മണ്ണാർക്കാട് : കണ്ടമംഗലം കുന്തിപ്പാടം ഇരട്ടവാരി റോഡിന്റെ വിഷയത്തിൽ ഇടപെട്ട് പാലക്കാട് ജില്ലാ കളക്ടർ മൃണ്മയി ജോഷി. റോഡ് നവീകരണത്തിന് എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ പരിഹരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എൻജിനീയർക്ക് കളക്ടർ നിർദേശം നൽകി. കരടിയോട് ആദിവാസി കോളനിക്കാർ കളക്ടർക്ക് നൽകിയ നിവേദനത്തിലാണ് കളക്ടറുടെ അടിയന്തിര ഇടപെടൽ.
ഇന്നലെ താലൂക്ക് ഓഫീസിൽ നടന്ന അദാലത്തിലാണ് കരടിയോട് ആദിവാസി കോളനിയിലുള്ളവർ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് റോഡ് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയത്. റോഡിന്റെ നവീകരണത്തിന് വനം വകുപ്പ് ചില തടസവാദങ്ങൾ ഉന്നയിച്ചിരുന്നതായി എൻ. ഷംസുദ്ദീൻ എംഎൽഎ പറഞ്ഞു. എന്നാൽ കരടിയോട് മേഖലയിൽ വനം വകുപ്പ് സർവേ പൂർത്തീകരിച്ചിട്ടുണ്ടെന്നും റോഡ് പോകുന്ന ഇടങ്ങളിൽ വനംവകുപ്പിന്റെ പ്രശ്നമില്ലെന്നും അദാലത്തിനെത്തിയ കണ്ടമംഗലം കുന്തിപ്പാടം ഇരട്ടവാരി റോഡ് സംരക്ഷണ സമിതി രക്ഷാധികാരി ജോസ് കൊച്ചുമുട്ടവും ചെയർമാൻ രാമകൃഷ്ണനും കളക്ടറെ അറിയിച്ചു.
റോഡിന് ആവശ്യമായ സ്ഥലം നാട്ടുകാർ വിട്ടു നൽകിയിട്ടുണ്ട്. ഇക്കാര്യം കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി അറിയിച്ചിട്ടുണ്ട്.
അതിനാൽ മറ്റു പ്രശ്നങ്ങളില്ലെന്നും ഭാരവാഹികൾ കളക്ടറെ അറിയിച്ചു. തുടർന്നാണ് റോഡിന്റെ നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകിയത്.
ഇന്നലെ താലൂക്ക് ഓഫീസിൽ നടന്ന അദാലത്തിലാണ് കരടിയോട് ആദിവാസി കോളനിയിലുള്ളവർ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് റോഡ് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയത്. റോഡിന്റെ നവീകരണത്തിന് വനം വകുപ്പ് ചില തടസവാദങ്ങൾ ഉന്നയിച്ചിരുന്നതായി എൻ. ഷംസുദ്ദീൻ എംഎൽഎ പറഞ്ഞു. എന്നാൽ കരടിയോട് മേഖലയിൽ വനം വകുപ്പ് സർവേ പൂർത്തീകരിച്ചിട്ടുണ്ടെന്നും റോഡ് പോകുന്ന ഇടങ്ങളിൽ വനംവകുപ്പിന്റെ പ്രശ്നമില്ലെന്നും അദാലത്തിനെത്തിയ കണ്ടമംഗലം കുന്തിപ്പാടം ഇരട്ടവാരി റോഡ് സംരക്ഷണ സമിതി രക്ഷാധികാരി ജോസ് കൊച്ചുമുട്ടവും ചെയർമാൻ രാമകൃഷ്ണനും കളക്ടറെ അറിയിച്ചു.
റോഡിന് ആവശ്യമായ സ്ഥലം നാട്ടുകാർ വിട്ടു നൽകിയിട്ടുണ്ട്. ഇക്കാര്യം കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി അറിയിച്ചിട്ടുണ്ട്.
അതിനാൽ മറ്റു പ്രശ്നങ്ങളില്ലെന്നും ഭാരവാഹികൾ കളക്ടറെ അറിയിച്ചു. തുടർന്നാണ് റോഡിന്റെ നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകിയത്.