ബാനർ, പ്ലക്കാർഡ് തുടങ്ങി നിയമസഭാ ഹാളിനുള്ളിൽ ജനാധിപത്യപരമായി കൊണ്ടുവരാൻ സാധിക്കുന്ന ആയുധങ്ങളെല്ലാമായാണു പ്രതിപക്ഷം എത്തിയത്. സന്പൂർണ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിനം എന്തൊക്കെയോ സംഭവിക്കുമെന്ന തോന്നലുണ്ടായി.
ചോദ്യോത്തരവേളയിൽതന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ലോക്കപ്പ് മർദനം, മർദനമേറ്റെന്ന ഓട്ടോ ഡ്രൈവർ ഹക്കീമിന്റെ വെളിപ്പെടുത്തൽ, തിരുവനന്തപുരത്ത് കെഎസ്യു പ്രവർത്തകർക്കു നേരെയുണ്ടായ ലാത്തിച്ചാർജ്... അങ്ങനെ വിഷയങ്ങൾ നിരവധി. എന്നാൽ, ആകെ ഒരു വാക്കൗട്ടിലൊതുങ്ങി പ്രതിഷേധം. പ്ലക്കാർഡും ബാനറുമൊന്നും കാര്യമായി ഉപയോഗിക്കേണ്ടി വന്നില്ല.
ചോദ്യോത്തരവേളയിൽ ഭരണ- പ്രതിപക്ഷം കൊന്പുകോർത്തെങ്കിലും ഒരു വിധം സ്പീക്കർ ഇരുകൂട്ടരെയും സമാധാനിപ്പിച്ചു ചോദ്യോത്തരവേള നടത്തി. ശൂന്യവേളയിൽ ഷാഫി പറന്പിലിന്റെ അടിയന്തര പ്രമേയ നോട്ടീസിനെക്കുറിച്ചു പരാമർശിച്ചപ്പോഴേ തർക്കം തുടങ്ങി. പല വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് നോട്ടീസ് എന്നാണ് പാർലമെന്ററികാര്യ മന്ത്രി എ.കെ. ബാലന്റെ പോയിന്റ്. നോട്ടീസിൽ പറഞ്ഞ കാര്യത്തിൽ ഒതുങ്ങിനിന്നു സംസാരിക്കാൻ സ്പീക്കർ തീർപ്പു കൽപിച്ചു.
നെടുങ്കണ്ടത്ത് രാജ്കുമാറിനെ മർദിച്ച സംഭവത്തിൽ പി.ടി. തോമസ് അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോൾ ജൂണ് 12 നു പോലീസ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തു എന്നാണു പറഞ്ഞിരുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഷാഫി പറന്പിലിന്റെ നോട്ടീസിൽ പറഞ്ഞിരിക്കുന്നതു പതിനാലിനെന്നാണ്. പ്രതിപക്ഷം ഇക്കാര്യത്തിൽ ഒരു ധാരണയിലെത്താൻ മുഖ്യമന്ത്രി പറഞ്ഞു. ഓട്ടോഡ്രൈവറുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നു മാത്രമാണു മുഖ്യമന്ത്രി പറഞ്ഞത്.
കൃത്യമായ ഇടവേളകളിൽ ലോക്കപ്പിൽ ആളെ കൊല്ലുന്ന പരിപാടി ആഭ്യന്തര വകുപ്പ് ഇടപെട്ട് അവസാനിപ്പിച്ചാൽ സ്ഥിരമായി അടിയന്തര പ്രമേയം അവതരിപ്പിക്കേണ്ടി വരില്ലെന്നു ഷാഫി പറഞ്ഞു. വരാപ്പുഴയിൽ ശ്രീജിത്തിനെ ലോക്കപ്പിലിട്ടു തല്ലിക്കൊന്നപ്പോൾ മുഖ്യമന്ത്രി പറഞ്ഞ അതേ കാര്യങ്ങൾ ഇപ്പോഴും പറയുന്നു. ഒറ്റപ്പെട്ട സംഭവം എന്നാണു പറയുന്നത്. എല്ലാ ദിവസവും ആളെ കൊല്ലുന്നതിനാണോ ഒറ്റപ്പെട്ട സംഭവം എന്നു പറയുന്നത്.
