അബുദാബി: ഇരട്ട ജനിതമാറ്റം വന്ന വൈറസ് ഇന്ത്യയിൽ കണ്ടതോടെ എല്ലാ യാത്ര ഒരുക്കങ്ങളും മാറ്റിവച്ച് ഇന്ത്യൻ പ്രവാസികൾ. ഇന്ത്യയിലെ സ്ഥിതി സ്ഫോടനാത്മകമായി തുടരുന്പോൾ യാത്ര ഒഴിവാക്കണമെന്നാണ് നിരവധി കന്പനികളും ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡ് രോഗ വ്യാപനം എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചു മുന്നേറുകയും, മരണസംഖ്യ കുത്തനെ കൂടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്രകൾ മാറ്റിവയ്ക്കുകയാണ് ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾ. വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുകയും, ഓക്സിജൻ തന്നെ ലഭിക്കാത്ത സാഹചര്യം ഉടലെടുക്കുകയും ചെയ്തതോടെ ഇന്ത്യയിലേക്കുള്ള യാത്ര അപകടമാണെന്നാണ് പ്രവാസികളുടെ വിലയിരുത്തൽ.
ജിസിസി രാജ്യങ്ങളിലെ കന്പനികൾ ജീവനക്കാരോട് യാത്രകൾ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടു തുടങ്ങി. ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് ട്രാവൽ ഏജൻസി വൃത്തങ്ങളും അറിയിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് തയാറാക്കിയ പ്രത്യേക പാക്കേജുകൾക്ക് ആളില്ലാത്ത സ്ഥിതിയിലാണെന്നും ട്രാവൽ ഏജൻസികൾ പറയുന്നു. വിഷു ,റംസാൻ, സമ്മർ അവധിക്കാലം തുടങ്ങിയ സമയങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ കനത്ത വർധനവ് പ്രതീക്ഷിച്ച വിമാനക്കന്പനികളെനിരാശയിൽ ആഴ്ത്തിയാണ് കോവിഡ് വ്യാപനം നിയന്ത്രണാതീതമായിരിക്കുന്നത്. വ്യാപനത്തിന്റെ ആദ്യഘട്ടം അവസാനിച്ചു ജീവിതം ക്രമേണ തിരിച്ചു വരുന്നതിന്റെ സൂചനകൾ ലഭിച്ചിരുന്ന അവസരത്തിലാണ് ഇന്ത്യയിലെ പുതിയ ജനിതക വ്യതിയാനം സംഭവിച്ച വൈറസ് ബാധ കണ്ടെത്തിയത്. രണ്ടു വൈറസുകളുടെ സംഗമത്തിലൂടെ മൂന്നാമതൊരു വൈറസ് സൃഷ്ടിയ്ക്കപ്പെടുകയും അതിവേഗം പടരുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ത്യയിൽ നിലവിലുള്ളത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
കോവിഡ് രോഗ വ്യാപനം എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചു മുന്നേറുകയും, മരണസംഖ്യ കുത്തനെ കൂടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്രകൾ മാറ്റിവയ്ക്കുകയാണ് ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾ. വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുകയും, ഓക്സിജൻ തന്നെ ലഭിക്കാത്ത സാഹചര്യം ഉടലെടുക്കുകയും ചെയ്തതോടെ ഇന്ത്യയിലേക്കുള്ള യാത്ര അപകടമാണെന്നാണ് പ്രവാസികളുടെ വിലയിരുത്തൽ.
ജിസിസി രാജ്യങ്ങളിലെ കന്പനികൾ ജീവനക്കാരോട് യാത്രകൾ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടു തുടങ്ങി. ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് ട്രാവൽ ഏജൻസി വൃത്തങ്ങളും അറിയിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് തയാറാക്കിയ പ്രത്യേക പാക്കേജുകൾക്ക് ആളില്ലാത്ത സ്ഥിതിയിലാണെന്നും ട്രാവൽ ഏജൻസികൾ പറയുന്നു. വിഷു ,റംസാൻ, സമ്മർ അവധിക്കാലം തുടങ്ങിയ സമയങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ കനത്ത വർധനവ് പ്രതീക്ഷിച്ച വിമാനക്കന്പനികളെനിരാശയിൽ ആഴ്ത്തിയാണ് കോവിഡ് വ്യാപനം നിയന്ത്രണാതീതമായിരിക്കുന്നത്. വ്യാപനത്തിന്റെ ആദ്യഘട്ടം അവസാനിച്ചു ജീവിതം ക്രമേണ തിരിച്ചു വരുന്നതിന്റെ സൂചനകൾ ലഭിച്ചിരുന്ന അവസരത്തിലാണ് ഇന്ത്യയിലെ പുതിയ ജനിതക വ്യതിയാനം സംഭവിച്ച വൈറസ് ബാധ കണ്ടെത്തിയത്. രണ്ടു വൈറസുകളുടെ സംഗമത്തിലൂടെ മൂന്നാമതൊരു വൈറസ് സൃഷ്ടിയ്ക്കപ്പെടുകയും അതിവേഗം പടരുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ത്യയിൽ നിലവിലുള്ളത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള