്തീർക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി മന്ത്രി പി.പ്രസാദ്. കൃഷി ദർശന്റെ ഭാഗമായി പിണറായി കൺവൻഷൻ സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷികമേഖലയിൽ വലിയ മാറ്റത്തിനാണ് കൃഷിവകുപ്പ് ശ്രമിക്കുന്നത്. കാർഷികമേഖലയിലെ പ്രശ്നങ്ങൾ കർഷകരുമായുള്ള ആശയവിനിമയത്തിലൂടെ നേരിട്ടറിയുക, കൃഷിയിടത്തിൽ വച്ച് പ്രശ്ന പരിഹാരവും തീരുമാനങ്ങളും കൈക്കൊള്ളുക, മൂല്യവർധിത സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കുക എന്നിവയാണ് കൃഷി ദർശന്റെ ലക്ഷ്യം. സംസ്ഥാനത്തെ രണ്ടാമത്തെ കൃഷിദർശനാണ് തലശേരിയിൽ നടന്നത്. അടുത്ത നാല് വർഷത്തിനുള്ളിൽ തലശേരി ബ്ലോക്കിലെ 70 ഹെക്ടറിൽ പുതുതായി നെൽ കൃഷിയിറക്കും. സംയോജിത കൃഷി പദ്ധതിയുടെ നിർവഹണ ഏജൻസിയായി കൃഷിവകുപ്പ് പ്രവർത്തിക്കും. ഇതുസംബന്ധിച്ച് ഉത്തരവിട്ട് കഴിഞ്ഞു. ഓരോ കൃഷിഭവനും ഒരു മൂല്യവർധിത കാർഷിക ഉത്പന്നം ഉണ്ടാക്കണമെന്നാണ് തീരുമാനം. ഇതിനായി വാല്യൂ ആഡഡ് അഗ്രികൾച്ചറൽ മിഷൻ (വാം) യാഥാർഥ്യമാകുകയാണ്. അടുത്ത വർഷം കേരള അഗ്രോ ബിസിനസ് കമ്പനി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കാർഷികവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിഷൻ 26 പദ്ധതി ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും 2023ൽ നടപ്പിലാക്കും. തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കും. കുട്ടികളുടെ കാർഷികസേന രൂപീകരിക്കും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 25000 കൃഷിക്കൂട്ടങ്ങളാണ് സംസ്ഥാനത്ത് രൂപീകരിച്ചത്. ഇതിൽ 80 ശതമാനം കൃഷിക്കൂട്ടങ്ങൾ ഉൽപാദന മേഖലയിലും 20 ശതമാനം സംഭരണ, സംസ്കരണ, മൂല്യവർധിത, വിപണന മേഖലകളിലും പ്രവർത്തിക്കും. യുവജനങ്ങളെ കാർഷികമേഖലയിലേക്ക് ആകർഷിക്കുന്നതിന് നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, കൃഷി സെക്രട്ടറി ബി.അശോക്, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, കൃഷി ഡയറക്ടറുടെ ചുമതലയുള്ള ജോർജ് അലക്സാണ്ടർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കാർഷികമേഖലയിൽ വലിയ മാറ്റത്തിനാണ് കൃഷിവകുപ്പ് ശ്രമിക്കുന്നത്. കാർഷികമേഖലയിലെ പ്രശ്നങ്ങൾ കർഷകരുമായുള്ള ആശയവിനിമയത്തിലൂടെ നേരിട്ടറിയുക, കൃഷിയിടത്തിൽ വച്ച് പ്രശ്ന പരിഹാരവും തീരുമാനങ്ങളും കൈക്കൊള്ളുക, മൂല്യവർധിത സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കുക എന്നിവയാണ് കൃഷി ദർശന്റെ ലക്ഷ്യം. സംസ്ഥാനത്തെ രണ്ടാമത്തെ കൃഷിദർശനാണ് തലശേരിയിൽ നടന്നത്. അടുത്ത നാല് വർഷത്തിനുള്ളിൽ തലശേരി ബ്ലോക്കിലെ 70 ഹെക്ടറിൽ പുതുതായി നെൽ കൃഷിയിറക്കും. സംയോജിത കൃഷി പദ്ധതിയുടെ നിർവഹണ ഏജൻസിയായി കൃഷിവകുപ്പ് പ്രവർത്തിക്കും. ഇതുസംബന്ധിച്ച് ഉത്തരവിട്ട് കഴിഞ്ഞു. ഓരോ കൃഷിഭവനും ഒരു മൂല്യവർധിത കാർഷിക ഉത്പന്നം ഉണ്ടാക്കണമെന്നാണ് തീരുമാനം. ഇതിനായി വാല്യൂ ആഡഡ് അഗ്രികൾച്ചറൽ മിഷൻ (വാം) യാഥാർഥ്യമാകുകയാണ്. അടുത്ത വർഷം കേരള അഗ്രോ ബിസിനസ് കമ്പനി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കാർഷികവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിഷൻ 26 പദ്ധതി ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും 2023ൽ നടപ്പിലാക്കും. തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കും. കുട്ടികളുടെ കാർഷികസേന രൂപീകരിക്കും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 25000 കൃഷിക്കൂട്ടങ്ങളാണ് സംസ്ഥാനത്ത് രൂപീകരിച്ചത്. ഇതിൽ 80 ശതമാനം കൃഷിക്കൂട്ടങ്ങൾ ഉൽപാദന മേഖലയിലും 20 ശതമാനം സംഭരണ, സംസ്കരണ, മൂല്യവർധിത, വിപണന മേഖലകളിലും പ്രവർത്തിക്കും. യുവജനങ്ങളെ കാർഷികമേഖലയിലേക്ക് ആകർഷിക്കുന്നതിന് നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, കൃഷി സെക്രട്ടറി ബി.അശോക്, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, കൃഷി ഡയറക്ടറുടെ ചുമതലയുള്ള ജോർജ് അലക്സാണ്ടർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.