നെന്മാറ: ജനവാസ മേഖലയിലെ ആട്, പശു മുതലായവ വളർത്തുന്ന കർഷകർക്ക് പുലി ഭീഷണി വൻ പ്രതിസന്ധി ഉണ്ടാക്കുന്നു.
വീടിനോടു ചേർന്ന് പശുക്കളെയും ആടുകളെയും വീട്ടിലെ കാവൽക്കാരായ വളർത്തു നായ്ക്കളെയും നിരന്തരം പുലി പിടിച്ചുകൊണ്ടുപോകുന്നത് കരിന്പാറ, തളിപ്പാടം, നിരങ്ങൻ പാറ, കോപ്പൻ കുളന്പ്, ചള്ള, കൽച്ചാടി, ഒലിപ്പാറ പ്രദേശത്തെ ജനങ്ങളിൽ ആശങ്കയും ഭീതിയും ഉളവാക്കുന്നു.
ഒരുമാസം മുന്പ് തളിപ്പാടം ചവക്കാട് ഭാഗത്ത് വീട്ടുവളപ്പിൽ തുടർച്ചയായി മൂന്നുദിവസം കാട്ടാന എത്തിയതിനെത്തുടർന്ന് കൃഷ്ണനും കുടുംബവും താല്ക്കാലികമായി വീട് ഉപേക്ഷിച്ചു താമസം മാറ്റിയിരുന്നു.
മൂന്നുമാസം മുന്പ് ഇപ്പോൾ പുലി ആടിനെ പിടിച്ച വീടിനു സമീപത്തെ കരിന്പാറ വനമേഖലയിലെ വൈദ്യുതവേലി തകർത്ത് ബസ് ഗതാഗതം ഉള്ള റോഡിലൂടെ കാട്ടാന ഇറങ്ങി മരങ്ങൾ തള്ളിയിടുകയും വാഴകൾ തിന്നു നശിപ്പിക്കുകയും ചെയ്തിരുന്നു.
പ്രദേശത്തെ നിരവധി ആളുകളുടെ ജീവനോപാധിയായ ആട് വളർത്തലും പശു വളർത്തലും ഉപേക്ഷിക്കേണ്ട സ്ഥിതിയിലേക്ക് എത്തിയെന്ന് പ്രദേശത്തെ കർഷകർ പരാതിപ്പെട്ടു.
കാട്ടുപന്നി, മാൻ, മയിൽ, മലയണ്ണാൻ, കാട്ടാന എന്നിവ കൃഷി നശിപ്പിക്കുന്നതിന് പുറമേ നിരന്തരമായി പുലിയും വളർത്തുമൃഗങ്ങളെ ആക്രമിച്ചു തുടങ്ങിയത് പ്രദേശത്തെ സ്വൈര്യ ജീവിതത്തിന് തടസമാകുന്നു.
കരിന്പാറ വനമേഖലയിൽ സൗരോർജ വൈദ്യുത വേലി ഉണ്ടെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ വന്യ മൃഗങ്ങൾ വീട്ടുവളപ്പുകളിൽ എത്തുന്നത് ഏറെ ഭയപ്പാടുണ്ടാക്കുന്നതായി ആട് കർഷകനായ നാരായണൻ പറഞ്ഞു.
നെന്മാറ-കരിന്പാറ റൂട്ടിൽ കാട്ടുപന്നി, പുലി, മാൻ, എന്നിവയുടെ സാന്നിധ്യം സ്ഥിരമായി അനുഭവപ്പെടുന്നതിനാൽ വൈകുന്നേരം ഏഴിനുശേഷം മേഖലയിൽ ഇരുചക്രവാഹനക്കാർ യാത്ര ചെയ്യാൻ ഭയക്കുന്നു.
തളിപ്പാടം, കരിന്പാറ, ചെവിണി, നിരങ്ങൻ പാറ, കോപ്പൻ കുളന്പ്, കൽച്ചാടി മേഖലകളിലെ തെരുവ് വിളക്കുകൾ കത്താത്തതും വന്യ മൃഗങ്ങൾ കൂടുതൽ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതിന് വഴിയൊരുക്കുന്നതായി പ്രദേശവാസിയായ കുട്ടി രാജൻ പറഞ്ഞു.
