തലശേരി: തലശേരിയില്‍ രണ്ടു പേരെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ സിപിഎമ്മിന്റെ കൊടുംക്രിമിനലുകളാണെന്ന് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്. സിപിഎം ഭരണത്തില്‍ പോലീസിനെ നോക്കുകുത്തിയാക്കി ലഹരിമാഫിയ സംഘം തഴച്ചുവളരുന്നതിന്റെ തെളിവാണ് ഇതെന്നും മാർട്ടിൻ ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. സിപിഎം-ലഹരി മാഫിയാ കൂട്ടുകെട്ടിനെതിരേ കോൺഗ്രസ് ഇന്ന് തലശേരിയിൽ കോൺഗ്രസ് ജനകീയ കൂട്ടായ്മ നടത്തും. രാവിലെ 9.30 മുതല്‍ തലശേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ കൂട്ടായ്മ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. ലഹരിവ്യാപനത്തിനെതിരേ ജാഗ്രതയെന്നും പറഞ്ഞ് ഒരു ഭാഗത്ത് ബോധവത്കരണം സര്‍ക്കാര്‍ ചെലവില്‍ നടത്തുകയും മറുഭാഗത്ത് ഭരണകക്ഷി തന്നെ ലഹരി മാഫിയയെ വളര്‍ത്തുകയുമാണ്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ണൂരില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ പാറായി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെട്ടൂര്‍ ഇല്ലിക്കുന്നിലെ കെ. ഖാലിദിനെയും ബന്ധു പൂവനാഴി ഷമീറിനെയും ആസൂത്രിതമായി വെട്ടിക്കൊന്നത്. പരിചയ സമ്പത്തുള്ള കൊലയാളികളാണ് നിഷ്ഠൂര കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമാണ്. കൊലപാതകത്തില്‍ കേവലം പ്രതിഷേധിച്ചതല്ലാതെ ഈ നിമിഷം വരെ കൊലയാളികളെ സിപിഎം തള്ളിപ്പറഞ്ഞിട്ടില്ല. സിപിഎമ്മുമായി ബന്ധമില്ലാത്തവരാണ് ഇവരെന്ന് പറയാന്‍ നേതൃത്വം അറച്ചുനില്ക്കുന്നതെന്തിനാണെന്ന് മാര്ട്ടിന് ജോര്‍ജ് ചോദിച്ചു. ഭരണത്തിന്റെ തണലിലാണ് തലശേരിയില്‍ സിപിഎമ്മിന്റെ ക്രിമിനല്‍ സംഘങ്ങള്‍ മയക്കുമരുന്നു കച്ചവടമടക്കം നിര്‍ബാധം തുടരുന്നതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ണൂരില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ പാറായി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെട്ടൂര്‍ ഇല്ലിക്കുന്നിലെ കെ. ഖാലിദിനെയും ബന്ധു പൂവനാഴി ഷമീറിനെയും ആസൂത്രിതമായി വെട്ടിക്കൊന്നത്. പരിചയ സമ്പത്തുള്ള കൊലയാളികളാണ് നിഷ്ഠൂര കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമാണ്. കൊലപാതകത്തില്‍ കേവലം പ്രതിഷേധിച്ചതല്ലാതെ ഈ നിമിഷം വരെ കൊലയാളികളെ സിപിഎം തള്ളിപ്പറഞ്ഞിട്ടില്ല. സിപിഎമ്മുമായി ബന്ധമില്ലാത്തവരാണ് ഇവരെന്ന് പറയാന്‍ നേതൃത്വം അറച്ചുനില്ക്കുന്നതെന്തിനാണെന്ന് മാര്ട്ടിന് ജോര്‍ജ് ചോദിച്ചു. ഭരണത്തിന്റെ തണലിലാണ് തലശേരിയില്‍ സിപിഎമ്മിന്റെ ക്രിമിനല്‍ സംഘങ്ങള്‍ മയക്കുമരുന്നു കച്ചവടമടക്കം നിര്‍ബാധം തുടരുന്നതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.