ബിഹാറിൽ കുരുന്നുകളുടെ വിലാപം നിലയ്ക്കുന്നില്ല. മുസാഫർപുരിൽ അനുദിനം മരണസംഖ്യ കൂടിവരുന്നു. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ നിലവിളികൾക്ക് ഉത്തരമില്ലാതെ ഡോക്ടർമാരടക്കമുള്ള ആരോഗ്യരംഗം വിറങ്ങലിച്ചു നിൽക്കുകയാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന്റെ മാറ്റുകളഞ്ഞ സംഭവത്തിൽ ഒന്നും ചെയ്യാനാവാതെ നിസഹായരാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ശക്തമായ പ്രതിഷേധംപോലും ഉയർത്താനാവാതെ പ്രതിപക്ഷം മാളത്തിലൊളിച്ചിരിക്കുന്നു. ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ ഇന്ത്യ നാണംകെട്ടു നിൽക്കുകയാണ്.
1995ലാണ് മുസാഫർപുരിലും സമീപ പ്രദേശങ്ങളിലും കുട്ടികളിലെ മസ്തിഷ്കജ്വരം ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് എല്ലാ വർഷവും മരണങ്ങളുണ്ടായി. ചിലപ്പോൾ രൂക്ഷമാവുകയും മറ്റുചിലപ്പോൾ അങ്ങിങ്ങുമാത്രം തലപൊക്കുകയുമായിരുന്നു. ഈ വർഷം ഇതുവരെ 120 കുട്ടികളാണു മരിച്ചത്. നൂറുകണക്കിന് കുട്ടികൾ ചികിത്സയിലാണ്. രണ്ടര നൂറ്റാണ്ടായി നൂറുകണക്കിന് കുരുന്നുജീവനുകൾ പൊലിഞ്ഞിട്ടും രോഗകാരണമോ ഫലപ്രദമായ മരുന്നോ കണ്ടെത്താനായിട്ടില്ല എന്നതാണ് ഏവരേയും ഭയപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതും.
ബിഹാറിലെ 12 ജില്ലകളിലായി 222 ബ്ലോക്കുകളിൽ ഇപ്പോഴും മസ്തിഷ്കജ്വരത്തിന്റെ ഭീതി നിലനിൽക്കുന്നുവെന്നാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കുമാർ കഴിഞ്ഞദിവസം പറഞ്ഞത്. മുസാഫർപൂർ, വൈശാലി, ശ്യോഹാർ, ഈസ്റ്റ് ചമ്പാരൺ ജില്ലകളിലാണ് സ്ഥിതി അതീവഗുരുതരം. ഈ മാസം 16 ജില്ലകളിലായി അറുന്നൂറിലധിം കുട്ടികൾക്ക് രോഗബാധയുണ്ടായി. മരണം കൂടുതൽ സംഭവിച്ചത് മുസാഫർപുരിലാണ്.
തീവ്രമായത് 2014ൽ
1995ൽ റിപ്പോർട്ട് ചെയ്യപ്പെട്ടശേഷം എല്ലാ വർഷങ്ങളിലും മേയ്, ജൂൺ മാസങ്ങളിൽ മുസാഫർപുർ മേഖലയിൽ കുട്ടികൾക്ക് മസ്തിഷ്കജ്വരം പിടിപെടാറുണ്ട്. എന്നാൽ 2013ൽ 143 കുട്ടികൾ മരിച്ചതോടെയാണ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. 2014ൽ മരണസംഖ്യ 355 ആയി. പിന്നീട് രോഗത്തിന്റെ തീവ്രത കുറഞ്ഞുവെങ്കിലും ഈ വർഷം രൂക്ഷമാവുകയായിരുന്നു.
