നാദാപുരം: പുറമേരി പഞ്ചായത്തിലെ അരൂരിൽ നേന്ത്ര വാഴ കൃഷി വെട്ടി നശിപ്പിച്ചു. അരൂർ ടൗൺ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സ്ത്രീ കൂട്ടായ്മയുടെ വാഴ കൃഷിയാണ് സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചത്. അരൂർ കള്ള് ഷാപ്പ് - കനാൽ റോഡിൽ സ്വകാര്യ വ്യക്തികളുടെ പറമ്പിൽ കൃഷി ചെയ്ത വാഴകളാണ് നശിപ്പിച്ചത്.
പ്രദേശത്തെ 12 സ്ത്രീകൾ ചേർന്ന് സർക്കാർ ധന സഹായത്തോടെയാണ് വാഴ കൃഷി നടത്തിയിരുന്നത്. രണ്ട് മാസത്തിലേറെ പ്രായമായ 60 ലേറെ വാഴകൾ വെട്ടി അരിഞ്ഞ് വീഴ്ത്തിയ നിലയിലാണ്. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് സമീപത്തെ പറമ്പിലെ 17 ഓളം വാഴകളും, തെങ്ങിൻ തൈകൾ, പ്ലാവ് തുടങ്ങിയവയും നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അക്രമം. ചൊവ്വാഴ്ച്ച പുലർച്ചെയാണ് വാഴകൾ നശിപ്പിച്ചതായി കണ്ടത്. വളപ്രയോഗം നടത്താനായി കൃഷിയിടത്തിലെത്തിയപ്പോഴാണ് വാഴകൾ കൂട്ടത്തോടെ വെട്ടി നശിപ്പിച്ചത് കണ്ടത്. സംഭവത്തിൽ കർഷക സംഘം നേതാക്കൾ നാദാപുരം പോലീസിൽ പരാതി നൽകി. നാദാപുരം എസ്ഐ വിനീത് വിജയന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
പ്രദേശത്തെ 12 സ്ത്രീകൾ ചേർന്ന് സർക്കാർ ധന സഹായത്തോടെയാണ് വാഴ കൃഷി നടത്തിയിരുന്നത്. രണ്ട് മാസത്തിലേറെ പ്രായമായ 60 ലേറെ വാഴകൾ വെട്ടി അരിഞ്ഞ് വീഴ്ത്തിയ നിലയിലാണ്. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് സമീപത്തെ പറമ്പിലെ 17 ഓളം വാഴകളും, തെങ്ങിൻ തൈകൾ, പ്ലാവ് തുടങ്ങിയവയും നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അക്രമം. ചൊവ്വാഴ്ച്ച പുലർച്ചെയാണ് വാഴകൾ നശിപ്പിച്ചതായി കണ്ടത്. വളപ്രയോഗം നടത്താനായി കൃഷിയിടത്തിലെത്തിയപ്പോഴാണ് വാഴകൾ കൂട്ടത്തോടെ വെട്ടി നശിപ്പിച്ചത് കണ്ടത്. സംഭവത്തിൽ കർഷക സംഘം നേതാക്കൾ നാദാപുരം പോലീസിൽ പരാതി നൽകി. നാദാപുരം എസ്ഐ വിനീത് വിജയന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.