പയ്യാവൂർ: ഗ്രാമ പഞ്ചായത്ത് പയറ്റടി പറമ്പിൽ നിർമിച്ച ആധുനിക വാതക ശ്മശാനം പൊതു ജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിനെതിരേ പരാതിയുമായി പ്രതിപക്ഷം.
ഉദ്ഘാടനം നിർവഹിക്കുന്ന മന്ത്രി എം.ബി. രാജേഷിന് തന്നെയാണ് അംഗങ്ങളായ ആനീസ് ജോസഫ്, ടെൻസൺ ജോർജ്, ടി.പി. അഷ്റഫ്, സിന്ധു ബെന്നി, സിജി ഒഴാങ്കൽ എന്നിവർ പരാതി നൽകിയത്. ചടങ്ങിൽ അധ്യക്ഷത വഹിക്കുന്ന സജീവ് ജോസഫ് എംഎൽഎക്കും പകർപ്പ് നൽകിയിട്ടുണ്ട്.
ശ്മശാനത്തിൽ നിയമപ്രകാരം സ്ഥാപിക്കേണ്ട അഗ്നിശമന സംവിധാനം ഒരുക്കാതെയാണ് ഉദ്ഘാടനം നടത്തുന്നതെന്നും ഇത് വലിയ അപകടത്തിനു കാരണമാകുമെന്നുമാണ് പരാതി. ശ്മശാനം നിർമാണം ആരംഭിക്കുന്നതിനു മുന്പ് തന്നെ പഞ്ചായത്ത് വിശദമായ പ്ലാൻ സമർപ്പിച്ചു ഫയർ ആൻഡ് റെസ്ക്യു ഡിപ്പാർട്മെന്റിൽ നിന്നും എൻഒസി വാങ്ങിയിരുന്നു.
എന്നാൽ അഗ്നിശമന സംവിധാനങ്ങളോ ഫയർ ആൻഡ് റെസ്ക്യൂ അനുമതിയോ മറ്റു ഡിപ്പാർട്മെന്റ് അനുമതികളോ കെട്ടിട നമ്പറോ പോലും ഇല്ലാതെയാണ് ശ്മശാനം ഉദ്ഘാടനം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.
ഉദ്ഘാടനം നിർവഹിക്കുന്ന മന്ത്രി എം.ബി. രാജേഷിന് തന്നെയാണ് അംഗങ്ങളായ ആനീസ് ജോസഫ്, ടെൻസൺ ജോർജ്, ടി.പി. അഷ്റഫ്, സിന്ധു ബെന്നി, സിജി ഒഴാങ്കൽ എന്നിവർ പരാതി നൽകിയത്. ചടങ്ങിൽ അധ്യക്ഷത വഹിക്കുന്ന സജീവ് ജോസഫ് എംഎൽഎക്കും പകർപ്പ് നൽകിയിട്ടുണ്ട്.
ശ്മശാനത്തിൽ നിയമപ്രകാരം സ്ഥാപിക്കേണ്ട അഗ്നിശമന സംവിധാനം ഒരുക്കാതെയാണ് ഉദ്ഘാടനം നടത്തുന്നതെന്നും ഇത് വലിയ അപകടത്തിനു കാരണമാകുമെന്നുമാണ് പരാതി. ശ്മശാനം നിർമാണം ആരംഭിക്കുന്നതിനു മുന്പ് തന്നെ പഞ്ചായത്ത് വിശദമായ പ്ലാൻ സമർപ്പിച്ചു ഫയർ ആൻഡ് റെസ്ക്യു ഡിപ്പാർട്മെന്റിൽ നിന്നും എൻഒസി വാങ്ങിയിരുന്നു.
എന്നാൽ അഗ്നിശമന സംവിധാനങ്ങളോ ഫയർ ആൻഡ് റെസ്ക്യൂ അനുമതിയോ മറ്റു ഡിപ്പാർട്മെന്റ് അനുമതികളോ കെട്ടിട നമ്പറോ പോലും ഇല്ലാതെയാണ് ശ്മശാനം ഉദ്ഘാടനം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.