പാരിപ്പള്ളി : ഒറ്റപ്പാലം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി അഖിലിനെയാണ് പാരിപ്പള്ളി എസ് എച്ച് ഒ അൽ ജബാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ചാത്തന്മാറയിലെ റബർ എസ്റ്റേറ്റിലെ കെട്ടിടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു അഖിൽ .
ഒറ്റപ്പാലം സ്വദേശിനിയായ 17 -കാരി വീടുവിട്ടിറങ്ങിയതായിരുന്നു. ബസ് സ്റ്റാൻഡിൽ പരിചയം നടിച്ച കേ സിലെ ഒന്നാം പ്രതി തന്ത്രപൂർവം പെൺകുട്ടിയെ പാരിപ്പള്ളിയിലെത്തിച്ചു. പാരിപ്പള്ളി മുക്കടയിലെ വീട്ടിൽ പീഡിപ്പിക്കുകയും അറസ്റ്റിലായ അഖിൽ ഉൾപ്പെടെ പലർക്കും കൈമാറുകയും ചെയ്തു. അതിന് ശേഷം പെൺ വാണിഭസംഘത്തിന് പെൺകുട്ടിയെ വിറ്റതായാണ് കേസ്. പെൺകുട്ടിയെ തിരുവനന്തപുരത്തു നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ചാത്തന്നൂർ എ സി പി. ബി.ഗോപകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷണം നടത്തുന്നത്. പാരിപ്പള്ളി ഇൻസ്പെക്ടർ അൽ ജബാറും പാലക്കാട് നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ഏഴംഗങ്ങളാണ് സംഘത്തിലുള്ളത്. പാരിപ്പള്ളി എസ് ഐ സാബുലാൽ, എ എസ് ഐ ബിജു, സിപിഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് എസ്റ്റേറ്റ് കെട്ടിടത്തിൽ നിന്നും സാഹസികമായി അഖിലിനെ അറസ്റ്റ് ചെയ്തത്.
ഒറ്റപ്പാലം സ്വദേശിനിയായ 17 -കാരി വീടുവിട്ടിറങ്ങിയതായിരുന്നു. ബസ് സ്റ്റാൻഡിൽ പരിചയം നടിച്ച കേ സിലെ ഒന്നാം പ്രതി തന്ത്രപൂർവം പെൺകുട്ടിയെ പാരിപ്പള്ളിയിലെത്തിച്ചു. പാരിപ്പള്ളി മുക്കടയിലെ വീട്ടിൽ പീഡിപ്പിക്കുകയും അറസ്റ്റിലായ അഖിൽ ഉൾപ്പെടെ പലർക്കും കൈമാറുകയും ചെയ്തു. അതിന് ശേഷം പെൺ വാണിഭസംഘത്തിന് പെൺകുട്ടിയെ വിറ്റതായാണ് കേസ്. പെൺകുട്ടിയെ തിരുവനന്തപുരത്തു നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ചാത്തന്നൂർ എ സി പി. ബി.ഗോപകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷണം നടത്തുന്നത്. പാരിപ്പള്ളി ഇൻസ്പെക്ടർ അൽ ജബാറും പാലക്കാട് നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ഏഴംഗങ്ങളാണ് സംഘത്തിലുള്ളത്. പാരിപ്പള്ളി എസ് ഐ സാബുലാൽ, എ എസ് ഐ ബിജു, സിപിഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് എസ്റ്റേറ്റ് കെട്ടിടത്തിൽ നിന്നും സാഹസികമായി അഖിലിനെ അറസ്റ്റ് ചെയ്തത്.