ഇടുക്കിയിൽ ഒരു കല്യാണ ചടങ്ങിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുമായി മന്ത്രി എം.എം. മണി ദീർഘമായ ചർച്ച നടത്തിയെന്ന വാർത്ത ഷാഫി സഭയുടെ ശ്രദ്ധയിൽ പെടുത്തി. ആഭ്യന്തരവകുപ്പ് ഇടുക്കിയിൽ ഒരു ബ്രാഞ്ച് തുറന്നിട്ടുണ്ടോ? അതിന് ഒരു സഹമന്ത്രിയെ നിയമിച്ചിട്ടുണ്ടോ? മന്ത്രി മണിയെ ഉദ്ദേശിച്ചു ഷാഫി ചോദിച്ചു. വേണ്ടപ്പെട്ടവർക്കെതിരേ കേസുണ്ടായാൽ മുൻകൂർ ജാമ്യം കിട്ടുന്നതു വരെ അറസ്റ്റ് ചെയ്യാതിരിക്കാൻ ജാഗ്രത കാട്ടുന്ന പോലീസ്, തെരുവിൽ സമരം ചെയ്യുന്ന വിദ്യാർഥികളുടെ തല തല്ലിപ്പൊട്ടിക്കുകയാണെന്നും ഷാഫി പറഞ്ഞു.
അടിയന്തര പ്രമേയത്തിന്റെ അവതരണാനുമതി തേടിക്കൊണ്ടുള്ള പ്രസംഗം നീണ്ടു പോകുന്നതു ചൂണ്ടിക്കാട്ടി സ്പീക്കർ കുറ്റപ്പെടുത്തിയപ്പോൾ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഓട്ടോ ഡ്രൈവർ ഹക്കീമിന്റെ കാര്യം ഒന്നും ഷാഫി പറന്പിൽ പരാമർശിച്ചതേ ഇല്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുഡിഎഫ് ഭരണകാലത്തു പതിമൂന്നു കസ്റ്റഡി മരണം നടന്നതായി അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നൽകിയ ഉത്തരമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധ ആയുധം.
നെടുങ്കണ്ടം പോലീസ് എന്തു ചെയ്താലും സംരക്ഷിക്കാൻ ഒരു മന്ത്രി ഉള്ളതു കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷ പ്രതിഷേധം വാക്കൗട്ടിൽ അവസാനിച്ചു.
അവസാന ദിനമായതിനാൽ 47 സബ്മിഷനുകളാണ് അനുവദിച്ചിരുന്നത്. ആദ്യത്തേത് തിരുവനന്തപുരത്തെ ലാത്തിച്ചാർജ് ആയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവതാരകൻ. അതിൽ സ്വാഭാവികമായും പ്രതിപക്ഷ പ്രതിഷേധം പ്രതീക്ഷിച്ചു. എന്നാൽ, അവിടെയും ഒന്നും സംഭവിച്ചില്ല. പ്രതിപക്ഷ നേതാവ് വിഷയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പതിവു മറുപടി നൽകി. അതോടെ തീർന്നു. ചോദ്യോത്തരങ്ങൾക്കു മുഖ്യമന്ത്രി മറുപടി നൽകുന്നില്ലെന്നു ചൂണ്ടിക്കാട്ടി പി.ടി. തോമസ് ക്രമപ്രശ്നം ഉന്നയിച്ചു. എന്നാൽ, തോമസിന്റെ ആക്ഷേപം നിലനിൽക്കില്ലെന്നായിരുന്നു സ്പീക്കറുടെ തീർപ്പ്. കിഫ്ബി പദ്ധതികൾ നിയമസഭയുടെ പരിശോധനയ്ക്കു വിധേയമാക്കുന്നതാണ് ഉചിതമെന്ന സ്പീക്കറുടെ റൂളിംഗ് പ്രതിപക്ഷത്തിനു കൈയടിക്കാൻ വക നൽകി.
ആൾക്കൂട്ട കൊലപാതകത്തിനെതിരേ സർക്കാർ കൊണ്ടുവന്ന പ്രമേയം നേരിയ തിരുത്തലുകളോടെ സഭ ഏകകണ്ഠമായി പാസാക്കി. ധനവിനിയോഗ ബില്ലും ധനബില്ലും പാസാക്കി സഭ പിരിയുന്പോൾ പുറത്ത് ഇരുട്ടു പരന്നു തുടങ്ങിയിരുന്നു. പതിവിനു വിരുദ്ധമായി സന്പൂർണ ബജറ്റ് സമ്മേളനം പൊതുവേ ശാന്തമായാണ് അവസാനിച്ചത്. ആകെ ഒരു ദിവസം മാത്രമാണു പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ സ്തംഭിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലമായിരുന്നു ചർച്ചകളിൽ നിറഞ്ഞു നിന്നത്. അതിൽ തന്നെ ആർക്കും അത്രയധികം സന്തോഷിക്കാൻ വകയില്ലാതിരുന്നതിനാൽ ഇരുപക്ഷത്തും അതിരു കടന്ന ആവേശം ഉണ്ടായതുമില്ല.