ആനയുടെയും കാട്ടുപന്നിയുടെയും ആക്രമണം മൂലം പ്രദേശങ്ങളിലെ റബർ കർഷകരുടെ ടാപ്പിംഗ് സമയവും മാറ്റി.
വീടിനോടു ചേർന്ന് പശുക്കളെയും ആടുകളെയും വീട്ടിലെ കാവൽക്കാരായ വളർത്തു നായ്ക്കളെയും നിരന്തരം പുലി പിടിച്ചുകൊണ്ടുപോകുന്നത് കരിന്പാറ, തളിപ്പാടം, നിരങ്ങൻ പാറ, കോപ്പൻ കുളന്പ്, ചള്ള, കൽച്ചാടി, ഒലിപ്പാറ പ്രദേശത്തെ ജനങ്ങളിൽ ആശങ്കയും ഭീതിയും ഉളവാക്കുന്നു.
ഒരുമാസം മുന്പ് തളിപ്പാടം ചവക്കാട് ഭാഗത്ത് വീട്ടുവളപ്പിൽ തുടർച്ചയായി മൂന്നുദിവസം കാട്ടാന എത്തിയതിനെത്തുടർന്ന് കൃഷ്ണനും കുടുംബവും താല്ക്കാലികമായി വീട് ഉപേക്ഷിച്ചു താമസം മാറ്റിയിരുന്നു.
മൂന്നുമാസം മുന്പ് ഇപ്പോൾ പുലി ആടിനെ പിടിച്ച വീടിനു സമീപത്തെ കരിന്പാറ വനമേഖലയിലെ വൈദ്യുതവേലി തകർത്ത് ബസ് ഗതാഗതം ഉള്ള റോഡിലൂടെ കാട്ടാന ഇറങ്ങി മരങ്ങൾ തള്ളിയിടുകയും വാഴകൾ തിന്നു നശിപ്പിക്കുകയും ചെയ്തിരുന്നു.
പ്രദേശത്തെ നിരവധി ആളുകളുടെ ജീവനോപാധിയായ ആട് വളർത്തലും പശു വളർത്തലും ഉപേക്ഷിക്കേണ്ട സ്ഥിതിയിലേക്ക് എത്തിയെന്ന് പ്രദേശത്തെ കർഷകർ പരാതിപ്പെട്ടു.
കാട്ടുപന്നി, മാൻ, മയിൽ, മലയണ്ണാൻ, കാട്ടാന എന്നിവ കൃഷി നശിപ്പിക്കുന്നതിന് പുറമേ നിരന്തരമായി പുലിയും വളർത്തുമൃഗങ്ങളെ ആക്രമിച്ചു തുടങ്ങിയത് പ്രദേശത്തെ സ്വൈര്യ ജീവിതത്തിന് തടസമാകുന്നു.
കരിന്പാറ വനമേഖലയിൽ സൗരോർജ വൈദ്യുത വേലി ഉണ്ടെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ വന്യ മൃഗങ്ങൾ വീട്ടുവളപ്പുകളിൽ എത്തുന്നത് ഏറെ ഭയപ്പാടുണ്ടാക്കുന്നതായി ആട് കർഷകനായ നാരായണൻ പറഞ്ഞു.
നെന്മാറ-കരിന്പാറ റൂട്ടിൽ കാട്ടുപന്നി, പുലി, മാൻ, എന്നിവയുടെ സാന്നിധ്യം സ്ഥിരമായി അനുഭവപ്പെടുന്നതിനാൽ വൈകുന്നേരം ഏഴിനുശേഷം മേഖലയിൽ ഇരുചക്രവാഹനക്കാർ യാത്ര ചെയ്യാൻ ഭയക്കുന്നു.
തളിപ്പാടം, കരിന്പാറ, ചെവിണി, നിരങ്ങൻ പാറ, കോപ്പൻ കുളന്പ്, കൽച്ചാടി മേഖലകളിലെ തെരുവ് വിളക്കുകൾ കത്താത്തതും വന്യ മൃഗങ്ങൾ കൂടുതൽ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതിന് വഴിയൊരുക്കുന്നതായി പ്രദേശവാസിയായ കുട്ടി രാജൻ പറഞ്ഞു.
ആനയുടെയും കാട്ടുപന്നിയുടെയും ആക്രമണം മൂലം പ്രദേശങ്ങളിലെ റബർ കർഷകരുടെ ടാപ്പിംഗ് സമയവും മാറ്റി.