സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനും ഉത്തരവാദ പ്രക്ഷോഭത്തിനും മുൻനിര നേതൃത്വം നല്കിയ കേരള രാഷ്ട്രീയത്തിലെ ത്രിമൂർത്തികളാണ് പട്ടം താണുപിള്ളയും ടി.എം. വർഗീസും സി. കേശവനും. സ്വാതന്ത്ര്യസമരനേതാവ്, തിരുവിതാംകൂറിലെ മന്ത്രി, തിരു- കൊച്ചിയിലെ മുഖ്യമന്ത്രി തുടങ്ങിയ പദവികളിൽ തിളങ്ങിയ സി. കേശവനെ ത്രിമൂർത്തികളിലെ പ്രമാണിയായി കരുതാം.
മൺമറഞ്ഞിട്ട് അമ്പതാണ്ടു കഴിഞ്ഞിട്ടും ജനഹൃദയങ്ങളിൽ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു. സി. കേശവനെക്കുറിച്ചു ജ്വലിപ്പിക്കുന്ന ഓർമകളുണ്ട്. അദ്ദേഹത്തിന്റെ ഭൂമിയോളം താണ വിനയവും ലാളിത്യവും അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം കേരളം കേട്ട സിംഹഗർജനമായിരുന്നു. നിരീശ്വരവാദിയായിരുന്ന സി. കേശവനു ശ്രീനാരായണ ഗുരു പ്രകാശഗോപുരവും കാറൽ മാർക്സ് പ്രചോദനവുമായിരുന്നു. ഗാന്ധിജി അദ്ദേഹത്തിനു വഴിയും സത്യവുമായിരുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യമായിരുന്നു സി. കേശവന്റെ പ്രധാനലക്ഷ്യം. സ്വസമുദായ നവീകരണത്തിനുവേണ്ടിയും അദ്ദേഹം കഠിനമായി അധ്വാനിച്ചു. ഗാന്ധിജിയിൽ ആകൃഷ്ടനാകുകയും ത്രിമൂർത്തികൾ ചേർന്ന് 1938ൽ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് കേരളത്തിലുടനീളം സ്വാതന്ത്ര്യസമരം മഹാപ്രവാഹമായി മാറിയത്. എസ്എൻഡിപി യോഗവും ശ്രീനാരായണ പ്രസ്ഥാനവും 1920കളിൽ അയിത്തത്തിനെതിരേയുള്ള പോരാട്ടത്തിലും ജാതിവിരുദ്ധ സമരത്തിലും ക്ഷേത്രപ്രവേശന വിളംബരത്തിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, ഈ പ്രക്ഷോഭങ്ങളെ ബുദ്ധിപൂർവം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള ദേശീയ സമരവുമായി കൂട്ടിക്കെട്ടിയത് സി. കേശവനാണ്.
നിവർത്തന പ്രക്ഷോഭവും ക്ഷേത്രപ്രവേശന സമരവും ഉത്തരവാദഭരണ സമരവുമെല്ലാം അദ്ദേഹത്തിനു സ്വാതന്ത്ര്യത്തിലേക്കുള്ള കവാടങ്ങളായിരുന്നു. ഹൈന്ദവസമൂഹത്തിലെ പിന്നോക്കക്കാർ, മുസ്ലിം- ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്ക് സര്ക്കാര് നിയമനങ്ങളിലും നിയമസഭയിലും അർഹമായ പ്രാതിനിധ്യം നേടാനുള്ള നിവർത്തന പ്രക്ഷോഭത്തിലൂടെ ഈ ജനവിഭാഗങ്ങളെ സമരരംഗത്തിറക്കാൻ അദ്ദേഹത്തിനു സാധിച്ചു. സി. കേശവന് നയിച്ച നിവര്ത്തന പ്രക്ഷോഭത്തിന്റെ പരിണിത ഫലമായിരുന്നു 1936-ലെ ക്ഷേത്രപ്രവേശന വിളംബരമെന്ന ചരിത്രസംഭവം.
