ഹരിയാനയിലെ ഹസൻപുരിൽനിന്ന് 1967ൽ സ്വതന്ത്രനായി വിജയിച്ച വിമത കോൺഗ്രസ് എംഎൽഎ ഗയാ ലാലാണ് ഇന്ത്യൻ രാഷ്ട്രീയത്തിന് ആ പ്രയോഗം സമ്മാനിച്ചത്. സ്വതന്ത്രനായ താൻ ഭരണകക്ഷിയായ യുണൈറ്റഡ് ഫ്രണ്ടിൽ ചേർന്നുവെന്ന് ഒരു ദിവസം രാവിലെ പ്രഖ്യാപിച്ച ഗയാ ലാൽ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ താൻ യുണൈറ്റഡ് ഫ്രണ്ടിൽനിന്നു രാജിവച്ച് കോൺഗ്രസിൽ ചേർന്നതായി അറിയിച്ചു. എന്നാൽ, കാലുമാറ്റനാടകം അദ്ദേഹം തുടരുകയായിരുന്നു. പതിനഞ്ചാം ദിവസം അദ്ദേഹം വീണ്ടും യുണൈറ്റഡ് ഫ്രണ്ടിലെത്തി.
അപ്പോഴാണ് യുണൈറ്റഡ് ഫ്രണ്ട് നേതാവും മുഖ്യമന്ത്രിയുമായ റാവു ബീരേന്ദ്ര സിംഗ് അദ്ദേഹത്തെ പത്രക്കാർക്കു മുന്നിൽ ഹാജരാക്കിക്കൊണ്ട് പറഞ്ഞത് "ഗയാ റാം ഇപ്പോൾ ആയാ റാം ആയിരിക്കുന്നു'. ഗയാ ലാൽ പിന്നീടു പലതവണ പാർട്ടിമാറി. 1982ൽ അവസാനം സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെടുകയും 2009ൽ മരിക്കുകയും ചെയ്തു.
1967ലെ ഭരണപ്രതിസന്ധിയെത്തുടർന്നു ഹരിയാനയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനുള്ള ബിൽ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി വൈ.ബി. ചവാൻ ആയാ റാം ഗയാ റാം പ്രയോഗം പാർലമെന്റിലും നടത്തി. അങ്ങനെ പാർലമെന്റ് രേഖകളിലും ഇടംപിടിച്ച "ആയാ റാം ഗയാ റാം' അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റമില്ലാതെ തുടരുന്നു. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ, തെക്കെന്നോ വടക്കെന്നോ വടക്കുകിഴക്കെന്നോ അതിരുകളില്ലാതെ, നിയമസഭയെന്നോ ലോക്സഭയെന്നോ രാജ്യസഭയെന്നോ ഭേദമില്ലാതെ കൂറുമാറ്റം രാജ്യത്ത് കൂത്താടുകയാണ്. ഇപ്പോൾ കർണാടകയിലാണു കളി മുറുകിയിരിക്കുന്നത്.
തുടക്കമിട്ടത് ഹരിയാന
രാജ്യത്തു കൂറുമാറ്റത്തിലൂടെ ആദ്യമായി അട്ടിമറിക്കപ്പെട്ടത് ഹരിയാനയിലെ ഭഗവത് ദയാൽ സർക്കാരായിരുന്നു. ഹരിയാന പിറന്നിട്ട് ഒരു വർഷമായ 1967ലാണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. 81 അംഗ നിയമസഭയിൽ 48 പേർ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചപ്പോൾ 16 കോൺഗ്രസ് വിമതർ സ്വതന്ത്രരായും ജയിച്ചു. ഭഗവത് ദയാലിന്റെ നേതൃത്വത്തിൽ മാർച്ച് പത്തിനു സർക്കാർ രൂപീകരിച്ചു. എന്നാൽ, പാർട്ടി പിളർന്നു. റാവു ബീരേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ യുണൈറ്റഡ് ഫ്രണ്ട് രൂപീകരിച്ച് മാർച്ച് 24ന് ഭഗവത് ദയാൽ സർക്കാരിനെ അട്ടിമറിച്ചു മുഖ്യമന്ത്രിയായി. റാവു ബീരേന്ദ്ര സിംഗിനും ഏറെനാൾ ഭരിക്കാനായില്ല. നവംബർ 21നു നിയമസഭതന്നെ പിരിച്ചുവിട്ടു.
