കുവൈറ്റ് സിറ്റി : രാജ്യത്ത് ഇന്ന് മുതൽ കർഫ്യൂ സമയത്തിൽ മാറ്റമുണ്ടാവുമെങ്കിലും റംസാൻ നാളുകളിൽ മാത്രമേ ഹോട്ടലുകൾക്കും റസ്റ്ററൻറുകൾക്കും പുലർച്ചെ 3 വരെ ഡെലിവറി ഓർഡറുകൾ വിതരണം ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനിയർ അഹമ്മദ് അൽ മൻഫുഹി അറിയിച്ചു. രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ചുവരെയാണ് പുതുക്കിയ സമയം. റസിഡൻഷ്യൽ ഏരിയകളിൽ രാത്രി പത്തുവരെ നടക്കാൻ അനുമതിയുണ്ടാകും.
സൈക്കിൾ ഉൾപ്പെടെ വാഹനങ്ങൾ കർഫ്യൂ സമയത്ത് ഉപയോഗിക്കാൻ പാടില്ല. റംസാൻ നാളിലെ ആദ്യ ദിവസം മുതൽ തന്നെ റിസർവേഷൻ സംവിധാനം വഴി വൈകുന്നേരം 7 മുതൽ അർദ്ധരാത്രി 12 വരെ കോ ഓപ്പറേറ്റീവ് സൂപ്പർ മാർക്കറ്റിലും ഹൈപ്പർ മാർക്കറ്റിലും മാളിലും ഷോപ്പിംഗ് അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. കടകൾ രാവിലെ അഞ്ച് മുതൽ വൈകുന്നേരം ആറുവരെ തുറന്ന് പ്രവർത്തിക്കും. ഏപ്രിൽ 22 വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
സൈക്കിൾ ഉൾപ്പെടെ വാഹനങ്ങൾ കർഫ്യൂ സമയത്ത് ഉപയോഗിക്കാൻ പാടില്ല. റംസാൻ നാളിലെ ആദ്യ ദിവസം മുതൽ തന്നെ റിസർവേഷൻ സംവിധാനം വഴി വൈകുന്നേരം 7 മുതൽ അർദ്ധരാത്രി 12 വരെ കോ ഓപ്പറേറ്റീവ് സൂപ്പർ മാർക്കറ്റിലും ഹൈപ്പർ മാർക്കറ്റിലും മാളിലും ഷോപ്പിംഗ് അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. കടകൾ രാവിലെ അഞ്ച് മുതൽ വൈകുന്നേരം ആറുവരെ തുറന്ന് പ്രവർത്തിക്കും. ഏപ്രിൽ 22 വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