വാഷിംഗ്ടണ്: ഇന്ത്യൻ അമേരിക്കൻ വംശജയും അറ്റോർണിയുമായ വനിതാ ഗുപ്തയെ അസോസിയേറ്റ് അറ്റോർണി ജനറലായി സെനറ്റ് അംഗീകരിച്ചു. ഏപ്രിൽ 21നാണ് ഇതുസംബന്ധിച്ചു സെനറ്റിൽ വോട്ടെടുപ്പ് നടന്നത്.
ബൈഡന്റെ നോമിനിയായ വനിതാ ഗുപ്തക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിലെ 49 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ 51 പേർ അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇരുകക്ഷികളുമായും സെനറ്റർമാരുടെ സംഖ്യ 50 ആണെന്നറിഞ്ഞിരിക്കെ റിപ്പബ്ലിക്കൻ പാർട്ടിയിലെ സെനറ്റർ ലിസ മർക്കോസ്ക്കി വനിത ഗുപ്തക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിംഗ് വോട്ട് ഒഴിവാക്കി. സെനറ്റിൽ 5050 വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ കമലാ ഹാരിസിന്റെ വോട്ട് വിജയിക്കാൻ ആവശ്യമായിരുന്നു. 2021 ജനുവരി 7നായിരുന്നു ബൈഡൻ ഇവരെ ഈ സ്ഥാനത്തേക്കു നിർദേശിച്ചത്.
ഒബാമയുടെ ഭരണത്തിൽ ജസ്റ്റിസ് ഡിപ്പാർട്മെന്റ് സിവിൽ റൈറ്റ്സ് വിഭാഗത്തിന്റെ അധ്യക്ഷയായി വനിതാ ഗുപ്ത പ്രവർത്തിച്ചിരുന്നു. വനിതാ ഗുപ്തയുടെ പല തീരുമാനങ്ങളും വലിയ വിവാദങ്ങൾ ഉയർത്തിയിരുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ അപ്രീതി സന്പാദിക്കുന്നതിനിടയാക്കി.
1974 നവംബർ 15ന് ഫിലഡൽഫിയയിലായിരുന്നു ജനനം. രാജീവ് ഗുപ്ത, കമലാ വർഷിണിയുമാണ് മാതാപിതാക്കൾ. മാതാപിതാക്കൾ ഇന്ത്യയിൽ നിന്നു കുടേിയറിയവരായിരുന്നു. ബിരുദത്തിനുശേഷം ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നു നിയമബിരുദവും കരസ്ഥമാക്കി.
അമേരിക്കൻ സിവിൽ ലിബർട്ടി യൂണിയനിൽ സ്റ്റാഫ് അറ്റോർണിയായിട്ടാണ് ഒൗദ്യോഗിക ജീവിതം ആരംഭിക്കുന്നത്. നാഷനൽ ഇമ്മിഗ്രേഷൻ ഡിറ്റൻഷൻ സിസ്റ്റത്തിൽ മാറ്റം വരുത്തുന്നതിനു വനിതാ ഗുപ്ത വഹിച്ച പങ്ക് നിസ്തൂലമായിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ബൈഡന്റെ നോമിനിയായ വനിതാ ഗുപ്തക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിലെ 49 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ 51 പേർ അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇരുകക്ഷികളുമായും സെനറ്റർമാരുടെ സംഖ്യ 50 ആണെന്നറിഞ്ഞിരിക്കെ റിപ്പബ്ലിക്കൻ പാർട്ടിയിലെ സെനറ്റർ ലിസ മർക്കോസ്ക്കി വനിത ഗുപ്തക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിംഗ് വോട്ട് ഒഴിവാക്കി. സെനറ്റിൽ 5050 വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ കമലാ ഹാരിസിന്റെ വോട്ട് വിജയിക്കാൻ ആവശ്യമായിരുന്നു. 2021 ജനുവരി 7നായിരുന്നു ബൈഡൻ ഇവരെ ഈ സ്ഥാനത്തേക്കു നിർദേശിച്ചത്.
ഒബാമയുടെ ഭരണത്തിൽ ജസ്റ്റിസ് ഡിപ്പാർട്മെന്റ് സിവിൽ റൈറ്റ്സ് വിഭാഗത്തിന്റെ അധ്യക്ഷയായി വനിതാ ഗുപ്ത പ്രവർത്തിച്ചിരുന്നു. വനിതാ ഗുപ്തയുടെ പല തീരുമാനങ്ങളും വലിയ വിവാദങ്ങൾ ഉയർത്തിയിരുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ അപ്രീതി സന്പാദിക്കുന്നതിനിടയാക്കി.
1974 നവംബർ 15ന് ഫിലഡൽഫിയയിലായിരുന്നു ജനനം. രാജീവ് ഗുപ്ത, കമലാ വർഷിണിയുമാണ് മാതാപിതാക്കൾ. മാതാപിതാക്കൾ ഇന്ത്യയിൽ നിന്നു കുടേിയറിയവരായിരുന്നു. ബിരുദത്തിനുശേഷം ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നു നിയമബിരുദവും കരസ്ഥമാക്കി.
അമേരിക്കൻ സിവിൽ ലിബർട്ടി യൂണിയനിൽ സ്റ്റാഫ് അറ്റോർണിയായിട്ടാണ് ഒൗദ്യോഗിക ജീവിതം ആരംഭിക്കുന്നത്. നാഷനൽ ഇമ്മിഗ്രേഷൻ ഡിറ്റൻഷൻ സിസ്റ്റത്തിൽ മാറ്റം വരുത്തുന്നതിനു വനിതാ ഗുപ്ത വഹിച്ച പങ്ക് നിസ്തൂലമായിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