പൈതൽമല: ഇരിക്കൂർ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് 51 സംരംഭങ്ങളിലായി 429 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ നടത്തുമെന്ന് നിക്ഷേപകർ പ്രഖ്യാപിച്ചു. ഇരിക്കൂർ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പൈതൽമല വിഹാര റിസോർട്ടിൽ നടന്ന നിക്ഷേപക സംഗമത്തിലാണ് ഈ ഉറപ്പ് ലഭിച്ചത്. വരുംദിവസങ്ങളിൽ 200 കോടി രൂപയുടെ നിക്ഷേപസാധ്യതകൾക്കും ഉറപ്പുനൽകി.
രണ്ടു ദിവസത്തെ ടൂറിസം സെമിനാറിലും നിക്ഷേപക സംഗമത്തിലും സ്വിറ്റ്സർലൻഡ്, സിംഗപ്പുർ, മൈസൂരു, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള നൂറോളം നിക്ഷേപകരും സംരംഭകരും പങ്കെടുത്തു.
നിക്ഷേപക സംഗമം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ടൂറിസം രംഗത്ത് ഇരിക്കൂർ ബ്രാൻഡ് ആയി മാറുന്നതിന് നിക്ഷേപകസംഗമം വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വര്‍ക്ക് ഫ്രം കേരള പദ്ധതിയാണ് ടൂറിസം മേഖലയില്‍ ഇനി വരാനിരിക്കുന്നത്. അതിന് ഏറ്റവും യോജിച്ച പ്രദേശമാണ് ഇരിക്കൂർ. വിദേശികള്‍ക്കും മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കും കേരളത്തില്‍ താമസിച്ച് ജോലിചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള പദ്ധതികൾ നടപ്പാക്കാൻ പറ്റുന്ന മേഖലയായി ഇരിക്കൂറിനെ മാറ്റാൻ നിക്ഷേപക സംഗമത്തിലൂടെ സാധിക്കണം. കേരളത്തിൽ ആദ്യമായി ഒരു എംഎൽഎ മുൻകൈയെടുത്ത് നടപ്പാക്കുന്ന നിക്ഷേപകസംഗമം എന്ന പ്രത്യേകത ഈ സംഗമത്തിനുണ്ട്. ഇതിലൂടെ ഇരിക്കൂറിലെ വ്യവസായമേഖലയും തനത് കാർഷികമേഖലയും കോർത്തിണക്കി ഇരിക്കൂർ എന്നപേരിൽ ചെറുതും വലുതുമായ വ്യവസായ സംരംഭങ്ങൾ ആരംഭിച്ച് സ്വദേശത്തും വിദേശത്തും എത്തിച്ച് ഇരിക്കൂറിനെ ബ്രാൻഡ് ചെയ്യണം. അതിലൂടെ ഇരിക്കൂറിന്റെ ടൂറിസം ഉൾപ്പെടെയുള്ള വികസനം ഉറപ്പുവരുത്തണമെന്നും അതിന് സംസ്ഥാന സര്‍ക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ഡിഎഫ്ഒ പി. കാർത്തിക്, ഇരിക്കൂർ ടൂറിസം ആൻഡ് ഇന്നവേഷൻ കൗൺസിൽ പ്രസിഡന്റ് പി.ടി. മാത്യു, ടെസി ഇമ്മാനുവൽ, വി.പി. മോഹനൻ, ടി.സി. നസിയത്ത്, ടി.സി. പ്രിയ, അജിത് വര്‍മ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഏരുവേശി പഞ്ചായത്തിന്റെ തനത് ഉൽപന്നങ്ങളായ മഞ്ഞൾ, കശുവണ്ടി എന്നിവ പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ മന്ത്രിക്ക് കൈമാറി.
പദ്ധതിയുടെ ഭാഗമായി സജീവ് ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻ, സെക്രട്ടറി, വ്യവസായ വകുപ്പ് ഇന്റേണുകൾ, ഉദ്യോഗസ്ഥർ എന്നിവരുമായി മണ്ഡലത്തിലെ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. മന്ത്രി പി. രാജീവ്, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ജില്ലാ വ്യവസായ ഓഫീസർ എ.എസ്. ഷിറാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇരിക്കൂർ മണ്ഡലത്തിൽ മണ്ഡലത്തിൽ എട്ടു പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമായി 575 സംരംഭങ്ങളാണ് പുതുതായി ആരംഭിച്ചത്. അതിവേഗം ജില്ലയ്ക്ക് അനുവദിച്ച സംരംഭക ക്വാട്ട പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി.
നിക്ഷേപങ്ങൾ ഇരിക്കൂറിന്റെ മുഖച്ഛായ മാറ്റും: സജീവ് ജോസഫ് എംഎൽഎ
ഇരിക്കൂറിന്റെ വിശിഷ്ടമായ പ്രകൃതിഭംഗിയും കാലാവസ്ഥയും മറ്റു വിഭവങ്ങളും വിനിയോഗിച്ച് മികച്ച ടൂറിസം വികസനം നടത്താൻ സാധിക്കുമെന്ന് സജീവ് ജോസഫ് എംഎൽഎ അധ്യ
ക്ഷ പ്രസംഗത്തിൽ പറഞ്ഞു.