അനീതിക്കും അടിച്ചമർത്തലിനുമെതിരേ അദ്ദേഹം നടത്തിയ സിംഹഗർജനം മൂലം സിംഹള സിംഹമെന്ന് സമുദായം അദ്ദേഹത്തെ വാഴ്ത്തി. വിഖ്യാതമായ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ രണ്ടു വർഷമാണ് ജയിലിലടയ്ക്കപ്പെട്ടത്. ശബ്ദഗാംഭീര്യവും ആശയഗാംഭീര്യവും നിറഞ്ഞ ആ പ്രസംഗം അദ്ദേഹത്തെ ചരിത്രപുരുഷനാക്കി.
സി. കേശവന് ഒരു മികച്ച ഗായകനും കലാകാരനുമായിരുന്നു. സ്ഥാനമാനങ്ങളെ അദ്ദേഹം അവിചാരിതമായി എത്തിയ വിരുന്നുകാരെപ്പോലെയാണു കരുതിയത്. പാർട്ടിയും പ്രസ്ഥാനവും ഏല്പിച്ച കടമ നിറവേറ്റുക എന്നതിലുപരി അധികാരത്തോടും സ്ഥാനമാനങ്ങളോടും പ്രത്യേക പ്രതിപത്തിയോ ആസക്തിയോ ഉണ്ടായിരുന്നില്ല. താൻ എന്നും കോൺഗ്രസുകാരനായിരുന്നു എന്നതിൽ സി. കേശവന് അഭിമാനിച്ചു.
ഇന്നു കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന പല നേട്ടങ്ങളുടെയും ആനുകൂല്യങ്ങളുടെയും പിന്നിൽ സി. കേശവനെപ്പോലുള്ളവരുടെ ചോരയും നീരമുണ്ട്. കൃഷിക്കാർക്കു സംരക്ഷണം നല്കുന്നതിനും കുടികിടപ്പുകാരുടെ അവശതകൾ പരിഹരിക്കുന്നതിനും സി. കേശവന് തയാറാക്കിയ ഭൂനയബിൽ ഒരു പത്രം ചോർത്തി പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നിയമസഭയിൽ അവതരിപ്പിക്കാതിരുന്നത്. ചരിത്രത്തിൽ സ്ഥാനം പിടിക്കുമായിരുന്ന ഒരു നിയമനിർമാണമാണ് അകാലത്തിൽ പൊലിഞ്ഞുപോയത്.
ലളിതമായിരുന്നു സി. കേശവന്റെ ജീവിതം. സ്വർണം സർപ്പത്തെപ്പോലെയാണെന്നും അത് എപ്പോഴാണു കൊത്തുന്നതെന്ന് അറിയില്ലെന്നുമാണ് ഗാന്ധിശിഷ്യനായ അദ്ദേഹം മക്കൾക്ക് പറഞ്ഞു കൊടുത്തത്. മക്കൾക്ക് സ്വർണ മാലയോ വളയോ ഒന്നും കൊടുത്തിട്ടില്ല. ധരിക്കാൻ അനുവദിച്ചതുമില്ല. ലളിതവും ശുദ്ധവുമായ ജീവിതം അദ്ദേഹം അടുത്ത തലമുറയിലേക്കും ജനങ്ങളിലേക്കും പകർന്നു.
മുഖ്യമന്ത്രി സി. കേശവൻ ഒരിക്കലും സ്വകാര്യ ആവശ്യത്തിന് സ്റ്റേറ്റ് കാർ ഉപയോഗിക്കുമായിരുന്നില്ല. സർക്കാരിന്റെ പണം അങ്ങനെ ധൂർത്തടിക്കാൻ പാടില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ഇങ്ങനെയൊരാൾ കേരളത്തിൽ ഇതുപോലെ ജീവിച്ചിരുന്നു എന്ന് ഇന്നാരും വിശ്വസിക്കണമെന്നില്ല. എങ്കിലും ചരിത്രത്തിലേക്ക് വല്ലപ്പോഴും തിരിഞ്ഞുനോക്കുന്നതും അവിടെനിന്ന് തീപ്പൊരികൾ ഏറ്റുവാങ്ങുന്നതും മുന്നോട്ടുള്ള പ്രയാണത്തിന് വലിയ ചാലകശക്തിയാകും. ചില തീപ്പൊരികൾ എത്ര കാലം കഴിഞ്ഞാലും അണയാതെ കിടക്കും.
