ഷാർലറ്റ്: അമേരിക്കയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ വനിത ഹെസ്റ്റർ ഫോർഡ് (116) അന്തരിച്ചു. നോർത്ത് കരോളിനയിലെ ഷാർലറ്റിലുളള ഭവനത്തിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചതെന്നു കുടുബാംഗം ടാനിഷ പാറ്റേഴ്സണ് അറിയിച്ചു.
1904 ഓഗസ്റ്റ് 15 നായിരുന്നു സൗത്ത് കരോളിനയിലെ ലങ്കാസ്റ്ററിൽ ഹെസ്റ്ററിന്റെ ജനനം. പീറ്ററിന്റെയും ഫ്രാൻസിസ് മെക്കർഡലിന്റെയും മകളായി ജനിച്ച ഇവരുടെ ബാല്യം കരോളിനയിലായിരുന്നു. ജോണ് ഫോർഡിനെ 14ാം വയസ്ൽ വിവാഹം കഴിച്ചു. ദന്പതിമാർക്ക് എട്ടു പെണ്മക്കളും നാലു ആണ് മക്കളും ജനിച്ചു. 1963 ൽ ജോണ് അന്തരിച്ചു.
ഇവർക്ക് 68 പേരക്കുട്ടികളും 128 ഗ്രേറ്റ് ഗ്രാൻഡ് ചിൻഡ്രനും 120 ഗ്രേറ്റ് ഗ്രേറ്റ് ഗ്രാൻഡ് ചിൽഡ്രനും ഉണ്ട്. കുടുംബത്തിന്റെ ഉരുക്കുകോട്ടയായിരുന്നു ഇവർ എന്ന് മക്കൾ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ 116ാം ജ·ദിനം ആഘോഷിച്ചപ്പോൾ ദീർഘായുസിന്റെ രഹസ്യം എന്താണെന്ന് അന്വേഷിച്ചവരോട് ഞാൻ ദൈവത്തിനു വേണ്ടി ജീവിച്ചു എന്നായിരുന്നു മറുപടി.
ഹെസ്റ്ററിന്റെ മരണത്തോടെ അമേരിക്കയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിത നെബ്രസ്ക്കയിൽ നിന്നുള്ള തെൽമ ബട്ട്ക്ലിഫാണ്. 1906 ലാണ് ഇവരുടെ ജനനം. ലോകത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിത ജപ്പാനിൽ നിന്നുള്ള 118 വയസുള്ള കെയ്ൻ തനാക്കാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
1904 ഓഗസ്റ്റ് 15 നായിരുന്നു സൗത്ത് കരോളിനയിലെ ലങ്കാസ്റ്ററിൽ ഹെസ്റ്ററിന്റെ ജനനം. പീറ്ററിന്റെയും ഫ്രാൻസിസ് മെക്കർഡലിന്റെയും മകളായി ജനിച്ച ഇവരുടെ ബാല്യം കരോളിനയിലായിരുന്നു. ജോണ് ഫോർഡിനെ 14ാം വയസ്ൽ വിവാഹം കഴിച്ചു. ദന്പതിമാർക്ക് എട്ടു പെണ്മക്കളും നാലു ആണ് മക്കളും ജനിച്ചു. 1963 ൽ ജോണ് അന്തരിച്ചു.
ഇവർക്ക് 68 പേരക്കുട്ടികളും 128 ഗ്രേറ്റ് ഗ്രാൻഡ് ചിൻഡ്രനും 120 ഗ്രേറ്റ് ഗ്രേറ്റ് ഗ്രാൻഡ് ചിൽഡ്രനും ഉണ്ട്. കുടുംബത്തിന്റെ ഉരുക്കുകോട്ടയായിരുന്നു ഇവർ എന്ന് മക്കൾ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ 116ാം ജ·ദിനം ആഘോഷിച്ചപ്പോൾ ദീർഘായുസിന്റെ രഹസ്യം എന്താണെന്ന് അന്വേഷിച്ചവരോട് ഞാൻ ദൈവത്തിനു വേണ്ടി ജീവിച്ചു എന്നായിരുന്നു മറുപടി.
ഹെസ്റ്ററിന്റെ മരണത്തോടെ അമേരിക്കയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിത നെബ്രസ്ക്കയിൽ നിന്നുള്ള തെൽമ ബട്ട്ക്ലിഫാണ്. 1906 ലാണ് ഇവരുടെ ജനനം. ലോകത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിത ജപ്പാനിൽ നിന്നുള്ള 118 വയസുള്ള കെയ്ൻ തനാക്കാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