കൊട്ടാരക്കര: നെല്ലിക്കുന്നത്ത് വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ നിരന്തരമായി കത്തി നശിക്കുന്നതിനു പിന്നിൽ എട്ടാം ക്ലാസുകാരനാണെന്ന് പോലീസ് കണ്ടെത്തി. സൈബർ സെല്ലുമായി ചേർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. വീട്ടമ്മയായ സജിതയുടെ ജ്യേഷ്ഠത്തിയുടെ മകനാണ് ഈ എട്ടാം ക്ലാസുകാരൻ
കഴിഞ്ഞ ഏഴുമാസമായി നെല്ലിക്കുന്നം കാക്കത്താനം രാജ വിലാസത്തിൽ വൈദ്യത സ്വിച്ച് ബോർഡുകളും ഉപകരണങ്ങളും നിരന്തമായി കത്തി നശിക്കുകയാണ്. സംഭവം തുടർച്ചയായതോടെ വീട്ടുകാർ ഭീതിയിലായി. ഇലക്ട്രീഷ്യനും വീടുവിട്ടു കഴിയുകയും ചെയ്യുന്ന ഗൃഹനാഥൻ സന്തോഷിനെയാണ് ആദ്യം സംശയിച്ചത്. കെഎസ്ഇബി അധികൃതരും മറ്റു ഇലക്ട്രീഷ്യൻമാരും നടത്തിയ പരിശോധനയിൽ വൈദ്യുത തകരാർ ഇല്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.
വീട്ടിലെ അംഗം സജിതയുടെ വാട്സാപ്പിലേക്ക് അമ്മ വിലാസിനിയുടെ വാട്സാപ്പിൽ നിന്നും നിരന്തരം മെസേജുകൾ വന്നു നിമിഷങ്ങൾക്കകമാണ് വീട്ടിൽ വൈദ്യുത ഉപകരണങ്ങൾ പൊട്ടി തെറിക്കുന്നത്. പക്ഷെ സജിതയുടെ അമ്മ വിലാസിനിയ്ക്ക് ഇംഗ്ലിഷ് അറിയാത്തതുകൊണ്ട് ഇങ്ങനെ ഒരു മെസേജ് അയക്കാൻ സാധിക്കില്ല. തുടർച്ചയായി മൊബൈലിൽ അശ്ലീല സന്ദേശങ്ങൾക്കൊപ്പം ഭീഷണി യായി സ്വിച്ച് ബോർഡ് നശിപ്പിക്കുമെന്ന് സന്ദേശവും അയച്ച ശേഷം വീട്ടിലെ സ്വിച്ച് ബോർഡുകൾ കത്തി നശിക്കുകയായിരുന്നു.
ഇത്തരത്തിൽ പല തവണയായി സന്ദേശങ്ങൾ അയച്ച ശേഷം 11 സ്വിച്ച് ബോർഡുകളും ഫ്രിഡ്ജ്, ടി വി, രണ്ടു മോട്ടർ പമ്പ് സെറ്റ്, ഒരു മിക്സി, അഞ്ച് മൊബൈൽ ഫോണുകൾ എന്നിവ ഇതിനോടകം നശിപ്പിച്ചതായി വിട്ടമ്മ സജിത പറഞ്ഞിരുന്നു. സജിതയും കുടുംബവും ആദ്യ ഘട്ടത്തിൽ സംഭവം പുറത്ത് പറഞ്ഞെങ്കിലും അന്ധവിശ്വാസമാണെന്നു കരുതി പലരും വിശ്വസിച്ചില്ല. നാട്ടുകാരിൽ ചിലർ വീടിനുള്ളിൽ എത്തി കത്തി കരിഞ്ഞ സ്വിച്ച് ബോർഡുകളും മറ്റു വൈദ്യുത ഉപകരണങ്ങളും കണ്ടതോടെ വിശ്വസിക്കാൻ നിർബന്ധിതരാകുകയായിരുന്നു.
തുടർന്ന് സജിത നടത്തിയ പരിശോധനയിൽ ബെഡ് റൂമിന്റെ എ യർ ഹോളിൽ നിന്നും ഒരു ചിപ്പ് ( കപ്പാസിറ്റർ ബാങ്ക് ) ലഭിക്കുകയും ചെയ്തു. സജിതയുടെയും അമ്മയുടെയും ഫോണുകൾ ഹാക്ക് ചെയ്യുകയുമുണ്ടായി. ഇത് സംബന്ധിച്ചു റൂറൽ എസ് പി, സൈബർ സെൽ, പോലീസ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകി. ദീർഘ നാളായി അകന്നു കഴിയുന്ന ഭർത്താവ് സന്തോഷിനെതിരെയായിരുന്നു സജിതയുടെ ആരോപണം.
പോലീസ് സൈബർ വിഭാഗം തുടക്കത്തിൽ തന്നെ വീട്ടിലുള്ളവരെ സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടിലുള്ളവർക്ക് ഫോൺ ഉപയോഗിക്കുമ്പോൾ ചെയ്യേണ്ടുന്ന ചില നിർദേശങ്ങളും നൽകിയിരുന്നു. സജിതയുടെ ഭർത്താവിനെ ചോദ്യം ചെയ്തതിൽ അയാൾ നിരപരാധിയാണെന്ന് വ്യക്തമായി. തുടർന്നുണ്ടായ നിരന്തര നിരീക്ഷണത്തിലൂടെയാണ് പോലീസ് കുട്ടിയിലേക്കെത്തിച്ചേർന്നത്.
