കോവിഡ് 19: ജര്‍മനിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

09:06 PM Apr 23, 2021 | Deepika.com
ബെര്‍ലിന്‍: രാജ്യവ്യാപകമായി ഏകീകൃത കൊറോണ നിയന്ത്രണ ബില്ലില്‍ ജര്‍മന്‍ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മിയര്‍ ഒപ്പുവച്ചതോടെ വെള്ളിയാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തിലായി. പാര്‍ലമെന്‍റും പാര്‍ലമെന്‍റിന്‍റെ ഉപരിസഭയും ബില്ല് പാസാക്കിയതിനു പിന്നാലെയാണ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മിയര്‍ ദേശീയ "എമര്‍ജന്‍സി ബ്രേക്ക്" നിയമത്തില്‍ ഒപ്പുവച്ചത്.

ഓരോ പന്ത്രണ്ടാമത്തെ കോവിഡ് രോഗിക്കും ആശുപത്രിയില്‍ പോകേണ്ട സാഹചര്യമാണ് ജര്‍മനിയിലുള്ളതെന്നു മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയായ അഒക നടത്തിയ പുതിയ പഠനത്തില്‍ പറയുന്നു. ഇവരില്‍ 2.6 ശതമാനം പേര്‍ ആശുപത്രിയില്‍ മരിച്ചുവെന്ന് ബെര്‍ലിനില്‍ അഒക സയന്‍റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യാഴാഴ്ച അറിയിച്ചു. കോവിഡ് 19 നുള്ള നഴ്സിംഗ്, ശിശുസംരക്ഷണ ജോലികള്‍ അസുഖ അവധി മൂലം ഏറ്റവും കൂടുതല്‍ ബാധിച്ചതായും പുതിയ റിപ്പോർട്ടിൽ പറയുന്നു.

ജര്‍മനിയില്‍, ശരാശരി 21.6 ശതമാനം ആളുകള്‍ക്ക് കൊറോണ വൈറസിനെതിരെ ഒരു തവണയെങ്കിലും വാക്സിനേഷന്‍ ലഭിച്ചതായി റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഏപ്രില്‍ 22 നു നടത്തിയ വാക്സിനേഷന്‍ നിരക്ക് നിരീക്ഷണത്തില്‍ നിന്നും അറിയിച്ചു. ഇതുവരെ, എല്ലാ ഏജന്‍സികളും മൊത്തം 23.7 ദശലക്ഷം വാക്സിനേഷനുകള്‍ നല്‍കിയിട്ടുണ്ട്. അതില്‍ 17.9 ദശലക്ഷത്തില്‍ താഴെ പേര്‍ക്ക് ആദ്യ പ്രതിരോധ കുത്തിവയ്പ്പുകളും 5.7 ദശലക്ഷം സെക്കന്‍ഡ് വാക്സിനേഷനുകളും നല്‍കി. ഇതനുസരിച്ച് പൂര്‍ണമായും വാക്സിനേഷന്‍ നിരക്ക് 6.9 ശതമാനമായി ഉയര്‍ന്നു.

ജര്‍മനി വാക്സിനേഷന്‍ മിഷന്‍ സാധ്യമാക്കി ആഘോഷമാക്കാനുള്ള പുറപ്പാടിലാണ്. ബയോണ്‍ടെക്കില്‍ നിന്നുള്ള വാക്സിന്‍ ഡോസുകള്‍ ഉടന്‍ തന്നെ എല്ലാവര്‍ക്കും മതിയായ തോതില്‍ ഉണ്ടാകും. മേയ് അവസാനം മുതല്‍ ഈ മിഷന്‍ ദ്രുതഗതിയില്‍ വാക്സിനേഷന്‍ മുന്‍ഗണനാക്രമം ഇല്ലാതെ തന്നെ ലഭ്യമാകും. എല്ലാ മുതിര്‍ന്നവര്‍ക്കും ജൂണ്‍ മുതല്‍ കോവിഡ് ജാബുകള്‍ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പാര്‍ലമെന്‍റിന്‍റെ ഉപരിസഭയില്‍ പറഞ്ഞു. ആരാണ് ആദ്യം ജാബുകള്‍ ലഭിക്കേണ്ടതെന്ന് തീരുമാനിക്കുന്ന നിലവിലെ ലിസ്റ്റുകളെ പരാമര്‍ശിച്ച്. ഈ നീക്കം സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബറില്‍ ആരംഭിച്ച വാക്സിനേഷന്‍ പ്രചാരണത്തിന്‍റെ മന്ദഗതിയിലുള്ള തുടക്കത്തിനുശേഷം, ഈ മാസം ജര്‍മനി അതിന്‍റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ കഴിഞ്ഞു.

പക്ഷേ, ജര്‍മനിയുടെ വാക്സിന്‍ കമ്മീഷന്‍ തയാറാക്കിയ മുന്‍ഗണനാ ഗ്രൂപ്പുകളുടെ കര്‍ശനമായ ഒരു വ്യവസ്ഥയാല്‍ ബന്ധിതമാണ്.എന്നാല്‍ അസ്ട്രാസെനെക്ക വാക്സിന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും നല്‍കാനുള്ള പദ്ധതികള്‍ മിക്ക സംസ്ഥാനങ്ങളും ഇതിനകം പ്രഖ്യാപിച്ചിരുന്നു.

വാക്സിന്‍ സ്വീകരിക്കുന്നവരില്‍ പ്രായം കുറഞ്ഞ രക്തം കട്ടപിടിക്കുന്ന കേസുകളെക്കുറിച്ചുള്ള ആശങ്കയെത്തുടര്‍ന്ന് 60 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്ക് മാത്രമാണ് ജര്‍മനി ഔദ്യോഗികമായി ആസ്ട്രാസെനെക്ക ജബ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

രാജ്യത്തെ ആരോഗ്യ ഏജന്‍സിയായ റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29,518 പുതിയ കേസുകളും 259 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ദേശീയ നിരക്ക് 161.1 ആണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