ചങ്ങനാശേരി: ആരാധനാലയങ്ങളുടെ കാണിക്കവഞ്ചികളില്‍നിന്നും പണം അപഹരിക്കുന്ന കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് പിടികൂടി. തിരുവല്ല മംഗലശേരി കടവ് കോളനിയില്‍ മണിയനെ(55)യാണ് ചങ്ങനാശേരി പോലീസ് പിടികൂടിയത്. ഇയാള്‍ കഴിഞ്ഞ രാത്രി ചങ്ങനാശേരി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ ഭാഗത്തുനിന്നും പോലീസ് സംഘത്തെക്കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനെത്തുടർന്ന് പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
ജില്ലയില്‍ ഉത്സവ സീസണ് തുടങ്ങിയതിനാല്‍ രാത്രികാല പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നുള്ള പരിശോധനയിലാണ് മണിയന് പോലീസിന്റെ പിടിയിലാകുന്നത്. ഇയാളുടെ പക്കല്‍നിന്നും മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും, പണവും പോലീസ് കണ്ടെടുത്തു.
തുടര്‍ന്നുള്ള വിശദമായ ചോദ്യം ചെയ്യലില്‍ ചങ്ങനാശേരി, തിരുവല്ല, പെരുമ്പട്ടി, ചെങ്ങന്നൂര്‍, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിലെ പല ആരാധനാലയങ്ങളുടെയും കാണിക്ക വഞ്ചികളില്നിന്നും പണം അപഹരിച്ചതായി ഇയാള്‍ പോലീസിനോടു പറഞ്ഞു.
മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയ മണിയന് ചങ്ങനാശേരി പ്രദേശങ്ങളില്‍ മോഷണം നടത്തുന്നതിനുള്ള ആസൂത്രണം നടത്തിവരികയായിരുന്നു. എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്ഐ രവീന്ദ്രന് ആചാരി, ആനന്ദക്കുട്ടന്, സിപിഒമാരായ തോമസ് സ്റ്റാന്‍ലി, അജേഷ് കുമാര്‍, കുര്യാക്കോസ് ഏബ്രഹാം, തോമസ് രാജു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
ജില്ലയില്‍ ഉത്സവ സീസണ് തുടങ്ങിയതിനാല്‍ രാത്രികാല പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നുള്ള പരിശോധനയിലാണ് മണിയന് പോലീസിന്റെ പിടിയിലാകുന്നത്. ഇയാളുടെ പക്കല്‍നിന്നും മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും, പണവും പോലീസ് കണ്ടെടുത്തു.
തുടര്‍ന്നുള്ള വിശദമായ ചോദ്യം ചെയ്യലില്‍ ചങ്ങനാശേരി, തിരുവല്ല, പെരുമ്പട്ടി, ചെങ്ങന്നൂര്‍, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിലെ പല ആരാധനാലയങ്ങളുടെയും കാണിക്ക വഞ്ചികളില്നിന്നും പണം അപഹരിച്ചതായി ഇയാള്‍ പോലീസിനോടു പറഞ്ഞു.
മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയ മണിയന് ചങ്ങനാശേരി പ്രദേശങ്ങളില്‍ മോഷണം നടത്തുന്നതിനുള്ള ആസൂത്രണം നടത്തിവരികയായിരുന്നു. എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്ഐ രവീന്ദ്രന് ആചാരി, ആനന്ദക്കുട്ടന്, സിപിഒമാരായ തോമസ് സ്റ്റാന്‍ലി, അജേഷ് കുമാര്‍, കുര്യാക്കോസ് ഏബ്രഹാം, തോമസ് രാജു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.