മാനന്തവാടി: കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രാലയത്തിന്റെ ഗോപാൽരത്ന പുരസ്കാരം ലഭിച്ചതിന്റെ ആഹ്ളാദത്തിൽ മാനന്തവാടി ക്ഷീര സംഘം. രാജ്യത്തെ മികച്ച ക്ഷീര സംഘത്തിനുള്ള പുരസ്കാരമാണ് മാനന്തവാടി സംഘത്തിനു ലഭിച്ചത്.
ദേശീയ ക്ഷീരദിനമായ 26ന് ബംഗളൂരുവിൽ നടത്തുന്നചടങ്ങിൽ സംഘം ഭാരവാഹികൾ പുരസ്കാരം ഏറ്റുവാങ്ങും. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും മെമന്റോയുമടങ്ങുന്നതാണ് അവാർഡ്.
ആറ് പതിറ്റാണ്ട് മുന്പ് പ്രവർത്തനം തുടങ്ങിയതാണ് മാനന്തവാടി സംഘം. നിലവിൽ ശരാശരി 22,000 ലിറ്റർ പാൽ ആണ് പ്രതിദിന സംഭരണം. നഗരസഭാപരിധിയിലെ 1,500 കർഷകരിൽനിന്നു പാൽ ശേഖരിക്കുന്നുണ്ട്.
നഗരത്തിൽ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തനം. കംപ്യൂട്ടർവത്കരിച്ചതാണ് ഓഫീസ്. 20,000 ലിറ്റർ പാൽ ശീതീകരിച്ച് സൂക്ഷിക്കുന്നതിനുള്ള ബിഎംസി യൂണിറ്റും 15,000 ലിറ്ററിന്റെ സൈലോ ടാങ്കുമുണ്ട്. 123 പാൽസംഭരണ കേന്ദ്രങ്ങളും 23 കാലിത്തീറ്റ ഡിപ്പോകളും 22,000 ലിറ്റർ ശേഷിയുള്ള മലിനജല സംസ്കരണ പ്ലാന്റും സംഘത്തിനുണ്ട്.
32 സ്ഥിരം ജീവനക്കാരും 19 താത്കാലിക ജീവനക്കാരുമാണ് സംഘത്തിൽ. പി.ടി. ബിജു പ്രസിഡന്റും എം.എസ്. മഞ്ജുഷ സെക്രട്ടറിയുമാണ്.
ദേശീയ ക്ഷീരദിനമായ 26ന് ബംഗളൂരുവിൽ നടത്തുന്നചടങ്ങിൽ സംഘം ഭാരവാഹികൾ പുരസ്കാരം ഏറ്റുവാങ്ങും. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും മെമന്റോയുമടങ്ങുന്നതാണ് അവാർഡ്.
ആറ് പതിറ്റാണ്ട് മുന്പ് പ്രവർത്തനം തുടങ്ങിയതാണ് മാനന്തവാടി സംഘം. നിലവിൽ ശരാശരി 22,000 ലിറ്റർ പാൽ ആണ് പ്രതിദിന സംഭരണം. നഗരസഭാപരിധിയിലെ 1,500 കർഷകരിൽനിന്നു പാൽ ശേഖരിക്കുന്നുണ്ട്.
നഗരത്തിൽ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തനം. കംപ്യൂട്ടർവത്കരിച്ചതാണ് ഓഫീസ്. 20,000 ലിറ്റർ പാൽ ശീതീകരിച്ച് സൂക്ഷിക്കുന്നതിനുള്ള ബിഎംസി യൂണിറ്റും 15,000 ലിറ്ററിന്റെ സൈലോ ടാങ്കുമുണ്ട്. 123 പാൽസംഭരണ കേന്ദ്രങ്ങളും 23 കാലിത്തീറ്റ ഡിപ്പോകളും 22,000 ലിറ്റർ ശേഷിയുള്ള മലിനജല സംസ്കരണ പ്ലാന്റും സംഘത്തിനുണ്ട്.
32 സ്ഥിരം ജീവനക്കാരും 19 താത്കാലിക ജീവനക്കാരുമാണ് സംഘത്തിൽ. പി.ടി. ബിജു പ്രസിഡന്റും എം.എസ്. മഞ്ജുഷ സെക്രട്ടറിയുമാണ്.