ഒറ്റപ്പാലം: ഒറ്റപ്പാലം, പാലപ്പുറം റെയിൽവേസ്റ്റേഷൻ റോഡുകൾക്ക് വാടക വേണമെന്ന തീരുമാനത്തിൽ നിന്നും പുറകോട്ടു പോകാതെ റെയിൽവേ.
പാലപ്പുറം, ഒറ്റപ്പാലം റെയിൽവേസ്റ്റേഷനുകളിലേക്ക് യാത്രക്കാരെത്തുന്ന റോഡിനാണ് ഒറ്റപ്പാലം നഗരസഭയോടു റെയിൽവേ വാടക ചോദിക്കുന്നത്.
എന്നാൽ വാടക ഒഴിവാക്കിത്തരണമെന്ന നിലപാടിലാണ് നഗരസഭ. ഇത് അംഗീകരിക്കാനാവില്ലന്ന് വീണ്ടും ആവർത്തിച്ചറിയിച്ചിരിക്കുകയാണ് റെയിൽവേ വകുപ്പ്.
ഒറ്റപ്പാലം റയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് പള്ളം മേഖലയിലുള്ളവർക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് മതിൽ കെട്ടാനുള്ള തീരുമാനമെടുത്ത റെയിൽവേ ഇത്തരത്തിൽ മേൽപ്പറഞ്ഞ റോഡുകൾ വാടക തരാത്തതിന്നാൽ ഉപരോധിക്കാൻ തീരുമാനിച്ചാൽ കാര്യങ്ങൾ കഷ്ടത്തിലാവും.
കഴിഞ്ഞവർഷവും നഗരസഭ വാടക ഒഴിവാക്കി തരാൻ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു.
റയിൽവേ ഇത് കൈയോടെ നിരാകരിക്കുകയും ചെയ്തു. ഇത് പരിഗണിക്കാതെയാണ് വാടക നൽകണമെന്നറിയിച്ച് വീണ്ടും ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർ നഗരസഭക്ക് കത്ത് നൽകിയത്. ഇതേ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വീണ്ടും റെയിൽവേ.
2020 മുതൽ 2022വരെയുളള വർഷത്തെ വാടക കുടിശിക 7.35 ലക്ഷം രൂപയാണ് നഗരസഭ അടക്കാനുള്ളത്. തുക അടയ്ക്കാത്ത പക്ഷം റോഡ് അടച്ചുകെട്ടാനുള്ള സാധ്യതയിലേക്ക് റയിൽവേ നീങ്ങുകയാണെന്നാണ് സൂചന.
ആർ.എസ്. റോഡിലെ പഴയ തിയേറ്റർപരിസരം മുതലുള്ള ഭാഗത്തെ റോഡ് റെയിൽവേ ഭൂമിയിലൂടെയാണ്. തെന്നടിബസാർ, സുന്ദരയ്യർ റോഡ് ഭാഗങ്ങളിലേക്ക് പോകുന്നവരും റെയിൽവേസ്റ്റേഷനും, ഭാരതപ്പുഴയ്ക്കും ഇടയിൽ താമസിക്കുന്ന പള്ളം സ്വദേശികളും ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്.
പൊതുവഴിയായും ഈ വഴി ഉപയോഗിക്കുന്നുണ്ട്ഒറ്റപ്പാലത്തെ സ്റ്റേഷനിലേക്കുള്ള യാത്രക്കാരാണ് ഈ വഴി കൂടുതൽ ഉപയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി റോഡ് നവീകരിക്കാൻ റെയിൽവേയോട് അനുമതിയും നഗരസഭ തേടിയിരുന്നു. എന്നാൽ, ആ അനുമതിയും ഇതുവരെ നൽകിയിട്ടില്ല,ഇതോടെ നവീകരണവും മുടങ്ങി.
റെയിൽവേ വാടക വേണമെന്ന് പറയുന്ന പാലപ്പുറം റെയിൽവേ സ്റ്റേഷനുസമീപത്തെ റോഡ് ഏതെന്ന് ഇപ്പോഴും നഗരസഭയ്ക്ക് അറിവില്ല. വ്യക്തത ആവശ്യപ്പെട്ട് നഗരസഭ റെയിൽവേയ്ക്ക് കത്തുനൽകിയിരുന്നെങ്കിലും ഇപ്പോഴും മറുപടി ലഭിച്ചിട്ടില്ല. ഏതെന്നുപോലും വ്യക്തമാക്കാത്ത റോഡിനാണ് ലക്ഷങ്ങൾ വാടക വേണമെന്ന് റെയിൽവേ ആവശ്യപ്പെടുന്നതെന്നാണ് നഗരസഭയുടെ പരാതി.
വാടക നൽകാത്തപക്ഷം റോഡ് കെട്ടിയടയ്ക്കുമെന്നാണ് റെയിൽവേയുടെ ഇപ്പോഴത്തെയും നിലപാട്. ബസ്സ്റ്റാൻഡിനു പിറകിലൂടെ റെയിൽവേസ്റ്റേഷന് മുൻവശംവരെ നഗരസഭ പുതിയ റോഡുണ്ടാക്കിയിട്ടുണ്ടെന്നതിനാൽ റെയിൽവേ, റോഡ് കെട്ടിയടച്ചാലും വാടകനൽകേണ്ടെന്ന നിലപാടാണ് നഗരസഭയ്ക്കുള്ളത്.
