ചടുലവും അപ്രതീക്ഷിതവുമായ നീക്കങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും ലോകത്തെ അന്പരപ്പിച്ചുവരുന്ന രണ്ടു നേതാക്കളാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉനും. ജപ്പാനിലെ ഒസാക്കയിൽ നടന്ന ജി-20 ഉച്ചകോടി കഴിഞ്ഞ് പൊടുന്നനെയാണ് ട്രംപിന്റെ ട്വീറ്റുണ്ടായത്- ദക്ഷിണ കൊറിയയിൽ എത്തുന്ന തനിക്ക് കിം ജോംഗുമായി കണ്ടാൽ കൊള്ളാമെന്ന്. ഉത്തരകൊറിയൻ ഭരണാധികാരി ഉടൻ പ്രതികരിച്ചു: സ്വാഗതം. അങ്ങനെയാണു ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ് ഉത്തരകൊറിയൻ മണ്ണിൽ കാൽവയ്ക്കുന്നത്.
അതുവഴി ട്രംപ് ജൂണിലെ അവസാനദിവസം ചരിത്രം മാറ്റിയെഴുതുക കൂടിയായിരുന്നു. ശീതയുദ്ധത്തിന്റെ അവസാന ശേഷിപ്പുകളിലൊന്നാണ് കൊറിയൻ സംഘർഷം. രണ്ടാം ലോകമഹായുദ്ധാനന്തരം ജപ്പാന്റെ കൈവശമുണ്ടായിരുന്ന കൊറിയൻ ഉപദ്വീപ് രണ്ടായി വെട്ടിമുറിച്ചു വിജയികൾ. ഉത്തരഭാഗം (ഉത്തരകൊറിയ) സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലും ദക്ഷിണഭാഗം (ദക്ഷിണ കൊറിയ) അമേരിക്കൻ ചേരിയോടൊപ്പവും നിലകൊണ്ടു.
1950 മുതൽ 53 വരെ നടന്ന കൊറിയൻ യുദ്ധമാണ് ശീതയുദ്ധകാലത്തെ ആദ്യത്തെ സംഘർഷം. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി(17-ാം പാരലൽ)യെ ചൊല്ലിയുള്ള തർക്കം ഒരു താത്കാലിക വെടിനിർത്തലിലാണ് അവസാനിച്ചത്. സാങ്കേതികമായി പറഞ്ഞാൽ ഇപ്പോഴും യുദ്ധം തുടരുന്നു. എന്നാൽ, ഇരു രാജ്യങ്ങൾക്കിടയിലായി നാലു കിലോമീറ്റർ വീതിയിലും 250 കിലോമീറ്റർ നീളത്തിലുമായി ഒരു നിരായുധീകരണ മേഖല 1953 മുതൽ സമാധാനരേഖയായി നിലകൊള്ളുന്നു. കർശനമായ നിയന്ത്രണങ്ങളുള്ള നിരായുധീകരണ മേഖലയിൽ പ്രതിദിനം 1000 സന്ദർശകരെ മാത്രമേ അനുവദിക്കുകയുള്ളൂ.
ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോംഗ്യാംഗിൽനിന്ന് 250 കിലോമീറ്റർ കിഴക്കും ദക്ഷിണകൊറിയൻ തലസ്ഥാനമായ സോളിൽനിന്ന് 50 കിലോമീറ്റർ വടക്കുമാണ് നിരായുധീകരണ മേഖല. കൊറിയൻ ഉപദ്വീപിലെ എട്ടു കോടിയിലധികം ജനങ്ങൾ ട്രംപ് - കിം കൂടിക്കാഴ്ചയെ വളരെ പ്രതീക്ഷയോടെയാണു കാണുന്നത്.
എന്നാൽ, ട്രംപിന്റെ വെറുമൊരു ഫോട്ടോ പരിപാടിയാണ് ഉത്തരകൊറിയൻ സന്ദർശനമെന്നു വിമർശകർ പറയുന്നു. അടുത്തവർഷം നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒരു മുഴം നീട്ടിയെറിഞ്ഞതാണ് ഈ സന്ദർശന നാടകമെന്നാണ് വിമർശകരുടെ അഭിപ്രായം.
