മംഗലംഡാം: ഹൈടെക് കൃഷിയിലൂടെ പച്ചക്കറി കൃഷിയിൽ ശ്രദ്ധേയരാവുകയാണ് ഈ യുവ കർഷകർ. കടപ്പാറ പരിയംകുളം ജിൻസ്, മനയിൽ സതീഷ് എന്നിവരാണ് പല ഭാഗങ്ങളിലായി 25 ഏക്കറോളം തരിശുഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷിയിൽ തിളങ്ങുന്നത്. കുറഞ്ഞ ജലസേചനമുള്ള ഇസ്രായേൽ കൃഷി രീതിയിലാണ് ജിൻസും സതീഷും മലയോരത്തും കൃഷി വിസ്മയങ്ങൾ നടത്തുന്നത്. പൊന്തകാടായ തരിശുഭൂമി കൃഷിക്കായി ഒരുക്കുക എന്നതാണ് ഇവരുടെ ആദ്യ ദൗത്യം.
പിന്നീട് അതിൽ ഏരികൾ ഉണ്ടാക്കും. പച്ചക്കറി വിത്തുകൾ പാകി പ്രത്യേക ഷീറ്റുകൾ കൊണ്ട് ഏരികൾ പൊതിഞ്ഞാണ് കൃഷി ചെയ്യുന്നത്. ഇതു മൂലം നിരവധി ഗുണങ്ങളുണ്ടെന്ന് ജിൻസ് പറഞ്ഞു. മയിലുകളുടെയും പന്നികളുടെയും ശല്യം കുറയും. ഷീറ്റിലെ ദ്വാരത്തിലൂടെ മാത്രമെ ചെടികൾ പുറത്തേക്ക് വളർന്നുവരൂ. ഷീറ്റിലെ വിയർപ്പ് തുള്ളികൾ മണ്ണിൽ വീണ് നനഞ്ഞ് ചെടികൾക്ക് സ്വയമേവ ജലസേചനവുമാകും. ഈ രീതി പരിചരണങ്ങൾക്കും കായ്പറിക്കാനും ഏറെ സൗകര്യപ്രദമാണെന്ന് അനുഭവങ്ങളിലൂടെ ഇവർ പറയുന്നു. കടപ്പാറ റോഡിൽ രണ്ടാം പുഴയിൽ രണ്ടര ഏക്കറിൽ ഇവരുടെ പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്.
കുന്പളം, മത്തൻ, പാവൽ തുടങ്ങിയ പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്തിട്ടുള്ളത്. മറ്റു സ്ഥലങ്ങളിൽ ഈ ഇനം പച്ചക്കറികൾക്കു പുറമെ വാഴ, പച്ചമുളക്, കാന്താരി തുടങ്ങിയവയുമുണ്ട്. ഒന്നര ഏക്കറിൽ ഇക്കുറി തണ്ണിമത്തൻ കൃഷിയും പരീക്ഷിക്കുന്നുണ്ട്. റീപ്ലാൻറ് കഴിഞ്ഞ റബർ തോട്ടത്തിലാണ് തണ്ണിമത്തൻ പരീക്ഷണം. മത്തൻ ഒന്നര അടിയോളം ഇപ്പോൾ വളർന്നിട്ടുണ്ട്. കരുത്തോടെ വളരുന്നുണ്ട്. പരീക്ഷണം പാഴ്പണിയാകില്ലെന്ന പ്രതീക്ഷയിലാണ് ഈ യുവ കർഷകർ.
പിന്നീട് അതിൽ ഏരികൾ ഉണ്ടാക്കും. പച്ചക്കറി വിത്തുകൾ പാകി പ്രത്യേക ഷീറ്റുകൾ കൊണ്ട് ഏരികൾ പൊതിഞ്ഞാണ് കൃഷി ചെയ്യുന്നത്. ഇതു മൂലം നിരവധി ഗുണങ്ങളുണ്ടെന്ന് ജിൻസ് പറഞ്ഞു. മയിലുകളുടെയും പന്നികളുടെയും ശല്യം കുറയും. ഷീറ്റിലെ ദ്വാരത്തിലൂടെ മാത്രമെ ചെടികൾ പുറത്തേക്ക് വളർന്നുവരൂ. ഷീറ്റിലെ വിയർപ്പ് തുള്ളികൾ മണ്ണിൽ വീണ് നനഞ്ഞ് ചെടികൾക്ക് സ്വയമേവ ജലസേചനവുമാകും. ഈ രീതി പരിചരണങ്ങൾക്കും കായ്പറിക്കാനും ഏറെ സൗകര്യപ്രദമാണെന്ന് അനുഭവങ്ങളിലൂടെ ഇവർ പറയുന്നു. കടപ്പാറ റോഡിൽ രണ്ടാം പുഴയിൽ രണ്ടര ഏക്കറിൽ ഇവരുടെ പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്.
കുന്പളം, മത്തൻ, പാവൽ തുടങ്ങിയ പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്തിട്ടുള്ളത്. മറ്റു സ്ഥലങ്ങളിൽ ഈ ഇനം പച്ചക്കറികൾക്കു പുറമെ വാഴ, പച്ചമുളക്, കാന്താരി തുടങ്ങിയവയുമുണ്ട്. ഒന്നര ഏക്കറിൽ ഇക്കുറി തണ്ണിമത്തൻ കൃഷിയും പരീക്ഷിക്കുന്നുണ്ട്. റീപ്ലാൻറ് കഴിഞ്ഞ റബർ തോട്ടത്തിലാണ് തണ്ണിമത്തൻ പരീക്ഷണം. മത്തൻ ഒന്നര അടിയോളം ഇപ്പോൾ വളർന്നിട്ടുണ്ട്. കരുത്തോടെ വളരുന്നുണ്ട്. പരീക്ഷണം പാഴ്പണിയാകില്ലെന്ന പ്രതീക്ഷയിലാണ് ഈ യുവ കർഷകർ.