സാബു ജോണ്
ചോദ്യോത്തരവേളയിൽതന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ലോക്കപ്പ് മർദനം, മർദനമേറ്റെന്ന ഓട്ടോ ഡ്രൈവർ ഹക്കീമിന്റെ വെളിപ്പെടുത്തൽ, തിരുവനന്തപുരത്ത് കെഎസ്യു പ്രവർത്തകർക്കു നേരെയുണ്ടായ ലാത്തിച്ചാർജ്... അങ്ങനെ വിഷയങ്ങൾ നിരവധി. എന്നാൽ, ആകെ ഒരു വാക്കൗട്ടിലൊതുങ്ങി പ്രതിഷേധം. പ്ലക്കാർഡും ബാനറുമൊന്നും കാര്യമായി ഉപയോഗിക്കേണ്ടി വന്നില്ല.
ചോദ്യോത്തരവേളയിൽ ഭരണ- പ്രതിപക്ഷം കൊന്പുകോർത്തെങ്കിലും ഒരു വിധം സ്പീക്കർ ഇരുകൂട്ടരെയും സമാധാനിപ്പിച്ചു ചോദ്യോത്തരവേള നടത്തി. ശൂന്യവേളയിൽ ഷാഫി പറന്പിലിന്റെ അടിയന്തര പ്രമേയ നോട്ടീസിനെക്കുറിച്ചു പരാമർശിച്ചപ്പോഴേ തർക്കം തുടങ്ങി. പല വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് നോട്ടീസ് എന്നാണ് പാർലമെന്ററികാര്യ മന്ത്രി എ.കെ. ബാലന്റെ പോയിന്റ്. നോട്ടീസിൽ പറഞ്ഞ കാര്യത്തിൽ ഒതുങ്ങിനിന്നു സംസാരിക്കാൻ സ്പീക്കർ തീർപ്പു കൽപിച്ചു.
നെടുങ്കണ്ടത്ത് രാജ്കുമാറിനെ മർദിച്ച സംഭവത്തിൽ പി.ടി. തോമസ് അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോൾ ജൂണ് 12 നു പോലീസ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തു എന്നാണു പറഞ്ഞിരുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഷാഫി പറന്പിലിന്റെ നോട്ടീസിൽ പറഞ്ഞിരിക്കുന്നതു പതിനാലിനെന്നാണ്. പ്രതിപക്ഷം ഇക്കാര്യത്തിൽ ഒരു ധാരണയിലെത്താൻ മുഖ്യമന്ത്രി പറഞ്ഞു. ഓട്ടോഡ്രൈവറുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നു മാത്രമാണു മുഖ്യമന്ത്രി പറഞ്ഞത്.
കൃത്യമായ ഇടവേളകളിൽ ലോക്കപ്പിൽ ആളെ കൊല്ലുന്ന പരിപാടി ആഭ്യന്തര വകുപ്പ് ഇടപെട്ട് അവസാനിപ്പിച്ചാൽ സ്ഥിരമായി അടിയന്തര പ്രമേയം അവതരിപ്പിക്കേണ്ടി വരില്ലെന്നു ഷാഫി പറഞ്ഞു. വരാപ്പുഴയിൽ ശ്രീജിത്തിനെ ലോക്കപ്പിലിട്ടു തല്ലിക്കൊന്നപ്പോൾ മുഖ്യമന്ത്രി പറഞ്ഞ അതേ കാര്യങ്ങൾ ഇപ്പോഴും പറയുന്നു. ഒറ്റപ്പെട്ട സംഭവം എന്നാണു പറയുന്നത്. എല്ലാ ദിവസവും ആളെ കൊല്ലുന്നതിനാണോ ഒറ്റപ്പെട്ട സംഭവം എന്നു പറയുന്നത്.