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റ്
മൺമറഞ്ഞിട്ട് അമ്പതാണ്ടു കഴിഞ്ഞിട്ടും ജനഹൃദയങ്ങളിൽ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു. സി. കേശവനെക്കുറിച്ചു ജ്വലിപ്പിക്കുന്ന ഓർമകളുണ്ട്. അദ്ദേഹത്തിന്റെ ഭൂമിയോളം താണ വിനയവും ലാളിത്യവും അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം കേരളം കേട്ട സിംഹഗർജനമായിരുന്നു. നിരീശ്വരവാദിയായിരുന്ന സി. കേശവനു ശ്രീനാരായണ ഗുരു പ്രകാശഗോപുരവും കാറൽ മാർക്സ് പ്രചോദനവുമായിരുന്നു. ഗാന്ധിജി അദ്ദേഹത്തിനു വഴിയും സത്യവുമായിരുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യമായിരുന്നു സി. കേശവന്റെ പ്രധാനലക്ഷ്യം. സ്വസമുദായ നവീകരണത്തിനുവേണ്ടിയും അദ്ദേഹം കഠിനമായി അധ്വാനിച്ചു. ഗാന്ധിജിയിൽ ആകൃഷ്ടനാകുകയും ത്രിമൂർത്തികൾ ചേർന്ന് 1938ൽ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് കേരളത്തിലുടനീളം സ്വാതന്ത്ര്യസമരം മഹാപ്രവാഹമായി മാറിയത്. എസ്എൻഡിപി യോഗവും ശ്രീനാരായണ പ്രസ്ഥാനവും 1920കളിൽ അയിത്തത്തിനെതിരേയുള്ള പോരാട്ടത്തിലും ജാതിവിരുദ്ധ സമരത്തിലും ക്ഷേത്രപ്രവേശന വിളംബരത്തിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, ഈ പ്രക്ഷോഭങ്ങളെ ബുദ്ധിപൂർവം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള ദേശീയ സമരവുമായി കൂട്ടിക്കെട്ടിയത് സി. കേശവനാണ്.
നിവർത്തന പ്രക്ഷോഭവും ക്ഷേത്രപ്രവേശന സമരവും ഉത്തരവാദഭരണ സമരവുമെല്ലാം അദ്ദേഹത്തിനു സ്വാതന്ത്ര്യത്തിലേക്കുള്ള കവാടങ്ങളായിരുന്നു. ഹൈന്ദവസമൂഹത്തിലെ പിന്നോക്കക്കാർ, മുസ്ലിം- ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്ക് സര്ക്കാര് നിയമനങ്ങളിലും നിയമസഭയിലും അർഹമായ പ്രാതിനിധ്യം നേടാനുള്ള നിവർത്തന പ്രക്ഷോഭത്തിലൂടെ ഈ ജനവിഭാഗങ്ങളെ സമരരംഗത്തിറക്കാൻ അദ്ദേഹത്തിനു സാധിച്ചു. സി. കേശവന് നയിച്ച നിവര്ത്തന പ്രക്ഷോഭത്തിന്റെ പരിണിത ഫലമായിരുന്നു 1936-ലെ ക്ഷേത്രപ്രവേശന വിളംബരമെന്ന ചരിത്രസംഭവം.
അനീതിക്കും അടിച്ചമർത്തലിനുമെതിരേ അദ്ദേഹം നടത്തിയ സിംഹഗർജനം മൂലം സിംഹള സിംഹമെന്ന് സമുദായം അദ്ദേഹത്തെ വാഴ്ത്തി. വിഖ്യാതമായ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ രണ്ടു വർഷമാണ് ജയിലിലടയ്ക്കപ്പെട്ടത്. ശബ്ദഗാംഭീര്യവും ആശയഗാംഭീര്യവും നിറഞ്ഞ ആ പ്രസംഗം അദ്ദേഹത്തെ ചരിത്രപുരുഷനാക്കി.
