തിരുവനന്തപുരം: വർക്കലയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശിവഗിരി തുരപ്പിൻ മുഖത്ത് താമസക്കാരനായ മനോജിനെ (കുട്ടൻ )കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തെയാണ് പോലീസ് പിടികൂടിയത്. കേസിൽ വർക്കല സ്വദേശി സിബി, കൂട്ടാളി രാമന്തളി സ്വദേശിയായ അനീഷ് എന്നിവരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് വരികയായിരുന്ന മനോജിനെ കനാൽ റോഡിൽ വച്ച് ഒാട്ടോറിക്ഷ തടഞ്ഞുനിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒന്നാം പ്രതിയായ സിബിയ്ക്കെതിരെ കാപ്പ ചുമത്താൻ ശിപാർശ ചെയ്യുമെന്ന് വർക്കല എസ്എച്ച്ഒ സനോജ് അറിയിച്ചു. ശ്രീകാര്യം രാജേഷ് വധക്കേസിൽ മുഖ്യ ആസൂത്രികനും കൊലയിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്ത ആളാണ് ഇപ്പോൾ പിടിയിലായ സിബി. കഴിഞ്ഞ ജൂലൈ മാസം ഏഴാം തീയതി രാത്രി വർക്കലയിലെ പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും മുഖ്യപ്രതിയാണ് ഇയാൾ.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് വരികയായിരുന്ന മനോജിനെ കനാൽ റോഡിൽ വച്ച് ഒാട്ടോറിക്ഷ തടഞ്ഞുനിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒന്നാം പ്രതിയായ സിബിയ്ക്കെതിരെ കാപ്പ ചുമത്താൻ ശിപാർശ ചെയ്യുമെന്ന് വർക്കല എസ്എച്ച്ഒ സനോജ് അറിയിച്ചു. ശ്രീകാര്യം രാജേഷ് വധക്കേസിൽ മുഖ്യ ആസൂത്രികനും കൊലയിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്ത ആളാണ് ഇപ്പോൾ പിടിയിലായ സിബി. കഴിഞ്ഞ ജൂലൈ മാസം ഏഴാം തീയതി രാത്രി വർക്കലയിലെ പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും മുഖ്യപ്രതിയാണ് ഇയാൾ.