അബുദാബി: റംസാൻ നാളുകളിൽ യുഎഇയിൽ സംഘടിത ഭിക്ഷാടനം നടത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും ആറു മാസത്തെ തടവുമാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് നൽകുക.
രാജ്യത്തു ഭിക്ഷാടനം നടത്തുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ നൽകിയിരിക്കുന്നത്. ഭിക്ഷാടനം നടത്തുന്ന വ്യക്തികൾക്ക് 5000 ദിർഹം പിഴയും മൂന്നു മാസത്തെ തടവുമാണ് ശിക്ഷയായി നൽകുക. എന്നാൽ ആരോഗ്യപരമായി യാതൊരു കുഴപ്പവും ഇല്ലാത്തവർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ശരീരത്തിൽ മുറിവുകളോ, മറ്റു ശാരീരിക ബലഹീനതകളോ വ്യാജമായി സൃഷ്ടിച്ചാൽ ശിക്ഷ കൂടുതൽ കടുത്തതാകും.
രാജ്യത്തേക്ക് ആളുകളെ സന്ദർശക വിസയിൽ എത്തിച്ച് ഭിക്ഷാടനം നടത്തിക്കുന്ന സംഘടിത ഗ്രൂപ്പുകൾക്ക് ഒരു ലക്ഷം വരെ പിഴയും 6 മാസത്തെ തടവും നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിയമപരമായ സംസ്കാരം രാജ്യത്തു വളർത്തുന്നതിനും, പരിശുദ്ധ മാസത്തിൽ ഭിക്ഷാടനം നടത്തുന്നത് പൂർണമായും നിരോധിക്കുന്നതിനും ലക്ഷ്യമിട്ടാണ് പബ്ലിക് പ്രോസിക്യൂഷൻ നിയമങ്ങളെക്കുറിച്ചുള്ള അവബോധന പ്രചാരണ പരിപാടികൾ നടത്തുന്നത്.
റിപ്പോർട്ട്: അനിൽ സി ഇടിക്കുള
രാജ്യത്തു ഭിക്ഷാടനം നടത്തുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ നൽകിയിരിക്കുന്നത്. ഭിക്ഷാടനം നടത്തുന്ന വ്യക്തികൾക്ക് 5000 ദിർഹം പിഴയും മൂന്നു മാസത്തെ തടവുമാണ് ശിക്ഷയായി നൽകുക. എന്നാൽ ആരോഗ്യപരമായി യാതൊരു കുഴപ്പവും ഇല്ലാത്തവർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ശരീരത്തിൽ മുറിവുകളോ, മറ്റു ശാരീരിക ബലഹീനതകളോ വ്യാജമായി സൃഷ്ടിച്ചാൽ ശിക്ഷ കൂടുതൽ കടുത്തതാകും.
രാജ്യത്തേക്ക് ആളുകളെ സന്ദർശക വിസയിൽ എത്തിച്ച് ഭിക്ഷാടനം നടത്തിക്കുന്ന സംഘടിത ഗ്രൂപ്പുകൾക്ക് ഒരു ലക്ഷം വരെ പിഴയും 6 മാസത്തെ തടവും നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിയമപരമായ സംസ്കാരം രാജ്യത്തു വളർത്തുന്നതിനും, പരിശുദ്ധ മാസത്തിൽ ഭിക്ഷാടനം നടത്തുന്നത് പൂർണമായും നിരോധിക്കുന്നതിനും ലക്ഷ്യമിട്ടാണ് പബ്ലിക് പ്രോസിക്യൂഷൻ നിയമങ്ങളെക്കുറിച്ചുള്ള അവബോധന പ്രചാരണ പരിപാടികൾ നടത്തുന്നത്.
റിപ്പോർട്ട്: അനിൽ സി ഇടിക്കുള