പാലപ്പുറം, ഒറ്റപ്പാലം റെയിൽവേസ്റ്റേഷനുകളിലേക്ക് യാത്രക്കാരെത്തുന്ന റോഡിനാണ് ഒറ്റപ്പാലം നഗരസഭയോടു റെയിൽവേ വാടക ചോദിക്കുന്നത്.
എന്നാൽ വാടക ഒഴിവാക്കിത്തരണമെന്ന നിലപാടിലാണ് നഗരസഭ. ഇത് അംഗീകരിക്കാനാവില്ലന്ന് വീണ്ടും ആവർത്തിച്ചറിയിച്ചിരിക്കുകയാണ് റെയിൽവേ വകുപ്പ്.
ഒറ്റപ്പാലം റയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് പള്ളം മേഖലയിലുള്ളവർക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് മതിൽ കെട്ടാനുള്ള തീരുമാനമെടുത്ത റെയിൽവേ ഇത്തരത്തിൽ മേൽപ്പറഞ്ഞ റോഡുകൾ വാടക തരാത്തതിന്നാൽ ഉപരോധിക്കാൻ തീരുമാനിച്ചാൽ കാര്യങ്ങൾ കഷ്ടത്തിലാവും.
കഴിഞ്ഞവർഷവും നഗരസഭ വാടക ഒഴിവാക്കി തരാൻ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു.
റയിൽവേ ഇത് കൈയോടെ നിരാകരിക്കുകയും ചെയ്തു. ഇത് പരിഗണിക്കാതെയാണ് വാടക നൽകണമെന്നറിയിച്ച് വീണ്ടും ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർ നഗരസഭക്ക് കത്ത് നൽകിയത്. ഇതേ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വീണ്ടും റെയിൽവേ.
2020 മുതൽ 2022വരെയുളള വർഷത്തെ വാടക കുടിശിക 7.35 ലക്ഷം രൂപയാണ് നഗരസഭ അടക്കാനുള്ളത്. തുക അടയ്ക്കാത്ത പക്ഷം റോഡ് അടച്ചുകെട്ടാനുള്ള സാധ്യതയിലേക്ക് റയിൽവേ നീങ്ങുകയാണെന്നാണ് സൂചന.
ആർ.എസ്. റോഡിലെ പഴയ തിയേറ്റർപരിസരം മുതലുള്ള ഭാഗത്തെ റോഡ് റെയിൽവേ ഭൂമിയിലൂടെയാണ്. തെന്നടിബസാർ, സുന്ദരയ്യർ റോഡ് ഭാഗങ്ങളിലേക്ക് പോകുന്നവരും റെയിൽവേസ്റ്റേഷനും, ഭാരതപ്പുഴയ്ക്കും ഇടയിൽ താമസിക്കുന്ന പള്ളം സ്വദേശികളും ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്.
പൊതുവഴിയായും ഈ വഴി ഉപയോഗിക്കുന്നുണ്ട്ഒറ്റപ്പാലത്തെ സ്റ്റേഷനിലേക്കുള്ള യാത്രക്കാരാണ് ഈ വഴി കൂടുതൽ ഉപയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി റോഡ് നവീകരിക്കാൻ റെയിൽവേയോട് അനുമതിയും നഗരസഭ തേടിയിരുന്നു. എന്നാൽ, ആ അനുമതിയും ഇതുവരെ നൽകിയിട്ടില്ല,ഇതോടെ നവീകരണവും മുടങ്ങി.
റെയിൽവേ വാടക വേണമെന്ന് പറയുന്ന പാലപ്പുറം റെയിൽവേ സ്റ്റേഷനുസമീപത്തെ റോഡ് ഏതെന്ന് ഇപ്പോഴും നഗരസഭയ്ക്ക് അറിവില്ല. വ്യക്തത ആവശ്യപ്പെട്ട് നഗരസഭ റെയിൽവേയ്ക്ക് കത്തുനൽകിയിരുന്നെങ്കിലും ഇപ്പോഴും മറുപടി ലഭിച്ചിട്ടില്ല. ഏതെന്നുപോലും വ്യക്തമാക്കാത്ത റോഡിനാണ് ലക്ഷങ്ങൾ വാടക വേണമെന്ന് റെയിൽവേ ആവശ്യപ്പെടുന്നതെന്നാണ് നഗരസഭയുടെ പരാതി.
വാടക നൽകാത്തപക്ഷം റോഡ് കെട്ടിയടയ്ക്കുമെന്നാണ് റെയിൽവേയുടെ ഇപ്പോഴത്തെയും നിലപാട്. ബസ്സ്റ്റാൻഡിനു പിറകിലൂടെ റെയിൽവേസ്റ്റേഷന് മുൻവശംവരെ നഗരസഭ പുതിയ റോഡുണ്ടാക്കിയിട്ടുണ്ടെന്നതിനാൽ റെയിൽവേ, റോഡ് കെട്ടിയടച്ചാലും വാടകനൽകേണ്ടെന്ന നിലപാടാണ് നഗരസഭയ്ക്കുള്ളത്.