ചാത്തന്നൂർ: പൂയപ്പള്ളിയ്ക്കടുത്ത് മരുതമൺ പള്ളിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു. മൈലോട് രജ്ഞു ഭവനിൽ രാമചന്ദ്രന്റെ മകൻ രഞ്ജു(23), ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പെരിനാട് കുന്നിൽ തോട്ടത്തിൽ വീട്ടിൽ മനോജ് (32) എന്നിവരാണ് മരിച്ചതെന്ന് പൂയപ്പള്ളി പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിഏഴരയോടെ മരുതമൺപള്ളി മാക്രിഇല്ലാക്കുളത്തിന് സമീപത്തായിരുന്നു അപകടം. പൂയപ്പള്ളി ഭാഗത്ത് നിന്നും ഓയൂർ ഭാഗത്തേക്ക് പോയ ബൈക്കും എതിർദിശയിൽ വന്ന ആരോൺ എന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ദൂരേയ്ക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പരിസരത്തെ കച്ചവടക്കാരും നാട്ടുകാരും ചേർന്ന്ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പൂയപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. രഞ്ജു ഓയൂർ എസ്കെ സൗണ്ട്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. അവിവാഹിതനായിരുന്നു. അമ്മ :കുമാരി. സഹോദരി രാധിക. മരിച്ച മനോജ് ആക്രി പെറുക്ക് തൊഴിലാളിയായിരുന്നു. ഭാര്യ രജനി ഗൾഫിലാണ്. വീടുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭാര്യയുടെ നാടായ മുട്ടായിലും പരിസരത്തുമായി കഴിയുകയായിരുന്നു.പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കഴിഞ്ഞദിവസം രാത്രിഏഴരയോടെ മരുതമൺപള്ളി മാക്രിഇല്ലാക്കുളത്തിന് സമീപത്തായിരുന്നു അപകടം. പൂയപ്പള്ളി ഭാഗത്ത് നിന്നും ഓയൂർ ഭാഗത്തേക്ക് പോയ ബൈക്കും എതിർദിശയിൽ വന്ന ആരോൺ എന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ദൂരേയ്ക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പരിസരത്തെ കച്ചവടക്കാരും നാട്ടുകാരും ചേർന്ന്ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പൂയപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. രഞ്ജു ഓയൂർ എസ്കെ സൗണ്ട്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. അവിവാഹിതനായിരുന്നു. അമ്മ :കുമാരി. സഹോദരി രാധിക. മരിച്ച മനോജ് ആക്രി പെറുക്ക് തൊഴിലാളിയായിരുന്നു. ഭാര്യ രജനി ഗൾഫിലാണ്. വീടുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭാര്യയുടെ നാടായ മുട്ടായിലും പരിസരത്തുമായി കഴിയുകയായിരുന്നു.പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.