സി. കേശവന് ഒരു മികച്ച ഗായകനും കലാകാരനുമായിരുന്നു. സ്ഥാനമാനങ്ങളെ അദ്ദേഹം അവിചാരിതമായി എത്തിയ വിരുന്നുകാരെപ്പോലെയാണു കരുതിയത്. പാർട്ടിയും പ്രസ്ഥാനവും ഏല്പിച്ച കടമ നിറവേറ്റുക എന്നതിലുപരി അധികാരത്തോടും സ്ഥാനമാനങ്ങളോടും പ്രത്യേക പ്രതിപത്തിയോ ആസക്തിയോ ഉണ്ടായിരുന്നില്ല. താൻ എന്നും കോൺഗ്രസുകാരനായിരുന്നു എന്നതിൽ സി. കേശവന് അഭിമാനിച്ചു.
ഇന്നു കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന പല നേട്ടങ്ങളുടെയും ആനുകൂല്യങ്ങളുടെയും പിന്നിൽ സി. കേശവനെപ്പോലുള്ളവരുടെ ചോരയും നീരമുണ്ട്. കൃഷിക്കാർക്കു സംരക്ഷണം നല്കുന്നതിനും കുടികിടപ്പുകാരുടെ അവശതകൾ പരിഹരിക്കുന്നതിനും സി. കേശവന് തയാറാക്കിയ ഭൂനയബിൽ ഒരു പത്രം ചോർത്തി പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നിയമസഭയിൽ അവതരിപ്പിക്കാതിരുന്നത്. ചരിത്രത്തിൽ സ്ഥാനം പിടിക്കുമായിരുന്ന ഒരു നിയമനിർമാണമാണ് അകാലത്തിൽ പൊലിഞ്ഞുപോയത്.
ലളിതമായിരുന്നു സി. കേശവന്റെ ജീവിതം. സ്വർണം സർപ്പത്തെപ്പോലെയാണെന്നും അത് എപ്പോഴാണു കൊത്തുന്നതെന്ന് അറിയില്ലെന്നുമാണ് ഗാന്ധിശിഷ്യനായ അദ്ദേഹം മക്കൾക്ക് പറഞ്ഞു കൊടുത്തത്. മക്കൾക്ക് സ്വർണ മാലയോ വളയോ ഒന്നും കൊടുത്തിട്ടില്ല. ധരിക്കാൻ അനുവദിച്ചതുമില്ല. ലളിതവും ശുദ്ധവുമായ ജീവിതം അദ്ദേഹം അടുത്ത തലമുറയിലേക്കും ജനങ്ങളിലേക്കും പകർന്നു.
മുഖ്യമന്ത്രി സി. കേശവൻ ഒരിക്കലും സ്വകാര്യ ആവശ്യത്തിന് സ്റ്റേറ്റ് കാർ ഉപയോഗിക്കുമായിരുന്നില്ല. സർക്കാരിന്റെ പണം അങ്ങനെ ധൂർത്തടിക്കാൻ പാടില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ഇങ്ങനെയൊരാൾ കേരളത്തിൽ ഇതുപോലെ ജീവിച്ചിരുന്നു എന്ന് ഇന്നാരും വിശ്വസിക്കണമെന്നില്ല. എങ്കിലും ചരിത്രത്തിലേക്ക് വല്ലപ്പോഴും തിരിഞ്ഞുനോക്കുന്നതും അവിടെനിന്ന് തീപ്പൊരികൾ ഏറ്റുവാങ്ങുന്നതും മുന്നോട്ടുള്ള പ്രയാണത്തിന് വലിയ ചാലകശക്തിയാകും. ചില തീപ്പൊരികൾ എത്ര കാലം കഴിഞ്ഞാലും അണയാതെ കിടക്കും.
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റ്