ഗോവയിൽ ഹരിയാനയേക്കാൾ കൂറുമാറ്റം നടന്നിട്ടുണ്ട്. 1990നും 2002നുമിടയിൽ 13 സർക്കാരുകൾ ഗോവയിൽ വന്നുപോയി. മൂന്നു ദിവസത്തിനകം മൂന്നു മുഖ്യമന്ത്രിമാരെ കണ്ട സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ അസ്ഥിരതയും കൂറുമാറ്റവും സർക്കാർ വീഴലും ഏറെക്കാലമായി പതിവുകാഴ്ചയാണ്.
1967-71ൽ വീണത് 32 സർക്കാരുകൾ
1967 രാജ്യത്തു പൊതുവേ അസ്ഥിരതയുടെ കാലമായിരുന്നു. അതിനുമുമ്പ് ഡോ. രഘു വീര, അശോക് മേത്ത, ടി. പ്രകാശം തുടങ്ങിയവർ കൂറുമാറ്റം നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം ഒറ്റപ്പെട്ടവയായിരുന്നു. എന്നാൽ, 1967 മാർച്ച് മുതൽ ഡിസംബർവരെ രാജ്യത്തുണ്ടായിരുന്ന 3450 നിയമസഭാംഗങ്ങളിൽ 320 പേർ പാർട്ടികൾ മാറി. 1967 മാർച്ച് മുതൽ 1970 മാർച്ച് വരെ പാർട്ടി മാറിയത് 1704 എംഎൽഎമാരാണ്. സ്വതന്ത്രരായി ജയിച്ചവരും വിഭിന്നരായിരുന്നില്ല. ഇക്കാലയളവിൽ 321 സ്വതന്ത്രരാണ് കൂറുമാറ്റം നടത്തിയത്. പാർലമെന്റും കൂറുമാറ്റത്തിന് വളക്കൂറുള്ളതായിരുന്നു. 1967 മാർച്ച് മുതൽ 1970 മാർച്ച് വരെ 148 പാർട്ടി എംപിമാരും നാല് സ്വതന്ത്ര അംഗങ്ങളും കൂറുമാറ്റം നടത്തി.
1967ൽ 16 സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസിന് എട്ടിടത്ത് ഭൂരിപക്ഷം കിട്ടിയില്ല. അവിടങ്ങളിലെല്ലാം കൂട്ടുകക്ഷി സർക്കാരുകൾ അധികാരത്തിലെത്തി. കൂറുമാറ്റവും മന്ത്രിസഭകളെ വീഴ്ത്തലും വ്യാപകമായി. 1967-71 കാലയളവിൽ 32 സംസ്ഥാന സർക്കാരുകളാണ് തകർന്നത്. 212 കൂറുമാറ്റക്കാർ മന്ത്രിമാരായി.
1971ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം 1972ൽ പല നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടന്നു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായ സർക്കാർ രൂപീകരിക്കപ്പെട്ടതോടെ പല പ്രാദേശിക പാർട്ടികളിൽനിന്നു കോൺഗ്രസിലേക്കുള്ള ചേക്കേറലായിരുന്നു. അതു നിരവധി കൂറുമാറ്റങ്ങൾക്കും ലയനങ്ങൾക്കുമാണു വഴിതുറന്നത്. എന്നാൽ 1972ൽ ഒഡീഷയിൽ ബിജു പട്നായിക്കിന്റെ നേതൃത്വത്തിൽ ഉത്കൽ കോൺഗ്രസ് പുനരുജ്ജീവിപ്പിക്കുകയും നന്ദിനി സത്പതി സർക്കാരിനെ വീഴ്ത്തുകയും ചെയ്തു.
മണിപ്പൂരിൽ പത്ത് എംഎൽഎമാർ പിളർന്നത് ഭരണകക്ഷിയായ യുണൈറ്റഡ് ലജിസ്ലേറ്റർ പാർട്ടി സർക്കാരിനേയും വീഴ്ത്തി. അവർ കോൺഗ്രസ്-സിപിഐ സഖ്യവുമായി ചേർന്നെങ്കിലും ഗവർണർ നിയമസഭ പിരിച്ചുവിടാൻ ശിപാർശചെയ്തു. ബിഹാറിൽ ഇ ക്കാലത്ത് 15 എംഎൽഎമാർ മറ്റു പാർട്ടികളിൽനിന്ന് കോൺഗ്രസിലെത്തി.
വലിയ സംസ്ഥാനമായ ഉത്തർ പ്രദേശും 1967നുശേഷം കൂറുമാറ്റങ്ങളടെയും പിളർപ്പുകളുടെയും ഭരണമാറ്റങ്ങളുടെയും വിളനിലമായി മാറി. ചരൺ സിംഗിന്റെ നേതൃത്വത്തിൽ ആദ്യ കോൺഗ്രസ് ഇതര സർക്കാർ അധികാരത്തിലെത്തിയെങ്കിലും നാലു വർഷത്തിനിടെ നാലു മുഖ്യമന്ത്രിമാർക്കും രണ്ടു രാഷ്ട്രപതിഭരണത്തിനും സംസ്ഥാനം സാക്ഷ്യംവഹിച്ചു.
