കുവൈറ്റ് സിറ്റി : റംസാൻ നാളുകളിലെ പ്രത്യേക നമസ്കാരമായ തറാവീഹ് നമസ്കാരത്തിന് അനുവദിച്ച സമയം വളരെ കുറഞ്ഞതാണെന്നും അത് വർധിപ്പിക്കണമെന്നാവശ്യം ശക്തമായി ഉയരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് തറാവീഹ് നമസ്കാരം പതിനഞ്ച് മിനിറ്റിനുള്ളിൽ തീർക്കണമെന്ന് നിർദ്ദേശം ഓഖാഫ് മന്ത്രാലയം പള്ളികളിലെ ഇമാമുകൾക്ക് നൽകിയത്.
സമയം കുറവായതിനാൽ ദീർഘമായി ഖുർആൻ പാരായണം നടത്തുവാനും നമസ്കാരത്തിലെ കൃത്യങ്ങൾ നിർവഹിക്കുവാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും പതിവിന് വിരുദ്ധമായി ധൃതിയിൽ കാര്യങ്ങൾ ചെയ്യേണ്ടി വരുന്നതായും വിശാസികൾ പരാതിപ്പെട്ടു. ഓരോ നന്മകൾക്കും മറ്റുള്ള മാസങ്ങളെക്കാൾ കൂടുതൽ പുണ്യം ലഭിക്കുന്ന മാസത്തിൽ ആരാധനകൾ അതിൻറെ പവിത്രതയോടെ നിർവ്വഹിക്കുവാൻ വിശ്വാസികൾക്ക് അനുമതി വേണമെന്നാണ് ആവശ്യം ഉയർന്നത്. ഇമാമുകൾ തിടുക്കത്തിൽ പ്രാർഥന നടത്തുന്നത് പ്രായമായവർക്ക് പിന്തുടരുവാൻ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായും പരാതികളുണ്ട്. റംസാനിലെ പ്രധാനപ്പെട്ട പ്രാർഥനയായ തറാവീഹ് നമസ്കാരം അരമണിക്കൂറിൽ കുറയാത്ത സമയം അനുവദിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു.
റിപ്പോർട്ട്: സലിം കോട്ടയിൽ
സമയം കുറവായതിനാൽ ദീർഘമായി ഖുർആൻ പാരായണം നടത്തുവാനും നമസ്കാരത്തിലെ കൃത്യങ്ങൾ നിർവഹിക്കുവാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും പതിവിന് വിരുദ്ധമായി ധൃതിയിൽ കാര്യങ്ങൾ ചെയ്യേണ്ടി വരുന്നതായും വിശാസികൾ പരാതിപ്പെട്ടു. ഓരോ നന്മകൾക്കും മറ്റുള്ള മാസങ്ങളെക്കാൾ കൂടുതൽ പുണ്യം ലഭിക്കുന്ന മാസത്തിൽ ആരാധനകൾ അതിൻറെ പവിത്രതയോടെ നിർവ്വഹിക്കുവാൻ വിശ്വാസികൾക്ക് അനുമതി വേണമെന്നാണ് ആവശ്യം ഉയർന്നത്. ഇമാമുകൾ തിടുക്കത്തിൽ പ്രാർഥന നടത്തുന്നത് പ്രായമായവർക്ക് പിന്തുടരുവാൻ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായും പരാതികളുണ്ട്. റംസാനിലെ പ്രധാനപ്പെട്ട പ്രാർഥനയായ തറാവീഹ് നമസ്കാരം അരമണിക്കൂറിൽ കുറയാത്ത സമയം അനുവദിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു.
റിപ്പോർട്ട്: സലിം കോട്ടയിൽ