കുവൈറ്റ് സിറ്റി: യുഎസ് സ്ഥാപനമായ മോഡേണ വികസിപ്പിച്ച കോവിഡ് 19 പ്രതിരോധ വാക്സിന് അംഗീകാരം അവസാന ഘട്ടത്തിൽ. സംസ്ഥാന ഓഡിറ്റ് ബ്യൂറോയുടെ അംഗീകാരം ലഭിച്ചാൽ ഒരു ദശലക്ഷം മോഡേണ വാക്സിൻ രാജ്യത്തെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
12 ദശലക്ഷം ദീനാറാണ് മോഡേണക്കായി മാറ്റിവച്ചിരിക്കുന്നത്. ഫൈസർ, ഓക്സ്ഫോർഡ് വാക്സിനുകൾക്കൊപ്പം മോഡേണ വാക്സിനും വിതരണം ചെയ്യുന്നത് രാജ്യത്തിന് കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച ആസ്ട്രസെനക്ക വാക്സിനും (കൊവിഷീൽഡ്) ഫൈസർ ബയോൻടെക് വാക്സിനും ജോണ്സണ് ആൻഡ് ജോണ്സണ് വാക്സിനും ശേഷം ലോകാരോഗ്യസംഘടന അംഗീകരിച്ച നാലാമത്തെ കോവിഡ് പ്രതിരോധ വാക്സിനാണ് മോഡേണ.
നാല് ആഴ്ചകൾക്കകം രണ്ട് ഡോസുകൾ എടുക്കാമെന്നതും മോഡേണയുടെ പ്രത്യേകതയാണ്. എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള വാക്സിന് 94.1 കാര്യക്ഷമതയാണ് ഡബ്ലിയുഎച്ച് നിർദേശിക്കുന്നത്. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ 30 ദിവസം വരെ വാക്സിൻ സൂക്ഷിക്കാനാകും.
റിപ്പോർട്ട്: സലിം കോട്ടയിൽ
12 ദശലക്ഷം ദീനാറാണ് മോഡേണക്കായി മാറ്റിവച്ചിരിക്കുന്നത്. ഫൈസർ, ഓക്സ്ഫോർഡ് വാക്സിനുകൾക്കൊപ്പം മോഡേണ വാക്സിനും വിതരണം ചെയ്യുന്നത് രാജ്യത്തിന് കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച ആസ്ട്രസെനക്ക വാക്സിനും (കൊവിഷീൽഡ്) ഫൈസർ ബയോൻടെക് വാക്സിനും ജോണ്സണ് ആൻഡ് ജോണ്സണ് വാക്സിനും ശേഷം ലോകാരോഗ്യസംഘടന അംഗീകരിച്ച നാലാമത്തെ കോവിഡ് പ്രതിരോധ വാക്സിനാണ് മോഡേണ.
നാല് ആഴ്ചകൾക്കകം രണ്ട് ഡോസുകൾ എടുക്കാമെന്നതും മോഡേണയുടെ പ്രത്യേകതയാണ്. എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള വാക്സിന് 94.1 കാര്യക്ഷമതയാണ് ഡബ്ലിയുഎച്ച് നിർദേശിക്കുന്നത്. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ 30 ദിവസം വരെ വാക്സിൻ സൂക്ഷിക്കാനാകും.
റിപ്പോർട്ട്: സലിം കോട്ടയിൽ