തടയിട്ട് അടിയന്തരാവസ്ഥ
അടിയന്തരാവസ്ഥക്കാലത്ത് സ്ഥിതിഗതികളെല്ലാം മറിച്ചായിരുന്നു. പ്രതിപക്ഷനേതാക്കളെല്ലാംതന്നെ ജയിലിലടയ്ക്കപ്പെട്ടതോടെ രാജ്യത്താകമാനം രാഷ്ട്രീയപ്രവർത്തനം മന്ദഗതിയിലായിരുന്നു. അതിനാൽ ആ 19 മാസക്കാലത്ത് കൂറുമാറ്റങ്ങളോ രാഷ്ട്രീയപ്പാർട്ടി ലയനങ്ങളോ ഒന്നുംതന്നെ നടന്നില്ല. അടിയന്തരാവസ്ഥയ്ക്കുശേഷം കാര്യങ്ങൾ പഴയപടിയിലേക്കു നീങ്ങുകയും ചെയ്തു. അങ്ങനെ 1967ൽ തുടങ്ങിയ കൂറുമാറ്റങ്ങൾ 1983 ആകുമ്പോഴേക്കും പതിവുകാഴ്ചയായി. 1967-1983 കാലത്ത് സംസ്ഥാനനിയമസഭകളിൽ 2700 കൂറുമാറ്റങ്ങളാണ് നടന്നത്. പാർട്ടി പിളർത്തിയവരും കൂറുമാറിയവരുമായ 15 പേരാണ് ഇക്കാലയളവിൽ മുഖ്യമന്ത്രിമാരായത്.
മിക്കസംസ്ഥാനങ്ങളിലും കാലുമാറ്റവും പിളർപ്പും മൂലമുണ്ടായ ഭരണമാറ്റം രാജ്യപുരോഗതിക്കു കടുത്ത വെല്ലുവിളി ഉയർത്തുന്നുവെന്ന ചർച്ചകൾ സജീവമാകാൻ തുടങ്ങി. ആശയപരമായ ഭിന്നതകളേക്കാൾ സ്വാർഥലാഭവും അധികാരമോഹവുമാണ് നേതാക്കളെ കൂറുമാറ്റങ്ങൾക്കു പ്രേരിപ്പിക്കുന്നത് എന്ന വിലയിരുത്തലാണ് കൂറുമാറ്റ നിരോധന നിയമം എന്ന ആശയത്തിലേക്കു വഴിതുറന്നത്.
(അതേക്കുറിച്ച് നാളെ).
ചാട്ടം ചാഞ്ചാട്ടം -1 / സി.കെ. കുര്യാച്ചൻ
അപ്പോഴാണ് യുണൈറ്റഡ് ഫ്രണ്ട് നേതാവും മുഖ്യമന്ത്രിയുമായ റാവു ബീരേന്ദ്ര സിംഗ് അദ്ദേഹത്തെ പത്രക്കാർക്കു മുന്നിൽ ഹാജരാക്കിക്കൊണ്ട് പറഞ്ഞത് "ഗയാ റാം ഇപ്പോൾ ആയാ റാം ആയിരിക്കുന്നു'. ഗയാ ലാൽ പിന്നീടു പലതവണ പാർട്ടിമാറി. 1982ൽ അവസാനം സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെടുകയും 2009ൽ മരിക്കുകയും ചെയ്തു.
1967ലെ ഭരണപ്രതിസന്ധിയെത്തുടർന്നു ഹരിയാനയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനുള്ള ബിൽ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി വൈ.ബി. ചവാൻ ആയാ റാം ഗയാ റാം പ്രയോഗം പാർലമെന്റിലും നടത്തി. അങ്ങനെ പാർലമെന്റ് രേഖകളിലും ഇടംപിടിച്ച "ആയാ റാം ഗയാ റാം' അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റമില്ലാതെ തുടരുന്നു. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ, തെക്കെന്നോ വടക്കെന്നോ വടക്കുകിഴക്കെന്നോ അതിരുകളില്ലാതെ, നിയമസഭയെന്നോ ലോക്സഭയെന്നോ രാജ്യസഭയെന്നോ ഭേദമില്ലാതെ കൂറുമാറ്റം രാജ്യത്ത് കൂത്താടുകയാണ്. ഇപ്പോൾ കർണാടകയിലാണു കളി മുറുകിയിരിക്കുന്നത്.