മൊബൈൽ ഫോണിൽ പരീക്ഷണം നടത്തുകയായിരുന്നെന്നാണ് കുട്ടിയുടെ ആദ്യ വിശദീകരണം. എന്നാൽ കുഞ്ഞമ്മ സജിതയെ ഉപേക്ഷിച്ചു പോയ ഭർത്താവ് സന്തോഷിനെ കുടുക്കാനും ലക്ഷ്യമിട്ടിരുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ഏഴുമാസമായി നെല്ലിക്കുന്നം കാക്കത്താനം രാജ വിലാസത്തിൽ വൈദ്യത സ്വിച്ച് ബോർഡുകളും ഉപകരണങ്ങളും നിരന്തമായി കത്തി നശിക്കുകയാണ്. സംഭവം തുടർച്ചയായതോടെ വീട്ടുകാർ ഭീതിയിലായി. ഇലക്ട്രീഷ്യനും വീടുവിട്ടു കഴിയുകയും ചെയ്യുന്ന ഗൃഹനാഥൻ സന്തോഷിനെയാണ് ആദ്യം സംശയിച്ചത്. കെഎസ്ഇബി അധികൃതരും മറ്റു ഇലക്ട്രീഷ്യൻമാരും നടത്തിയ പരിശോധനയിൽ വൈദ്യുത തകരാർ ഇല്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.
വീട്ടിലെ അംഗം സജിതയുടെ വാട്സാപ്പിലേക്ക് അമ്മ വിലാസിനിയുടെ വാട്സാപ്പിൽ നിന്നും നിരന്തരം മെസേജുകൾ വന്നു നിമിഷങ്ങൾക്കകമാണ് വീട്ടിൽ വൈദ്യുത ഉപകരണങ്ങൾ പൊട്ടി തെറിക്കുന്നത്. പക്ഷെ സജിതയുടെ അമ്മ വിലാസിനിയ്ക്ക് ഇംഗ്ലിഷ് അറിയാത്തതുകൊണ്ട് ഇങ്ങനെ ഒരു മെസേജ് അയക്കാൻ സാധിക്കില്ല. തുടർച്ചയായി മൊബൈലിൽ അശ്ലീല സന്ദേശങ്ങൾക്കൊപ്പം ഭീഷണി യായി സ്വിച്ച് ബോർഡ് നശിപ്പിക്കുമെന്ന് സന്ദേശവും അയച്ച ശേഷം വീട്ടിലെ സ്വിച്ച് ബോർഡുകൾ കത്തി നശിക്കുകയായിരുന്നു.
ഇത്തരത്തിൽ പല തവണയായി സന്ദേശങ്ങൾ അയച്ച ശേഷം 11 സ്വിച്ച് ബോർഡുകളും ഫ്രിഡ്ജ്, ടി വി, രണ്ടു മോട്ടർ പമ്പ് സെറ്റ്, ഒരു മിക്സി, അഞ്ച് മൊബൈൽ ഫോണുകൾ എന്നിവ ഇതിനോടകം നശിപ്പിച്ചതായി വിട്ടമ്മ സജിത പറഞ്ഞിരുന്നു. സജിതയും കുടുംബവും ആദ്യ ഘട്ടത്തിൽ സംഭവം പുറത്ത് പറഞ്ഞെങ്കിലും അന്ധവിശ്വാസമാണെന്നു കരുതി പലരും വിശ്വസിച്ചില്ല. നാട്ടുകാരിൽ ചിലർ വീടിനുള്ളിൽ എത്തി കത്തി കരിഞ്ഞ സ്വിച്ച് ബോർഡുകളും മറ്റു വൈദ്യുത ഉപകരണങ്ങളും കണ്ടതോടെ വിശ്വസിക്കാൻ നിർബന്ധിതരാകുകയായിരുന്നു.
തുടർന്ന് സജിത നടത്തിയ പരിശോധനയിൽ ബെഡ് റൂമിന്റെ എ യർ ഹോളിൽ നിന്നും ഒരു ചിപ്പ് ( കപ്പാസിറ്റർ ബാങ്ക് ) ലഭിക്കുകയും ചെയ്തു. സജിതയുടെയും അമ്മയുടെയും ഫോണുകൾ ഹാക്ക് ചെയ്യുകയുമുണ്ടായി. ഇത് സംബന്ധിച്ചു റൂറൽ എസ് പി, സൈബർ സെൽ, പോലീസ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകി. ദീർഘ നാളായി അകന്നു കഴിയുന്ന ഭർത്താവ് സന്തോഷിനെതിരെയായിരുന്നു സജിതയുടെ ആരോപണം.
പോലീസ് സൈബർ വിഭാഗം തുടക്കത്തിൽ തന്നെ വീട്ടിലുള്ളവരെ സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടിലുള്ളവർക്ക് ഫോൺ ഉപയോഗിക്കുമ്പോൾ ചെയ്യേണ്ടുന്ന ചില നിർദേശങ്ങളും നൽകിയിരുന്നു. സജിതയുടെ ഭർത്താവിനെ ചോദ്യം ചെയ്തതിൽ അയാൾ നിരപരാധിയാണെന്ന് വ്യക്തമായി. തുടർന്നുണ്ടായ നിരന്തര നിരീക്ഷണത്തിലൂടെയാണ് പോലീസ് കുട്ടിയിലേക്കെത്തിച്ചേർന്നത്.
മൊബൈൽ ഫോണിൽ പരീക്ഷണം നടത്തുകയായിരുന്നെന്നാണ് കുട്ടിയുടെ ആദ്യ വിശദീകരണം. എന്നാൽ കുഞ്ഞമ്മ സജിതയെ ഉപേക്ഷിച്ചു പോയ ഭർത്താവ് സന്തോഷിനെ കുടുക്കാനും ലക്ഷ്യമിട്ടിരുന്നതായി പോലീസ് പറഞ്ഞു.