കുമരകം: വേമ്പനാട്ടു കായലിലൂടെ യാത്ര ചെയ്യുന്ന ജലയാനങ്ങൾക്ക് ദിശ അറിയാൻ ജെട്ടി തോടിന്റെ മുഖവാരത്ത് ആറ്റാമംഗലം പള്ളിയുടെ കുരിശു പള്ളിയിൽ സ്ഥാപിച്ചിരുന്ന ലൈറ്റ് പ്രവർത്തിക്കാതായിട്ട് ആഴ്ചകളായി.
കുമരകം പഞ്ചായത്ത് യാത്രാബോട്ടു ജീവനക്കാരുടെയും മറ്റു യാത്രക്കാരുടെയും മത്സ്യത്തൊഴിലാളികളുടേയും ആവശ്യം പരിഗണിച്ച് കുമരകം പഞ്ചായത്തിൽനിന്ന് സ്ഥാപിച്ച ലൈറ്റാണ് ഇപ്പോൾ തെളിയാത്തത്.
കായലിൽ സ്ഥാപിച്ചിരുന്ന വിളക്കുമരത്തിലെ ലെെറ്റ് ഉപയാോഗശൂന്യമായിത്തീർന്നിട്ട് വർഷങ്ങളായി. ഇതിനു പകരമാണ് കുരിശുപള്ളിയിൽ ലെെറ്റ് സ്ഥാപിച്ചത്.
ഈ ലൈറ്റ് ഉടൻ പ്രവർത്തിപ്പിക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ ആവശ്യം.
കുമരകം പഞ്ചായത്ത് യാത്രാബോട്ടു ജീവനക്കാരുടെയും മറ്റു യാത്രക്കാരുടെയും മത്സ്യത്തൊഴിലാളികളുടേയും ആവശ്യം പരിഗണിച്ച് കുമരകം പഞ്ചായത്തിൽനിന്ന് സ്ഥാപിച്ച ലൈറ്റാണ് ഇപ്പോൾ തെളിയാത്തത്.
കായലിൽ സ്ഥാപിച്ചിരുന്ന വിളക്കുമരത്തിലെ ലെെറ്റ് ഉപയാോഗശൂന്യമായിത്തീർന്നിട്ട് വർഷങ്ങളായി. ഇതിനു പകരമാണ് കുരിശുപള്ളിയിൽ ലെെറ്റ് സ്ഥാപിച്ചത്.
ഈ ലൈറ്റ് ഉടൻ പ്രവർത്തിപ്പിക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ ആവശ്യം.