തുടക്കമിട്ടത് ഹരിയാന
രാജ്യത്തു കൂറുമാറ്റത്തിലൂടെ ആദ്യമായി അട്ടിമറിക്കപ്പെട്ടത് ഹരിയാനയിലെ ഭഗവത് ദയാൽ സർക്കാരായിരുന്നു. ഹരിയാന പിറന്നിട്ട് ഒരു വർഷമായ 1967ലാണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. 81 അംഗ നിയമസഭയിൽ 48 പേർ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചപ്പോൾ 16 കോൺഗ്രസ് വിമതർ സ്വതന്ത്രരായും ജയിച്ചു. ഭഗവത് ദയാലിന്റെ നേതൃത്വത്തിൽ മാർച്ച് പത്തിനു സർക്കാർ രൂപീകരിച്ചു. എന്നാൽ, പാർട്ടി പിളർന്നു. റാവു ബീരേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ യുണൈറ്റഡ് ഫ്രണ്ട് രൂപീകരിച്ച് മാർച്ച് 24ന് ഭഗവത് ദയാൽ സർക്കാരിനെ അട്ടിമറിച്ചു മുഖ്യമന്ത്രിയായി. റാവു ബീരേന്ദ്ര സിംഗിനും ഏറെനാൾ ഭരിക്കാനായില്ല. നവംബർ 21നു നിയമസഭതന്നെ പിരിച്ചുവിട്ടു.
ഗോവയിൽ ഹരിയാനയേക്കാൾ കൂറുമാറ്റം നടന്നിട്ടുണ്ട്. 1990നും 2002നുമിടയിൽ 13 സർക്കാരുകൾ ഗോവയിൽ വന്നുപോയി. മൂന്നു ദിവസത്തിനകം മൂന്നു മുഖ്യമന്ത്രിമാരെ കണ്ട സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ അസ്ഥിരതയും കൂറുമാറ്റവും സർക്കാർ വീഴലും ഏറെക്കാലമായി പതിവുകാഴ്ചയാണ്.
1967-71ൽ വീണത് 32 സർക്കാരുകൾ
1967 രാജ്യത്തു പൊതുവേ അസ്ഥിരതയുടെ കാലമായിരുന്നു. അതിനുമുമ്പ് ഡോ. രഘു വീര, അശോക് മേത്ത, ടി. പ്രകാശം തുടങ്ങിയവർ കൂറുമാറ്റം നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം ഒറ്റപ്പെട്ടവയായിരുന്നു. എന്നാൽ, 1967 മാർച്ച് മുതൽ ഡിസംബർവരെ രാജ്യത്തുണ്ടായിരുന്ന 3450 നിയമസഭാംഗങ്ങളിൽ 320 പേർ പാർട്ടികൾ മാറി. 1967 മാർച്ച് മുതൽ 1970 മാർച്ച് വരെ പാർട്ടി മാറിയത് 1704 എംഎൽഎമാരാണ്. സ്വതന്ത്രരായി ജയിച്ചവരും വിഭിന്നരായിരുന്നില്ല. ഇക്കാലയളവിൽ 321 സ്വതന്ത്രരാണ് കൂറുമാറ്റം നടത്തിയത്. പാർലമെന്റും കൂറുമാറ്റത്തിന് വളക്കൂറുള്ളതായിരുന്നു. 1967 മാർച്ച് മുതൽ 1970 മാർച്ച് വരെ 148 പാർട്ടി എംപിമാരും നാല് സ്വതന്ത്ര അംഗങ്ങളും കൂറുമാറ്റം നടത്തി.
1967ൽ 16 സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസിന് എട്ടിടത്ത് ഭൂരിപക്ഷം കിട്ടിയില്ല. അവിടങ്ങളിലെല്ലാം കൂട്ടുകക്ഷി സർക്കാരുകൾ അധികാരത്തിലെത്തി. കൂറുമാറ്റവും മന്ത്രിസഭകളെ വീഴ്ത്തലും വ്യാപകമായി. 1967-71 കാലയളവിൽ 32 സംസ്ഥാന സർക്കാരുകളാണ് തകർന്നത്. 212 കൂറുമാറ്റക്കാർ മന്ത്രിമാരായി.
