കുവൈറ്റ് സിറ്റി: ’ഇന്ത്യയിലെ കോവിഡ് സാഹചര്യവും വിദേശ സഹായങ്ങളും’ വിഷയത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഇന്ത്യയിലേയും കുവൈറ്റിലേയും കോവിഡ് സാഹചര്യങ്ങളും എംബസിയുടെ നേതൃത്വത്തിൽ നടത്തുന്ന കോവിഡ്കാല പ്രവർത്തനങ്ങളും അംബാസഡർ സിബി ജോർജ് വിശദീകരിച്ചു.
കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ഇന്ത്യക്ക് കുവൈറ്റ് സർക്കാർ നൽകിയ സഹായങ്ങൾ അംബാസിഡർ എടുത്തുപറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം താങ്ങാവുന്ന ചരിത്രമാണ് ഇന്ത്യക്കും കുവൈറ്റിനും ഉള്ളതെന്നും കോവിഡ് പ്രതിസന്ധിയിൽ സഹായ വാഗ്ദാനവുമായി ആദ്യം എത്തിയ രാജ്യങ്ങളിലൊന്നാണ് കുവൈറ്റെന്നും അംബാസഡർ സിബി ജോർജ് പറഞ്ഞു.
ഏപ്രിൽ 26ന് ചേർന്ന കുവൈറ്റ് മന്ത്രിസഭ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രമേയം പാസാക്കുകയും അടിയന്തര മെഡിക്കൽ സഹായം അയക്കാൻ തീരുമാനിക്കുകയും ചെയ്ത കാര്യം അംബാസിഡർ എടുത്തുപറഞ്ഞു. കുവൈറ്റ് സർക്കാരിനൊപ്പം ഒപ്പം രാജ്യത്തെ പ്രവാസി സമൂഹവും മെഡിക്കൽ സാമഗ്രികൾ സമാഹരിക്കാൻ രംഗത്തെത്തിയതായും അംബാസഡർ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ഇന്ത്യക്ക് കുവൈറ്റ് സർക്കാർ നൽകിയ സഹായങ്ങൾ അംബാസിഡർ എടുത്തുപറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം താങ്ങാവുന്ന ചരിത്രമാണ് ഇന്ത്യക്കും കുവൈറ്റിനും ഉള്ളതെന്നും കോവിഡ് പ്രതിസന്ധിയിൽ സഹായ വാഗ്ദാനവുമായി ആദ്യം എത്തിയ രാജ്യങ്ങളിലൊന്നാണ് കുവൈറ്റെന്നും അംബാസഡർ സിബി ജോർജ് പറഞ്ഞു.
ഏപ്രിൽ 26ന് ചേർന്ന കുവൈറ്റ് മന്ത്രിസഭ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രമേയം പാസാക്കുകയും അടിയന്തര മെഡിക്കൽ സഹായം അയക്കാൻ തീരുമാനിക്കുകയും ചെയ്ത കാര്യം അംബാസിഡർ എടുത്തുപറഞ്ഞു. കുവൈറ്റ് സർക്കാരിനൊപ്പം ഒപ്പം രാജ്യത്തെ പ്രവാസി സമൂഹവും മെഡിക്കൽ സാമഗ്രികൾ സമാഹരിക്കാൻ രംഗത്തെത്തിയതായും അംബാസഡർ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