ഇടുക്കിയിൽ ഒരു കല്യാണ ചടങ്ങിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുമായി മന്ത്രി എം.എം. മണി ദീർഘമായ ചർച്ച നടത്തിയെന്ന വാർത്ത ഷാഫി സഭയുടെ ശ്രദ്ധയിൽ പെടുത്തി. ആഭ്യന്തരവകുപ്പ് ഇടുക്കിയിൽ ഒരു ബ്രാഞ്ച് തുറന്നിട്ടുണ്ടോ? അതിന് ഒരു സഹമന്ത്രിയെ നിയമിച്ചിട്ടുണ്ടോ? മന്ത്രി മണിയെ ഉദ്ദേശിച്ചു ഷാഫി ചോദിച്ചു. വേണ്ടപ്പെട്ടവർക്കെതിരേ കേസുണ്ടായാൽ മുൻകൂർ ജാമ്യം കിട്ടുന്നതു വരെ അറസ്റ്റ് ചെയ്യാതിരിക്കാൻ ജാഗ്രത കാട്ടുന്ന പോലീസ്, തെരുവിൽ സമരം ചെയ്യുന്ന വിദ്യാർഥികളുടെ തല തല്ലിപ്പൊട്ടിക്കുകയാണെന്നും ഷാഫി പറഞ്ഞു.
അടിയന്തര പ്രമേയത്തിന്റെ അവതരണാനുമതി തേടിക്കൊണ്ടുള്ള പ്രസംഗം നീണ്ടു പോകുന്നതു ചൂണ്ടിക്കാട്ടി സ്പീക്കർ കുറ്റപ്പെടുത്തിയപ്പോൾ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഓട്ടോ ഡ്രൈവർ ഹക്കീമിന്റെ കാര്യം ഒന്നും ഷാഫി പറന്പിൽ പരാമർശിച്ചതേ ഇല്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുഡിഎഫ് ഭരണകാലത്തു പതിമൂന്നു കസ്റ്റഡി മരണം നടന്നതായി അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നൽകിയ ഉത്തരമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധ ആയുധം.
നെടുങ്കണ്ടം പോലീസ് എന്തു ചെയ്താലും സംരക്ഷിക്കാൻ ഒരു മന്ത്രി ഉള്ളതു കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷ പ്രതിഷേധം വാക്കൗട്ടിൽ അവസാനിച്ചു.
അവസാന ദിനമായതിനാൽ 47 സബ്മിഷനുകളാണ് അനുവദിച്ചിരുന്നത്. ആദ്യത്തേത് തിരുവനന്തപുരത്തെ ലാത്തിച്ചാർജ് ആയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവതാരകൻ. അതിൽ സ്വാഭാവികമായും പ്രതിപക്ഷ പ്രതിഷേധം പ്രതീക്ഷിച്ചു. എന്നാൽ, അവിടെയും ഒന്നും സംഭവിച്ചില്ല. പ്രതിപക്ഷ നേതാവ് വിഷയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പതിവു മറുപടി നൽകി. അതോടെ തീർന്നു. ചോദ്യോത്തരങ്ങൾക്കു മുഖ്യമന്ത്രി മറുപടി നൽകുന്നില്ലെന്നു ചൂണ്ടിക്കാട്ടി പി.ടി. തോമസ് ക്രമപ്രശ്നം ഉന്നയിച്ചു. എന്നാൽ, തോമസിന്റെ ആക്ഷേപം നിലനിൽക്കില്ലെന്നായിരുന്നു സ്പീക്കറുടെ തീർപ്പ്. കിഫ്ബി പദ്ധതികൾ നിയമസഭയുടെ പരിശോധനയ്ക്കു വിധേയമാക്കുന്നതാണ് ഉചിതമെന്ന സ്പീക്കറുടെ റൂളിംഗ് പ്രതിപക്ഷത്തിനു കൈയടിക്കാൻ വക നൽകി.
ആൾക്കൂട്ട കൊലപാതകത്തിനെതിരേ സർക്കാർ കൊണ്ടുവന്ന പ്രമേയം നേരിയ തിരുത്തലുകളോടെ സഭ ഏകകണ്ഠമായി പാസാക്കി. ധനവിനിയോഗ ബില്ലും ധനബില്ലും പാസാക്കി സഭ പിരിയുന്പോൾ പുറത്ത് ഇരുട്ടു പരന്നു തുടങ്ങിയിരുന്നു. പതിവിനു വിരുദ്ധമായി സന്പൂർണ ബജറ്റ് സമ്മേളനം പൊതുവേ ശാന്തമായാണ് അവസാനിച്ചത്. ആകെ ഒരു ദിവസം മാത്രമാണു പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ സ്തംഭിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലമായിരുന്നു ചർച്ചകളിൽ നിറഞ്ഞു നിന്നത്. അതിൽ തന്നെ ആർക്കും അത്രയധികം സന്തോഷിക്കാൻ വകയില്ലാതിരുന്നതിനാൽ ഇരുപക്ഷത്തും അതിരു കടന്ന ആവേശം ഉണ്ടായതുമില്ല.
സാബു ജോണ്