കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ഭാഗിക കർഫ്യൂ പിൻവലിച്ചു. പെരുനാൾ ദിനം മുതലാണ് തീരുമാനം നടപ്പിലാകുക. പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദിന്റെ അധ്യക്ഷതയിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്.
മാർച്ച് മാസം മുതലാണ് രാജ്യത്ത് രണ്ടാമതും കർഫ്യൂ ഏർപ്പെടുത്തിയത്. നിലവിൽ വൈകിട്ട് 7 മുതൽ 5 വരെയാണ് കർഫ്യൂ സമയം. കർശനമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് റസ്റ്റോറന്റുകളും സിനിമാ തീയേറ്ററുകളും കുട്ടികളുടെ ഗെയിം സെൻററുകളും അനുവദിക്കുമെന്നും വാർത്തകളുണ്ട്. കർഫ്യൂ ഒഴിവാക്കിയാലും വിവാഹ പാർട്ടികൾ, പൊതു-സ്വകാര്യ ചടങ്ങുകൾ, ഹാളുകളിലെ സമ്മേളനങ്ങൾ പോലുള്ള ഒത്തുചേരലുകളുടേയും നിയന്ത്രണങ്ങൾ തുടരുമെന്നാണ് സൂചനകൾ.
റിപ്പോർട്ട്: സലിം കോട്ടയിൽ
മാർച്ച് മാസം മുതലാണ് രാജ്യത്ത് രണ്ടാമതും കർഫ്യൂ ഏർപ്പെടുത്തിയത്. നിലവിൽ വൈകിട്ട് 7 മുതൽ 5 വരെയാണ് കർഫ്യൂ സമയം. കർശനമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് റസ്റ്റോറന്റുകളും സിനിമാ തീയേറ്ററുകളും കുട്ടികളുടെ ഗെയിം സെൻററുകളും അനുവദിക്കുമെന്നും വാർത്തകളുണ്ട്. കർഫ്യൂ ഒഴിവാക്കിയാലും വിവാഹ പാർട്ടികൾ, പൊതു-സ്വകാര്യ ചടങ്ങുകൾ, ഹാളുകളിലെ സമ്മേളനങ്ങൾ പോലുള്ള ഒത്തുചേരലുകളുടേയും നിയന്ത്രണങ്ങൾ തുടരുമെന്നാണ് സൂചനകൾ.
റിപ്പോർട്ട്: സലിം കോട്ടയിൽ