ന്യൂഡൽഹി: കോവിഡ് മഹാമാരി ബാധിച്ച് ശ്വാസകോശത്തിനുണ്ടാവുന്ന ആഘാതവും ശേഷമുള്ള പരിചരണവും എന്ന വിഷയത്തിൽ ഡിഎംഎ കോവിഡ് കർമ്മ സമിതിയുടെയും ഡിനിപ് കെയറിന്റെയും (Delhites' National Initiative in Palliative Care) സംയുക്താഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു.
ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ സൂം ആപ്പിലൂടെ നടത്തിയ പരിപാടിയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർകുലോസിസ് & റെസ്പിറേറ്ററി ഡിസീസസ് (എൻഐടിആർഡി.) ന്യൂഡൽഹിയിലെ ഡോ. റമീസ് അലി പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ഡിനിപ് കെയർ പ്രതിനിധി കെ.വി. ഹംസ, ഡിഎംഎ വൈസ് പ്രസിഡന്റും പരിപാടിയുടെ അവതാരകനുമായ മണികണ്ഠൻ കെ.വി, ഡിഎംഎ കോവിഡ് കർമ്മ സമിതി കണ്‍വീനർ കെ.പി. ഹരീന്ദ്രൻ ആചാരി തുടങ്ങിയവരും സംസാരിച്ചു.
കോവിഡ് പിടിപെട്ട് സുഖമായശേഷം ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങളും നടത്തേണ്ട ശുശ്രുഷകളുമൊക്കെ പ്രതിപാദിച്ച വെബിനാറിൽ ഡൽഹിയിൽ നിന്നും പരിസര പ്രദേശങ്ങളിലും നിന്നുമായി നൂറിൽപ്പരം ആളുകൾ പങ്കെടുത്തു.
റിപ്പോർട്ട്: പി.എൻ. ഷാജി
ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ സൂം ആപ്പിലൂടെ നടത്തിയ പരിപാടിയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർകുലോസിസ് & റെസ്പിറേറ്ററി ഡിസീസസ് (എൻഐടിആർഡി.) ന്യൂഡൽഹിയിലെ ഡോ. റമീസ് അലി പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ഡിനിപ് കെയർ പ്രതിനിധി കെ.വി. ഹംസ, ഡിഎംഎ വൈസ് പ്രസിഡന്റും പരിപാടിയുടെ അവതാരകനുമായ മണികണ്ഠൻ കെ.വി, ഡിഎംഎ കോവിഡ് കർമ്മ സമിതി കണ്‍വീനർ കെ.പി. ഹരീന്ദ്രൻ ആചാരി തുടങ്ങിയവരും സംസാരിച്ചു.
കോവിഡ് പിടിപെട്ട് സുഖമായശേഷം ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങളും നടത്തേണ്ട ശുശ്രുഷകളുമൊക്കെ പ്രതിപാദിച്ച വെബിനാറിൽ ഡൽഹിയിൽ നിന്നും പരിസര പ്രദേശങ്ങളിലും നിന്നുമായി നൂറിൽപ്പരം ആളുകൾ പങ്കെടുത്തു.
റിപ്പോർട്ട്: പി.എൻ. ഷാജി