കുവൈറ്റ് സിറ്റി :കുവൈറ്റിൽ റംസാൻ നോന്പിനുശേഷം ഭാഗിക കർഫ്യൂ തുടരണോമെന്ന് നാളെ തീരുമാനമാകുമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. അതോടൊപ്പം ഈദ് ഗാഹുമായി ബന്ധപ്പെട്ട തീരുമാനം നാളത്തെ കാബിനറ്റ് യോഗത്തിലുണ്ടാകും. കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് അതിവേഗത്തിൽ പുരോഗമിക്കേ തിങ്കളാഴ്ച മുതൽ റസ്റ്ററന്റുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് സൂചനകൾ. ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് കുട്ടികളുടെ ഗെയിം സെൻററുകളും തുറക്കുവാൻ പദ്ധതിയുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
അതോടൊപ്പം മന്ത്രാലയങ്ങളിലെയും സർക്കാർ ഏജൻസികളിലെയും ജീവനക്കാരുടെ ഹാജർ പരിധിയും 30 ശതമാനത്തിനു പകരം 70 ശതമാനമായി ഉയർത്തുന്നതിനെ കുറിച്ചും കാബിനറ്റ് യോഗം ചർച്ച ചെയ്യും. രാജ്യത്ത് കൂടുതൽ കോവിഡ് വാക്സിൻ ഇറക്കുമതി ചെയ്യുവാനും കൂടുതൽ വാക്സിനേഷൻ സെന്ററുകൾ പ്രവർത്തിപ്പിച്ച് രാജ്യത്ത് എല്ലാ സ്വദേശികൾക്കും വിദേശികൾക്കും കുത്തിവയ്പ്പ് എത്രയും വേഗം പൂർത്തിയാക്കുന്നതിനുമാണ് സർക്കാർ ശ്രമിക്കുന്നത്.
അതേസമയം കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ അടുത്ത വർഷം വരെ തുടരുമെന്നമാണ് റിപ്പോർട്ടുകൾ. കർഫ്യൂ ഒഴിവാക്കിയാലും വിവാഹ പാർട്ടികൾ, പൊതു-സ്വകാര്യ ചടങ്ങുകൾ, ഹാളുകളിലെ സമ്മേളനങ്ങൾ പോലുള്ള ഒത്തുചേരലുകളുടേയും നിയന്ത്രണങ്ങൾ തുടരുമെന്നാണ് സൂചനകൾ.
റിപ്പോർട്ട്: സലിം കോട്ടയിൽ
അതോടൊപ്പം മന്ത്രാലയങ്ങളിലെയും സർക്കാർ ഏജൻസികളിലെയും ജീവനക്കാരുടെ ഹാജർ പരിധിയും 30 ശതമാനത്തിനു പകരം 70 ശതമാനമായി ഉയർത്തുന്നതിനെ കുറിച്ചും കാബിനറ്റ് യോഗം ചർച്ച ചെയ്യും. രാജ്യത്ത് കൂടുതൽ കോവിഡ് വാക്സിൻ ഇറക്കുമതി ചെയ്യുവാനും കൂടുതൽ വാക്സിനേഷൻ സെന്ററുകൾ പ്രവർത്തിപ്പിച്ച് രാജ്യത്ത് എല്ലാ സ്വദേശികൾക്കും വിദേശികൾക്കും കുത്തിവയ്പ്പ് എത്രയും വേഗം പൂർത്തിയാക്കുന്നതിനുമാണ് സർക്കാർ ശ്രമിക്കുന്നത്.
അതേസമയം കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ അടുത്ത വർഷം വരെ തുടരുമെന്നമാണ് റിപ്പോർട്ടുകൾ. കർഫ്യൂ ഒഴിവാക്കിയാലും വിവാഹ പാർട്ടികൾ, പൊതു-സ്വകാര്യ ചടങ്ങുകൾ, ഹാളുകളിലെ സമ്മേളനങ്ങൾ പോലുള്ള ഒത്തുചേരലുകളുടേയും നിയന്ത്രണങ്ങൾ തുടരുമെന്നാണ് സൂചനകൾ.
റിപ്പോർട്ട്: സലിം കോട്ടയിൽ