കോഴിക്കോട്: അത്ലറ്റിക്സിൽ രാജ്യത്തിന്റെ പേര് തങ്കലിപികളാൽ എഴുതിയ സ്പ്രിന്റ് റാണി തെളിച്ച വഴിയലൂടെ ഇന്ന് കടന്നു വരുന്നത് സ്വന്തം ചോരയിലെ ഇളംതലമുറ.
ഇന്ത്യ സ്പോർട്സ് രംഗത്ത് ഒന്നമല്ലാതിരുന്ന കാലത്ത് ലോകത്തെ ഞെട്ടിച്ച സാക്ഷാൽ പി.ടി. ഉഷയുടെ അനുജത്തിയുടെ മകൻ പി.ടി. അനുഗ്ഹ് ആണ് 100 മീറ്റർ ഓട്ടമത്സരത്തിൽ പുതുചരിത്രം എഴുതി തന്റെ കുടുംബത്തിന്റെ പാരന്പര്യം കാത്തുസൂക്ഷിക്കുന്നത്. റവന്യൂ കായികമേളയിൽ സീനിയർ വിഭാഗം പുരുഷൻമാരുടെ 100 മീറ്റർ ഓട്ടമത്സരത്തിലാണ് പി.ടി. അനുഗ്രഹ് തന്റെ വല്യമ്മ വെട്ടിയ വഴിയിലൂടെ ഓടി സ്വർണ മെഡൽ കരസ്ഥമാക്കിയത്. കഴിഞ്ഞ മൂന്ന് വർഷമായി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിൽ പരിശീലനം നടത്തുന്ന അനുഗ്രഹ് പൂവന്പായി എഎംഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ്. ചെറുപ്പം മുതൽ തന്നെ സ്പോർട്സിൽ കന്പക്കാരനായിരുന്ന അനുഗ്രഹ് തന്റെ വല്യമ്മയുടെ നേട്ടങ്ങളെ സസൂക്ഷമം നിരീക്ഷിക്കാറുണ്ടായിരുന്നു. എന്നാൽ അന്നൊന്നും ട്രാക്കിൽ താൻ എത്തുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ഒന്പതാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ട്രാക്കിലേക്കുള്ള അനുഗ്രഹിന്റെ പ്രവേശനം. മൂന്ന് വർഷം കൊണ്ടുള്ള ഉഷാ സ്കൂളിലെ പരിശീലനം തന്നെ മികച്ച കായികതാരമായി തന്നെ മാറ്റിയെടുത്തതായി അനുഗ്രഹ് പറയുന്നു. വരും വർഷങ്ങളിൽ കൂടുതുൽ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന പ്രതീക്ഷയാണിപ്പോഴുള്ളതെന്നും അനുഗ്രഹ് പറഞ്ഞു. ബിസിനസുകാരനായ എം.വി. ശിവശങ്കരനാണ് അനുഗ്രഹിന്റെ അച്ഛൻ. അമ്മ പി.ടി. സുമ.
ഇന്ത്യ സ്പോർട്സ് രംഗത്ത് ഒന്നമല്ലാതിരുന്ന കാലത്ത് ലോകത്തെ ഞെട്ടിച്ച സാക്ഷാൽ പി.ടി. ഉഷയുടെ അനുജത്തിയുടെ മകൻ പി.ടി. അനുഗ്ഹ് ആണ് 100 മീറ്റർ ഓട്ടമത്സരത്തിൽ പുതുചരിത്രം എഴുതി തന്റെ കുടുംബത്തിന്റെ പാരന്പര്യം കാത്തുസൂക്ഷിക്കുന്നത്. റവന്യൂ കായികമേളയിൽ സീനിയർ വിഭാഗം പുരുഷൻമാരുടെ 100 മീറ്റർ ഓട്ടമത്സരത്തിലാണ് പി.ടി. അനുഗ്രഹ് തന്റെ വല്യമ്മ വെട്ടിയ വഴിയിലൂടെ ഓടി സ്വർണ മെഡൽ കരസ്ഥമാക്കിയത്. കഴിഞ്ഞ മൂന്ന് വർഷമായി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിൽ പരിശീലനം നടത്തുന്ന അനുഗ്രഹ് പൂവന്പായി എഎംഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ്. ചെറുപ്പം മുതൽ തന്നെ സ്പോർട്സിൽ കന്പക്കാരനായിരുന്ന അനുഗ്രഹ് തന്റെ വല്യമ്മയുടെ നേട്ടങ്ങളെ സസൂക്ഷമം നിരീക്ഷിക്കാറുണ്ടായിരുന്നു. എന്നാൽ അന്നൊന്നും ട്രാക്കിൽ താൻ എത്തുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ഒന്പതാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ട്രാക്കിലേക്കുള്ള അനുഗ്രഹിന്റെ പ്രവേശനം. മൂന്ന് വർഷം കൊണ്ടുള്ള ഉഷാ സ്കൂളിലെ പരിശീലനം തന്നെ മികച്ച കായികതാരമായി തന്നെ മാറ്റിയെടുത്തതായി അനുഗ്രഹ് പറയുന്നു. വരും വർഷങ്ങളിൽ കൂടുതുൽ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന പ്രതീക്ഷയാണിപ്പോഴുള്ളതെന്നും അനുഗ്രഹ് പറഞ്ഞു. ബിസിനസുകാരനായ എം.വി. ശിവശങ്കരനാണ് അനുഗ്രഹിന്റെ അച്ഛൻ. അമ്മ പി.ടി. സുമ.