മൗണ്ടെൻ ടൂറിസം, ഹെൽത്ത് ടൂറിസം, ടെക്ക് ടൂറിസം, അഡ്വഞ്ചർ ടൂറിസം, വാട്ടർ ടൂറിസം, ഫാം ടൂറിസം, റിസോർട്ടുകൾ, വെൽനസ് സെന്ററുകൾ, ഇക്കോ ഫ്രണ്ട്ലി കോട്ടേജുകൾ തുടങ്ങിയ മേഖലകളിലായി പ്രഖ്യാപിക്കപ്പെട്ട നിക്ഷേപങ്ങൾ ഇരിക്കൂറിന്റെ മുഖഛായ തന്നെ മറ്റുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസത്തെ ടൂറിസം സെമിനാറിലും നിക്ഷേപക സംഗമത്തിലും സ്വിറ്റ്സർലൻഡ്, സിംഗപ്പുർ, മൈസൂരു, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള നൂറോളം നിക്ഷേപകരും സംരംഭകരും പങ്കെടുത്തു.
നിക്ഷേപക സംഗമം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ടൂറിസം രംഗത്ത് ഇരിക്കൂർ ബ്രാൻഡ് ആയി മാറുന്നതിന് നിക്ഷേപകസംഗമം വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വര്‍ക്ക് ഫ്രം കേരള പദ്ധതിയാണ് ടൂറിസം മേഖലയില്‍ ഇനി വരാനിരിക്കുന്നത്. അതിന് ഏറ്റവും യോജിച്ച പ്രദേശമാണ് ഇരിക്കൂർ. വിദേശികള്‍ക്കും മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കും കേരളത്തില്‍ താമസിച്ച് ജോലിചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള പദ്ധതികൾ നടപ്പാക്കാൻ പറ്റുന്ന മേഖലയായി ഇരിക്കൂറിനെ മാറ്റാൻ നിക്ഷേപക സംഗമത്തിലൂടെ സാധിക്കണം. കേരളത്തിൽ ആദ്യമായി ഒരു എംഎൽഎ മുൻകൈയെടുത്ത് നടപ്പാക്കുന്ന നിക്ഷേപകസംഗമം എന്ന പ്രത്യേകത ഈ സംഗമത്തിനുണ്ട്. ഇതിലൂടെ ഇരിക്കൂറിലെ വ്യവസായമേഖലയും തനത് കാർഷികമേഖലയും കോർത്തിണക്കി ഇരിക്കൂർ എന്നപേരിൽ ചെറുതും വലുതുമായ വ്യവസായ സംരംഭങ്ങൾ ആരംഭിച്ച് സ്വദേശത്തും വിദേശത്തും എത്തിച്ച് ഇരിക്കൂറിനെ ബ്രാൻഡ് ചെയ്യണം. അതിലൂടെ ഇരിക്കൂറിന്റെ ടൂറിസം ഉൾപ്പെടെയുള്ള വികസനം ഉറപ്പുവരുത്തണമെന്നും അതിന് സംസ്ഥാന സര്‍ക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ഡിഎഫ്ഒ പി. കാർത്തിക്, ഇരിക്കൂർ ടൂറിസം ആൻഡ് ഇന്നവേഷൻ കൗൺസിൽ പ്രസിഡന്റ് പി.ടി. മാത്യു, ടെസി ഇമ്മാനുവൽ, വി.പി. മോഹനൻ, ടി.സി. നസിയത്ത്, ടി.സി. പ്രിയ, അജിത് വര്‍മ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഏരുവേശി പഞ്ചായത്തിന്റെ തനത് ഉൽപന്നങ്ങളായ മഞ്ഞൾ, കശുവണ്ടി എന്നിവ പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ മന്ത്രിക്ക് കൈമാറി.
പദ്ധതിയുടെ ഭാഗമായി സജീവ് ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻ, സെക്രട്ടറി, വ്യവസായ വകുപ്പ് ഇന്റേണുകൾ, ഉദ്യോഗസ്ഥർ എന്നിവരുമായി മണ്ഡലത്തിലെ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. മന്ത്രി പി. രാജീവ്, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ജില്ലാ വ്യവസായ ഓഫീസർ എ.എസ്. ഷിറാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇരിക്കൂർ മണ്ഡലത്തിൽ മണ്ഡലത്തിൽ എട്ടു പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമായി 575 സംരംഭങ്ങളാണ് പുതുതായി ആരംഭിച്ചത്. അതിവേഗം ജില്ലയ്ക്ക് അനുവദിച്ച സംരംഭക ക്വാട്ട പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി.
നിക്ഷേപങ്ങൾ ഇരിക്കൂറിന്റെ മുഖച്ഛായ മാറ്റും: സജീവ് ജോസഫ് എംഎൽഎ
ഇരിക്കൂറിന്റെ വിശിഷ്ടമായ പ്രകൃതിഭംഗിയും കാലാവസ്ഥയും മറ്റു വിഭവങ്ങളും വിനിയോഗിച്ച് മികച്ച ടൂറിസം വികസനം നടത്താൻ സാധിക്കുമെന്ന് സജീവ് ജോസഫ് എംഎൽഎ അധ്യ
ക്ഷ പ്രസംഗത്തിൽ പറഞ്ഞു.
മൗണ്ടെൻ ടൂറിസം, ഹെൽത്ത് ടൂറിസം, ടെക്ക് ടൂറിസം, അഡ്വഞ്ചർ ടൂറിസം, വാട്ടർ ടൂറിസം, ഫാം ടൂറിസം, റിസോർട്ടുകൾ, വെൽനസ് സെന്ററുകൾ, ഇക്കോ ഫ്രണ്ട്ലി കോട്ടേജുകൾ തുടങ്ങിയ മേഖലകളിലായി പ്രഖ്യാപിക്കപ്പെട്ട നിക്ഷേപങ്ങൾ ഇരിക്കൂറിന്റെ മുഖഛായ തന്നെ മറ്റുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.