കൽപ്പറ്റ: കാരാപ്പുഴ മത്സ്യവിത്ത് ഉത്പാദന കേന്ദ്രത്തിൽ അനധികൃത നിയമനം നടത്തിയതായി കാരാപ്പുഴ പട്ടികജാതി-വർഗ റിസർവോയർ ഫിഷറീസ് സഹകരണ സംഘം ഭാരവാഹികൾ ആരോപിച്ചു.
ഹാച്ചറി ജീവനക്കാരായി വൈത്തിരി പഞ്ചായത്തിലെ സുഗന്ധഗിരി സ്വദേശികളായ രണ്ടു പേർക്കാണ് താത്കാലിക നിയമനം നൽകിയത്.
നിയമനത്തിനു അപേക്ഷ ക്ഷണിച്ചപ്പോൾ പട്ടികജാതി-വർഗ ഫിഷറീസ് സംഘങ്ങളിലെ അംഗങ്ങൾക്കും മുട്ടിൽ, അന്പലവയൽ, മീനങ്ങാടി പഞ്ചായത്തുകളിലുള്ളവർക്കും മുൻഗണന നൽകുമെന്നു വ്യക്തമാക്കിയിരുന്നു. ഇതേ പഞ്ചായത്തുകളിൽപ്പെട്ടവരാണ് അഭിമുഖത്തിൽ പങ്കെടുത്തവരിൽ അധികവും. എന്നാൽ വൈത്തിരി പഞ്ചായത്തിൽനിന്നുള്ളവർക്കാണ് നിയമനം ലഭിച്ചത്.
ഇതിനെതിരേ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർക്ക് പരാതി നൽകിയതായും സംഘം ഭാരവാഹികൾ പറഞ്ഞു.
ഹാച്ചറി ജീവനക്കാരായി വൈത്തിരി പഞ്ചായത്തിലെ സുഗന്ധഗിരി സ്വദേശികളായ രണ്ടു പേർക്കാണ് താത്കാലിക നിയമനം നൽകിയത്.
നിയമനത്തിനു അപേക്ഷ ക്ഷണിച്ചപ്പോൾ പട്ടികജാതി-വർഗ ഫിഷറീസ് സംഘങ്ങളിലെ അംഗങ്ങൾക്കും മുട്ടിൽ, അന്പലവയൽ, മീനങ്ങാടി പഞ്ചായത്തുകളിലുള്ളവർക്കും മുൻഗണന നൽകുമെന്നു വ്യക്തമാക്കിയിരുന്നു. ഇതേ പഞ്ചായത്തുകളിൽപ്പെട്ടവരാണ് അഭിമുഖത്തിൽ പങ്കെടുത്തവരിൽ അധികവും. എന്നാൽ വൈത്തിരി പഞ്ചായത്തിൽനിന്നുള്ളവർക്കാണ് നിയമനം ലഭിച്ചത്.
ഇതിനെതിരേ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർക്ക് പരാതി നൽകിയതായും സംഘം ഭാരവാഹികൾ പറഞ്ഞു.