മാനന്തവാടി: എടവക പഞ്ചായത്തിൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വൃക്ഷത്തൈ നടീൽ പാഴ് വേലയാകുന്നതായി ആക്ഷേപം.
നടുന്ന തൈകളിൽ അധികവും പരിപാലനത്തിന്റെ അഭാവത്തിൽ നശിക്കുകയാണ്. തുടർച്ചയായ നാലാം വർഷവും ഒരേ സ്ഥലത്താണ് തൈകൾ നടുന്നതെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു. വലിയ അളവിലാണ് പണവും അധ്വാനവും പാഴാകുന്നതെന്നു ഇവർ പറയുന്നു.
പഞ്ചായത്തിലെ 19-ാം വാർഡ് ഉൾപ്പെടുന്ന പ്രദേശത്താണ് തൊഴിലുറപ്പു പദ്ധതിയിൽ വൃക്ഷത്തൈകൾ നടുന്നത്. ഓരോ പ്രാവശ്യവും 200-300 പേർക്കു തൊഴിൽ നൽകിയാണ് വൃക്ഷത്തൈ നടുന്നത്.
നടുന്ന തൈകളിൽ അധികവും പരിപാലനത്തിന്റെ അഭാവത്തിൽ നശിക്കുകയാണ്. തുടർച്ചയായ നാലാം വർഷവും ഒരേ സ്ഥലത്താണ് തൈകൾ നടുന്നതെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു. വലിയ അളവിലാണ് പണവും അധ്വാനവും പാഴാകുന്നതെന്നു ഇവർ പറയുന്നു.
പഞ്ചായത്തിലെ 19-ാം വാർഡ് ഉൾപ്പെടുന്ന പ്രദേശത്താണ് തൊഴിലുറപ്പു പദ്ധതിയിൽ വൃക്ഷത്തൈകൾ നടുന്നത്. ഓരോ പ്രാവശ്യവും 200-300 പേർക്കു തൊഴിൽ നൽകിയാണ് വൃക്ഷത്തൈ നടുന്നത്.