1971ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം 1972ൽ പല നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടന്നു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായ സർക്കാർ രൂപീകരിക്കപ്പെട്ടതോടെ പല പ്രാദേശിക പാർട്ടികളിൽനിന്നു കോൺഗ്രസിലേക്കുള്ള ചേക്കേറലായിരുന്നു. അതു നിരവധി കൂറുമാറ്റങ്ങൾക്കും ലയനങ്ങൾക്കുമാണു വഴിതുറന്നത്. എന്നാൽ 1972ൽ ഒഡീഷയിൽ ബിജു പട്നായിക്കിന്റെ നേതൃത്വത്തിൽ ഉത്കൽ കോൺഗ്രസ് പുനരുജ്ജീവിപ്പിക്കുകയും നന്ദിനി സത്പതി സർക്കാരിനെ വീഴ്ത്തുകയും ചെയ്തു.
മണിപ്പൂരിൽ പത്ത് എംഎൽഎമാർ പിളർന്നത് ഭരണകക്ഷിയായ യുണൈറ്റഡ് ലജിസ്ലേറ്റർ പാർട്ടി സർക്കാരിനേയും വീഴ്ത്തി. അവർ കോൺഗ്രസ്-സിപിഐ സഖ്യവുമായി ചേർന്നെങ്കിലും ഗവർണർ നിയമസഭ പിരിച്ചുവിടാൻ ശിപാർശചെയ്തു. ബിഹാറിൽ ഇ ക്കാലത്ത് 15 എംഎൽഎമാർ മറ്റു പാർട്ടികളിൽനിന്ന് കോൺഗ്രസിലെത്തി.
വലിയ സംസ്ഥാനമായ ഉത്തർ പ്രദേശും 1967നുശേഷം കൂറുമാറ്റങ്ങളടെയും പിളർപ്പുകളുടെയും ഭരണമാറ്റങ്ങളുടെയും വിളനിലമായി മാറി. ചരൺ സിംഗിന്റെ നേതൃത്വത്തിൽ ആദ്യ കോൺഗ്രസ് ഇതര സർക്കാർ അധികാരത്തിലെത്തിയെങ്കിലും നാലു വർഷത്തിനിടെ നാലു മുഖ്യമന്ത്രിമാർക്കും രണ്ടു രാഷ്ട്രപതിഭരണത്തിനും സംസ്ഥാനം സാക്ഷ്യംവഹിച്ചു.
തടയിട്ട് അടിയന്തരാവസ്ഥ
അടിയന്തരാവസ്ഥക്കാലത്ത് സ്ഥിതിഗതികളെല്ലാം മറിച്ചായിരുന്നു. പ്രതിപക്ഷനേതാക്കളെല്ലാംതന്നെ ജയിലിലടയ്ക്കപ്പെട്ടതോടെ രാജ്യത്താകമാനം രാഷ്ട്രീയപ്രവർത്തനം മന്ദഗതിയിലായിരുന്നു. അതിനാൽ ആ 19 മാസക്കാലത്ത് കൂറുമാറ്റങ്ങളോ രാഷ്ട്രീയപ്പാർട്ടി ലയനങ്ങളോ ഒന്നുംതന്നെ നടന്നില്ല. അടിയന്തരാവസ്ഥയ്ക്കുശേഷം കാര്യങ്ങൾ പഴയപടിയിലേക്കു നീങ്ങുകയും ചെയ്തു. അങ്ങനെ 1967ൽ തുടങ്ങിയ കൂറുമാറ്റങ്ങൾ 1983 ആകുമ്പോഴേക്കും പതിവുകാഴ്ചയായി. 1967-1983 കാലത്ത് സംസ്ഥാനനിയമസഭകളിൽ 2700 കൂറുമാറ്റങ്ങളാണ് നടന്നത്. പാർട്ടി പിളർത്തിയവരും കൂറുമാറിയവരുമായ 15 പേരാണ് ഇക്കാലയളവിൽ മുഖ്യമന്ത്രിമാരായത്.
മിക്കസംസ്ഥാനങ്ങളിലും കാലുമാറ്റവും പിളർപ്പും മൂലമുണ്ടായ ഭരണമാറ്റം രാജ്യപുരോഗതിക്കു കടുത്ത വെല്ലുവിളി ഉയർത്തുന്നുവെന്ന ചർച്ചകൾ സജീവമാകാൻ തുടങ്ങി. ആശയപരമായ ഭിന്നതകളേക്കാൾ സ്വാർഥലാഭവും അധികാരമോഹവുമാണ് നേതാക്കളെ കൂറുമാറ്റങ്ങൾക്കു പ്രേരിപ്പിക്കുന്നത് എന്ന വിലയിരുത്തലാണ് കൂറുമാറ്റ നിരോധന നിയമം എന്ന ആശയത്തിലേക്കു വഴിതുറന്നത്.
(അതേക്കുറിച്ച് നാളെ).
ചാട്ടം ചാഞ്ചാട്ടം -1 / സി.കെ. കുര്യാച്ചൻ