കുവൈറ്റ് സിറ്റി : കോവിഡ് യുദ്ധമുഖത്ത് ഏറെ ത്യാഗങ്ങൾ സഹിച്ചു മുന്നണി പോരാളികളായി പ്രവർത്തിക്കുന്ന നഴ്സുമാരാണ് യഥാർഥ നായകർ എന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചു. അന്താരാഷ്ട്ര നഴ്സിംഗ് ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് സ്ഥാനപതി നഴ്സുമാർക്ക് അഭിനന്ദനം നേർന്നത്.
കോവിഡ് മഹാമരിയിൽ നിന്ന് അനേകം പേരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ജീവത്യാഗം ചെയ്യേണ്ടി വന്ന നിരവധി നഴ്സുമാരാണുള്ളത്. അവർക്കും അവരുടെ കുടുംബാങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ’ ഭാരത സർക്കാരിനും ഇന്ത്യയിലെ ജനങ്ങൾക്കും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിനും വേണ്ടി, നിങ്ങൾ ഓരോരുത്തർക്കും ഞാൻ നന്ദി പറയുന്നു. ഈ മഹാമാരിയിൽ വ്യക്തിപരമായ ത്യാഗങ്ങൾ സഹിച്ചു കൊണ്ട് കഠിനാധ്വാനം ചെയ്യുന്നവരാണ് നിങ്ങൾ, പിപിഇ കിറ്റുകൾ ധരിച്ചു കൊണ്ടുള്ള ദീർഘമായ ജോലിയും പതിവ് ദിനചര്യകളിലെ മാറ്റങ്ങളും നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും ശാരീരികവും വൈകാരികവുമായ കടുത്ത സമ്മർദ്ദം സൃഷ്ടിക്കുന്നു.
അഭൂതപൂർവമായ ഈ പ്രതിസന്ധി ഘട്ടത്തിൽ നിങ്ങൾ പ്രകടിപ്പിക്കുന്ന ധൈര്യവും അനുകന്പയുമാണ് ദുരിതമനുഭവിക്കുന്ന നിരവധി രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ആശ്വാസം ചൊരിയുന്നത്. ബന്ധുക്കൾക്കോ അടുപ്പക്കാർക്കോ കോവിഡ് രോഗിയുമായി സന്പർക്കം പുലർത്താൻ കഴിയാത്തപ്പോൾ, നിങ്ങളുടെ സ്പർശനത്തിന്റെ ഉൗഷ്മളതയാണ് പലർക്കും ആശ്വാസം പകരുന്നതെന്ന് സ്ഥാനപതി അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോവിഡ് മഹാമരിയിൽ നിന്ന് അനേകം പേരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ജീവത്യാഗം ചെയ്യേണ്ടി വന്ന നിരവധി നഴ്സുമാരാണുള്ളത്. അവർക്കും അവരുടെ കുടുംബാങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ’ ഭാരത സർക്കാരിനും ഇന്ത്യയിലെ ജനങ്ങൾക്കും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിനും വേണ്ടി, നിങ്ങൾ ഓരോരുത്തർക്കും ഞാൻ നന്ദി പറയുന്നു. ഈ മഹാമാരിയിൽ വ്യക്തിപരമായ ത്യാഗങ്ങൾ സഹിച്ചു കൊണ്ട് കഠിനാധ്വാനം ചെയ്യുന്നവരാണ് നിങ്ങൾ, പിപിഇ കിറ്റുകൾ ധരിച്ചു കൊണ്ടുള്ള ദീർഘമായ ജോലിയും പതിവ് ദിനചര്യകളിലെ മാറ്റങ്ങളും നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും ശാരീരികവും വൈകാരികവുമായ കടുത്ത സമ്മർദ്ദം സൃഷ്ടിക്കുന്നു.
അഭൂതപൂർവമായ ഈ പ്രതിസന്ധി ഘട്ടത്തിൽ നിങ്ങൾ പ്രകടിപ്പിക്കുന്ന ധൈര്യവും അനുകന്പയുമാണ് ദുരിതമനുഭവിക്കുന്ന നിരവധി രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ആശ്വാസം ചൊരിയുന്നത്. ബന്ധുക്കൾക്കോ അടുപ്പക്കാർക്കോ കോവിഡ് രോഗിയുമായി സന്പർക്കം പുലർത്താൻ കഴിയാത്തപ്പോൾ, നിങ്ങളുടെ സ്പർശനത്തിന്റെ ഉൗഷ്മളതയാണ് പലർക്കും ആശ്വാസം പകരുന്നതെന്ന് സ്ഥാനപതി അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: സലിം കോട്ടയിൽ