കൊറിയൻ സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുന്നതിൽ വിജയിച്ചാൽ നൊബേൽ സമ്മാനത്തിനുപോലും ട്രംപ് പരിഗണിക്കപ്പെട്ടേക്കാം. ഇത് ട്രംപിന്റെ പൊതുസമ്മതി വർധിപ്പിക്കുന്നതിൽ പ്രധാന കാരണമായി മാറുകയും ചെയ്തേക്കാം. അതുകൊണ്ടുതന്നെയാണ് ദക്ഷിണ കൊറിയയിൽ എത്തിയ ട്രംപ് ഉത്തരകൊറിയൻ മണ്ണിൽ കാൽവച്ചതും കിമ്മുമായി അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളം ചർച്ച നടത്തിയതും.
ഒരു വർഷത്തിനുള്ളിൽ ട്രംപും കിമ്മും കണ്ടുമുട്ടുന്നത് മൂന്നാമത്തെ തവണയാണ്. നേരത്തേ സിംഗപ്പൂരിലും ഹാനോയിലും വച്ചും ഇവർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ ചർച്ചകൾ പരാജയപ്പെടുകയാണുണ്ടായത്. 2012ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ നിരായുധീകരണ മേഖല സന്ദർശിച്ചെങ്കിലും ഉത്തരകൊറിയൻ മണ്ണിൽ പ്രവേശിച്ചിട്ടില്ല. 2017ഏപ്രിലിൽ യുഎസ് - ഉത്തര കൊറിയ ബന്ധം ഏറ്റവും മോശം സ്ഥിതിയിലെത്തിയപ്പോൾ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും നിരായുധീകരണ മേഖല വരെ എത്തിയിരുന്നു.ട്രംപ്- കിം കൂടിക്കാഴ്ചയ്ക്കും ചരിത്രപരമായ കൈകൊടുക്കലുകൾക്കും സാധ്യത ഉണ്ടാക്കിക്കൊടുത്തതിൽ ദക്ഷിണകൊറിയൻ പ്രസിഡന്റ് മുൺ ജെയുടെ പങ്കും ചെറുതല്ല. ഇവർ മൂന്നു പേരും ഒരു വട്ടമേശയ്ക്കു ചുറ്റുമിരുന്നാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ കൊറിയൻ ഉപദ്വീപിൽ. ലോകസമാധാനം കാംക്ഷിക്കുന്നവർക്ക് ശുഭപ്രതീക്ഷയാണു ട്രംപ്- കിം ഹസ്തദാനം
ഡോ. സന്തോഷ് വേരനാനി
അതുവഴി ട്രംപ് ജൂണിലെ അവസാനദിവസം ചരിത്രം മാറ്റിയെഴുതുക കൂടിയായിരുന്നു. ശീതയുദ്ധത്തിന്റെ അവസാന ശേഷിപ്പുകളിലൊന്നാണ് കൊറിയൻ സംഘർഷം. രണ്ടാം ലോകമഹായുദ്ധാനന്തരം ജപ്പാന്റെ കൈവശമുണ്ടായിരുന്ന കൊറിയൻ ഉപദ്വീപ് രണ്ടായി വെട്ടിമുറിച്ചു വിജയികൾ. ഉത്തരഭാഗം (ഉത്തരകൊറിയ) സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലും ദക്ഷിണഭാഗം (ദക്ഷിണ കൊറിയ) അമേരിക്കൻ ചേരിയോടൊപ്പവും നിലകൊണ്ടു.
1950 മുതൽ 53 വരെ നടന്ന കൊറിയൻ യുദ്ധമാണ് ശീതയുദ്ധകാലത്തെ ആദ്യത്തെ സംഘർഷം. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി(17-ാം പാരലൽ)യെ ചൊല്ലിയുള്ള തർക്കം ഒരു താത്കാലിക വെടിനിർത്തലിലാണ് അവസാനിച്ചത്. സാങ്കേതികമായി പറഞ്ഞാൽ ഇപ്പോഴും യുദ്ധം തുടരുന്നു. എന്നാൽ, ഇരു രാജ്യങ്ങൾക്കിടയിലായി നാലു കിലോമീറ്റർ വീതിയിലും 250 കിലോമീറ്റർ നീളത്തിലുമായി ഒരു നിരായുധീകരണ മേഖല 1953 മുതൽ സമാധാനരേഖയായി നിലകൊള്ളുന്നു. കർശനമായ നിയന്ത്രണങ്ങളുള്ള നിരായുധീകരണ മേഖലയിൽ പ്രതിദിനം 1000 സന്ദർശകരെ മാത്രമേ അനുവദിക്കുകയുള്ളൂ.
ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോംഗ്യാംഗിൽനിന്ന് 250 കിലോമീറ്റർ കിഴക്കും ദക്ഷിണകൊറിയൻ തലസ്ഥാനമായ സോളിൽനിന്ന് 50 കിലോമീറ്റർ വടക്കുമാണ് നിരായുധീകരണ മേഖല. കൊറിയൻ ഉപദ്വീപിലെ എട്ടു കോടിയിലധികം ജനങ്ങൾ ട്രംപ് - കിം കൂടിക്കാഴ്ചയെ വളരെ പ്രതീക്ഷയോടെയാണു കാണുന്നത്.
എന്നാൽ, ട്രംപിന്റെ വെറുമൊരു ഫോട്ടോ പരിപാടിയാണ് ഉത്തരകൊറിയൻ സന്ദർശനമെന്നു വിമർശകർ പറയുന്നു. അടുത്തവർഷം നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒരു മുഴം നീട്ടിയെറിഞ്ഞതാണ് ഈ സന്ദർശന നാടകമെന്നാണ് വിമർശകരുടെ അഭിപ്രായം.
കൊറിയൻ സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുന്നതിൽ വിജയിച്ചാൽ നൊബേൽ സമ്മാനത്തിനുപോലും ട്രംപ് പരിഗണിക്കപ്പെട്ടേക്കാം. ഇത് ട്രംപിന്റെ പൊതുസമ്മതി വർധിപ്പിക്കുന്നതിൽ പ്രധാന കാരണമായി മാറുകയും ചെയ്തേക്കാം. അതുകൊണ്ടുതന്നെയാണ് ദക്ഷിണ കൊറിയയിൽ എത്തിയ ട്രംപ് ഉത്തരകൊറിയൻ മണ്ണിൽ കാൽവച്ചതും കിമ്മുമായി അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളം ചർച്ച നടത്തിയതും.
ഒരു വർഷത്തിനുള്ളിൽ ട്രംപും കിമ്മും കണ്ടുമുട്ടുന്നത് മൂന്നാമത്തെ തവണയാണ്. നേരത്തേ സിംഗപ്പൂരിലും ഹാനോയിലും വച്ചും ഇവർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ ചർച്ചകൾ പരാജയപ്പെടുകയാണുണ്ടായത്. 2012ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ നിരായുധീകരണ മേഖല സന്ദർശിച്ചെങ്കിലും ഉത്തരകൊറിയൻ മണ്ണിൽ പ്രവേശിച്ചിട്ടില്ല. 2017ഏപ്രിലിൽ യുഎസ് - ഉത്തര കൊറിയ ബന്ധം ഏറ്റവും മോശം സ്ഥിതിയിലെത്തിയപ്പോൾ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും നിരായുധീകരണ മേഖല വരെ എത്തിയിരുന്നു.ട്രംപ്- കിം കൂടിക്കാഴ്ചയ്ക്കും ചരിത്രപരമായ കൈകൊടുക്കലുകൾക്കും സാധ്യത ഉണ്ടാക്കിക്കൊടുത്തതിൽ ദക്ഷിണകൊറിയൻ പ്രസിഡന്റ് മുൺ ജെയുടെ പങ്കും ചെറുതല്ല. ഇവർ മൂന്നു പേരും ഒരു വട്ടമേശയ്ക്കു ചുറ്റുമിരുന്നാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ കൊറിയൻ ഉപദ്വീപിൽ. ലോകസമാധാനം കാംക്ഷിക്കുന്നവർക്ക് ശുഭപ്രതീക്ഷയാണു ട്രംപ്- കിം ഹസ്തദാനം
ഡോ. സന്തോഷ് വേരനാനി