ജിദ്ദ: ജീവിതവിജയത്തിന്ന് കാരണമായിത്തീരുക മനുഷ്യന്റെ അവസാന കാല കർമ - വിശ്വാസ ഫലങ്ങളിലൂടെ യായിരിക്കുമെന്നും, കഴിഞ്ഞു പോയ കാലവും കർമ്മവുമല്ല മറിച്ചു ജീവിതാന്ത്യത്തിലെ കർമ ഫലമായിരിക്കും അവന്റെ വിജയത്തിന്ന് നിധാനമാവുകയെന്ന് വാഗ്മിയും പണ്ഡിതനുമായ എം. അബ്ദുറഹ്മാൻ സലഫി ഉൽബോധിപ്പിച്ചു. ജിദ്ദഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ന്ധന്ധവരാനിരിക്കുന്ന താണ് കഴിത്തതിനേക്കാൾ പ്രധനം ന്ധ എന്ന വിഷയത്തെക്കുറിച്ച് വരാധ്യ ഓണ്ലൈൻ ക്ലാസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യൻ വ്യത്യസ്തമായ അവസ്ഥകളിലൂടെയാണ് കടന്നുപോയി കൊണ്ടിരിക്കുന്നത്, ആരോഗ്യം നഷ്ടപ്പെട്ടവർ, രോഗികൾ, യാത്രക്കാർ എന്നിങ്ങനെ പലതരക്കാർ എന്നാൽ എല്ലാവർക്കും ഹിതകരമായ രൂപത്തിലാണ് നോന്പിനെ സൃഷ്ടാവ് എളുപ്പമാക്കി കൊടുത്തിട്ടുള്ളത്. രോഗികളുടെ പ്രായശ്ചിത്തം, പാവപ്പെട്ടവർക്ക് ഒരു ദിവസത്തെ ഭക്ഷണം നൽകി കൊണ്ടും യാത്രക്കാരന് തനിക്ക് സൗകര്യമുള്ള മറ്റൊരു ദിവസത്തേക്ക് ഉപവാസം അനുഷ്ഠിക്കുവാനും സ്രഷ്ടാവ് അനുവാദം നൽകി എന്നുള്ളത് മനസിന്ന് ആശ്വാസം നൽകുന്ന സൃഷ്ടാവിന്റെ വലിയ കാരുണ്യമാണ്.
ഒരു വിശ്വാസിയെ സ്രഷ്ടാവ് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അവന്ന് ന·കൾ ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കി കൊടുക്കുകയും അത് അവൻ പ്രവർത്തിക്കുകയും ചെയ്യുന്നു.. അങ്ങിനെ അവൻ മോക്ഷം ലഭിച്ചവനായി മരണപ്പെടുന്നു. ഒരു വിശ്വാസിയുടെ അവസാന കർമ്മങ്ങളാണ് ഏറ്റവും പ്രധാനം. സൃഷ്ടാവിനെ ഏകനാക്കി അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് മരണപ്പെടുന്പോൾ അവൻ യഥാർഥ മോക്ഷം ലഭിച്ചവനായി മാറുന്നു.
റംസാൻ മാസത്തിലെ അവസാനത്തെ പത്തിലെ ഒറ്റപ്പെട്ട നിർണയിക്കപ്പെട്ട രാവുകളിൽ ആയിരം മാസത്തേക്കാൾ പ്രതിഫലം ലഭിക്കുന്ന പുണ്യമുള്ള ദിനങ്ങളായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ആ മഹത്തായ സൗഭാഗ്യം നേടിയെടുക്കുവാൻ വിശ്വാസി സമൂഹം തയാറാകേണ്ടതുണ്ട്. പ്രവാചകൻ റംസാനിലെ അവസാനത്തെ പത്ത് നാളുകളിൽ പള്ളിയിൽ ഭജനമിരിക്കാറുണ്ടായിരുന്നു. ഖുർആൻ ഓതുകയും നമസ്കാരം ദീർഘിപ്പിക്കുകയും പശ്ചാതാപം പ്രകടിപ്പിക്കുകയും പാപമോചനത്തിന് വേണ്ടി കേഴുകയും ചെയ്തിരുന്നു. ദാനധർമ്മങ്ങൾ കൊടുക്കുവാൻ അദ്ദേഹം നിർദ്ദേശിക്കുകയും അടിച്ചു വീശുന്ന കാറ്റിനെ പോലെ പ്രവാചകൻ ദാനധർമ്മം കൊടുക്കുകയും ചെയ്തിരുന്നു.
ഇസ്ലാഹി സെന്റർ സെക്രട്ടറി ശിഹാബ് സലഫി സ്വാഗതം ആശം സിച്ചു. പ്രസിഡന്റ് അബ്ബാസ് ചെന്പൻ അധ്യക്ഷം വഹിക്കുക യും ഉപദേശക സമിതി അംഗം അബ്ദുൽ അസീസ് സ്വലാഹി നന്ദിയും പറഞ്ഞു.
റിപ്പോർട്ട് : മുസ്തഫ കെ.ടി. പെരുവള്ളൂർ
മനുഷ്യൻ വ്യത്യസ്തമായ അവസ്ഥകളിലൂടെയാണ് കടന്നുപോയി കൊണ്ടിരിക്കുന്നത്, ആരോഗ്യം നഷ്ടപ്പെട്ടവർ, രോഗികൾ, യാത്രക്കാർ എന്നിങ്ങനെ പലതരക്കാർ എന്നാൽ എല്ലാവർക്കും ഹിതകരമായ രൂപത്തിലാണ് നോന്പിനെ സൃഷ്ടാവ് എളുപ്പമാക്കി കൊടുത്തിട്ടുള്ളത്. രോഗികളുടെ പ്രായശ്ചിത്തം, പാവപ്പെട്ടവർക്ക് ഒരു ദിവസത്തെ ഭക്ഷണം നൽകി കൊണ്ടും യാത്രക്കാരന് തനിക്ക് സൗകര്യമുള്ള മറ്റൊരു ദിവസത്തേക്ക് ഉപവാസം അനുഷ്ഠിക്കുവാനും സ്രഷ്ടാവ് അനുവാദം നൽകി എന്നുള്ളത് മനസിന്ന് ആശ്വാസം നൽകുന്ന സൃഷ്ടാവിന്റെ വലിയ കാരുണ്യമാണ്.
ഒരു വിശ്വാസിയെ സ്രഷ്ടാവ് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അവന്ന് ന·കൾ ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കി കൊടുക്കുകയും അത് അവൻ പ്രവർത്തിക്കുകയും ചെയ്യുന്നു.. അങ്ങിനെ അവൻ മോക്ഷം ലഭിച്ചവനായി മരണപ്പെടുന്നു. ഒരു വിശ്വാസിയുടെ അവസാന കർമ്മങ്ങളാണ് ഏറ്റവും പ്രധാനം. സൃഷ്ടാവിനെ ഏകനാക്കി അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് മരണപ്പെടുന്പോൾ അവൻ യഥാർഥ മോക്ഷം ലഭിച്ചവനായി മാറുന്നു.
റംസാൻ മാസത്തിലെ അവസാനത്തെ പത്തിലെ ഒറ്റപ്പെട്ട നിർണയിക്കപ്പെട്ട രാവുകളിൽ ആയിരം മാസത്തേക്കാൾ പ്രതിഫലം ലഭിക്കുന്ന പുണ്യമുള്ള ദിനങ്ങളായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ആ മഹത്തായ സൗഭാഗ്യം നേടിയെടുക്കുവാൻ വിശ്വാസി സമൂഹം തയാറാകേണ്ടതുണ്ട്. പ്രവാചകൻ റംസാനിലെ അവസാനത്തെ പത്ത് നാളുകളിൽ പള്ളിയിൽ ഭജനമിരിക്കാറുണ്ടായിരുന്നു. ഖുർആൻ ഓതുകയും നമസ്കാരം ദീർഘിപ്പിക്കുകയും പശ്ചാതാപം പ്രകടിപ്പിക്കുകയും പാപമോചനത്തിന് വേണ്ടി കേഴുകയും ചെയ്തിരുന്നു. ദാനധർമ്മങ്ങൾ കൊടുക്കുവാൻ അദ്ദേഹം നിർദ്ദേശിക്കുകയും അടിച്ചു വീശുന്ന കാറ്റിനെ പോലെ പ്രവാചകൻ ദാനധർമ്മം കൊടുക്കുകയും ചെയ്തിരുന്നു.
ഇസ്ലാഹി സെന്റർ സെക്രട്ടറി ശിഹാബ് സലഫി സ്വാഗതം ആശം സിച്ചു. പ്രസിഡന്റ് അബ്ബാസ് ചെന്പൻ അധ്യക്ഷം വഹിക്കുക യും ഉപദേശക സമിതി അംഗം അബ്ദുൽ അസീസ് സ്വലാഹി നന്ദിയും പറഞ്ഞു.
റിപ്പോർട്ട് : മുസ്തഫ കെ.ടി. പെരുവള്ളൂർ