തിരുവനന്തപുരം: വെട്ടുകാട് മാദ്ര ദെ ദേവൂസ് ദേവാലയത്തിൽ ഈ മാസം 11ന് കൊടിയേറി 20 ന് സമാപിച്ച ക്രിസ്തുരാജത്വ തിരുനാളിന്റെ ഔദ്യോഗിക കൊടിയിറക്ക് ഇന്ന് നടക്കും. വൈകുന്നേരം ഏഴിനാണ് കൊടിയിറക്ക്. രാവിലെ 6.30 മുതൽ വൈകുന്നേരം 5.30 വരെ തുടർച്ചയായി ദിവ്യബലികൾ നടക്കും. തുടർന്ന് ബാൻഡ് മേളത്തിന് പിന്നിലായി വിശുദ്ധകുരിശ്, ദീപം, ദൂപം, ബൈബിൾ, മുത്തുക്കുട, പേപ്പൽ പതാക എന്നിവ വഹിച്ചുകൊണ്ടു നീങ്ങുന്ന ബാലികമാരും മാലാഖവേഷം ധരിച്ച കുഞ്ഞുങ്ങളും കണ്ണികളാകുന്ന പ്രദക്ഷിണം പ്രത്യേക വേദിയിലെത്തുന്പോൾ ക്രിസ്തുരാജത്വ സ്തുതിഗീതങ്ങൾക്കുശേഷം ഇടവക വികാരി ഫാ. ജോർജ് ഗോമസ് കൊടിയിറക്കും.
1942-ൽ തുടങ്ങിയ ക്രിസ്തുരാജത്വ തിരുനാളിന്റെ എണ്പത്തിഒന്നാം കൊടിയിറക്കാണ് ഇന്ന് നടക്കുക. വെട്ടുകാടിൽ നിന്നും സന്യാസജീവിതം സ്വീകരിച്ചവരുടെ സ്മരണാർഥമാണ് ഇന്ന് ദിവ്യബലികൾ അർപ്പിക്കുന്നത്.
വിവിധ സർക്കാർ വകുപ്പുകളുടെയും തിരുനാൾ കമ്മിറ്റിയുടെയും ചിട്ടയായ പ്രവർത്തനം പതിനായിരങ്ങൾക്ക് തീർഥാടന സൗകര്യമൊരുക്കാൻ സഹായിച്ചിട്ടുണ്ടെന്ന് ഇടവക കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ആയിരത്തിലധികം കുഞ്ഞുങ്ങൾക്ക് ആദ്യചോറൂട്ടും, പതിനായിരത്തിലധികം തീർഥാടകരുടെ വിവിധ ആവശ്യങ്ങൾക്കായുള്ള പ്രത്യേക പ്രാർഥനാ യജ്ഞവും ഈവർഷം നടത്താൻ കഴിഞ്ഞെന്നും സംഘാടകർ അറിയിച്ചു.
1942-ൽ തുടങ്ങിയ ക്രിസ്തുരാജത്വ തിരുനാളിന്റെ എണ്പത്തിഒന്നാം കൊടിയിറക്കാണ് ഇന്ന് നടക്കുക. വെട്ടുകാടിൽ നിന്നും സന്യാസജീവിതം സ്വീകരിച്ചവരുടെ സ്മരണാർഥമാണ് ഇന്ന് ദിവ്യബലികൾ അർപ്പിക്കുന്നത്.
വിവിധ സർക്കാർ വകുപ്പുകളുടെയും തിരുനാൾ കമ്മിറ്റിയുടെയും ചിട്ടയായ പ്രവർത്തനം പതിനായിരങ്ങൾക്ക് തീർഥാടന സൗകര്യമൊരുക്കാൻ സഹായിച്ചിട്ടുണ്ടെന്ന് ഇടവക കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ആയിരത്തിലധികം കുഞ്ഞുങ്ങൾക്ക് ആദ്യചോറൂട്ടും, പതിനായിരത്തിലധികം തീർഥാടകരുടെ വിവിധ ആവശ്യങ്ങൾക്കായുള്ള പ്രത്യേക പ്രാർഥനാ യജ്ഞവും ഈവർഷം നടത്താൻ കഴിഞ്ഞെന്നും സംഘാടകർ അറിയിച്ചു.