കുവൈറ്റ് സിറ്റി : കോഴിമുട്ടയ്ക്ക് തീപ്പിടിച്ച വില. വിപണികളിൽ പല കടകളിലും മുട്ട കിട്ടാത്ത അവസ്ഥയാണ്. പക്ഷിപനിയെ തുടർന്ന് രാജ്യത്തിലെ വിവിധ പ്രദേശങ്ങളിലെ ഫാമുകളിലുള്ള ആയിരക്കണക്കിന് കോഴികളെ നശിപ്പിച്ചതിനെത്തുടർന്നാണ് കോഴി മുട്ട കിട്ടതായത്. പ്രതിസന്ധി പരിഹരിക്കുവാൻ പക്ഷി പനി റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ നിന്നും കൂടുതൽ കോഴികളും മുട്ടയും ഇറുക്കുമതി ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ചിലി, ഓസ്ട്രേലിയ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിൽ നിന്നാണ് അടിയന്തിരമായി മുട്ട ഇറക്കുമതി ചെയ്യുവാൻ വാണിജ്യ വകുപ്പ് അനുമതി നൽകിയത്. വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്തിന്റെ നടപടിക്രമങ്ങൾ പാലിച്ച് അതോറിറ്റിയുടെ അനിമൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ച വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കും ഇറക്കുമതിയെന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് അറിയിച്ചു. കാർഷിക അതോറിറ്റിയുടെ ലബോറട്ടറിയിലെ സാന്പിളുകൾ പരിശോധിച്ച ശേഷമായിരിക്കും ഓർഡറുകൾ നൽകുന്നതെന്നും പരിശോധനയിൽ ഏതെങ്കിലും പകർച്ചവ്യാധി കണ്ടെത്തിയാൽ നിരസിക്കുമെന്നും അധികൃതർ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ചിലി, ഓസ്ട്രേലിയ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിൽ നിന്നാണ് അടിയന്തിരമായി മുട്ട ഇറക്കുമതി ചെയ്യുവാൻ വാണിജ്യ വകുപ്പ് അനുമതി നൽകിയത്. വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്തിന്റെ നടപടിക്രമങ്ങൾ പാലിച്ച് അതോറിറ്റിയുടെ അനിമൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ച വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കും ഇറക്കുമതിയെന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് അറിയിച്ചു. കാർഷിക അതോറിറ്റിയുടെ ലബോറട്ടറിയിലെ സാന്പിളുകൾ പരിശോധിച്ച ശേഷമായിരിക്കും ഓർഡറുകൾ നൽകുന്നതെന്നും പരിശോധനയിൽ ഏതെങ്കിലും പകർച്ചവ്യാധി കണ്ടെത്തിയാൽ നിരസിക്കുമെന്നും അധികൃതർ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