മസ്തിഷ്കജ്വരവും ജപ്പാൻജ്വരവും ബാധിച്ച് രാജ്യത്ത് മരിക്കുന്ന കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 2013 മുതൽ 2019 ഏപ്രിൽ വരെ രാജ്യത്തെ 22 സംസ്ഥാനങ്ങളിൽനിന്നായി 66,926 പേർക്ക് മസ്തിഷ്കജ്വരബാധയുണ്ടായി എന്നാണ് നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ കണക്ക്. ഇതിൽ 7,254 പേർ മരിച്ചു. ബിഹാറിനു പുറമേ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ആസാം, ഒഡീഷ സംസ്ഥാനങ്ങളിലാണ് രോഗബാധയും മരണവും കൂടുതലുണ്ടാകുന്നത്.
മസ്തിഷ്ക ജ്വരം ബാധിച്ച് വർഷംതോറും ശരാശരി 1,206 പേരാണ് മരിക്കുന്നത്. ജപ്പാൻ ജ്വരത്തിന്റെ പിടിയിൽപ്പെട്ട് ശരാശരി 626 പേരും വർഷംതോറും മരിക്കുന്നു.
ലിച്ചി മുതൽ പട്ടിണിവരെ
ചംകി എന്ന് ബിഹാറികൾ പറയുന്ന പനിയാണ് ഇത്രയേറെ കുരുന്നുകളുടെ ജീവനെടുത്തത്. അക്യൂട്ട് എൻസെഫലൈറ്റ്സ് സിൻഡ്രോം(എഇഎസ്) എന്ന് ഡോക്ടർമാർ വിളിക്കുന്ന മസ്തിഷ്കജ്വരമാണ് വില്ലൻ. മേയ്-ജൂൺ മാസങ്ങളിൽ ഈ രോഗം പടർന്നുപിടിക്കാൻ കാരണമെന്താണ് എന്ന് 24 വർഷത്തെ ഗവേഷണത്തിലും കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കടുത്ത ചൂടുള്ള കാലാവസ്ഥയിൽ കുട്ടികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അനിയന്ത്രിതമായി താഴുന്നതുമൂലമാണ് രോഗം ഉണ്ടാകുന്നതെന്നാണ് വിശദീകരിക്കപ്പെട്ടിരിക്കുന്നത്.
ലിച്ചിപ്പഴം കഴിക്കുന്നതാണ് രോഗബാധയുണ്ടാക്കുന്നത് എന്ന ആരോപണമാണ് ശക്തം. രാജ്യത്ത് ഏറ്റവുമധികം ലിച്ചി വിളയുന്ന നാടാണ് മുസാഫർപുർ. ലിച്ചിപ്പഴത്തിലെ വിഷാംശം കുട്ടികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതുമൂലമാണ് രോഗമുണ്ടാകുന്നത് എന്നാണ് ഒരുപറ്റം ഗവേഷണങ്ങൾ പറയുന്നത്. വാടിവീഴുന്നതടക്കമുള്ള ലിച്ചിപ്പഴങ്ങൾ കഴിക്കുന്ന കുട്ടികൾ രാത്രി ഭക്ഷണം കഴിക്കാതെ ഉറങ്ങുമ്പോൾ വിഷബാധ ഉണ്ടാകുന്നുവെന്നാണ് നിഗമനം. എന്നാൽ ഇതു നിഷേധിക്കുന്ന നിരവധി പഠനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
എല്ലാ പഠനങ്ങളിലും വ്യക്തമാകുന്നത് പോഷകാഹാരക്കുറവും തൂക്കക്കുറവും ഉള്ള കുട്ടികളിലാണ് രോഗബാധ രൂക്ഷമാകുന്നത് എന്നാണ്. മുസാഫർപുരിലെ കുട്ടികൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്കാൾ പോഷകാഹാരക്കുറവ് നേരിടുന്നവരാണെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. നാലാമത് കുടുംബാരോഗ്യ സർവേയുടെ ഫലങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അഞ്ച് വയസിൽത്താഴെയുള്ള 48 ശതമാനം കുട്ടികളും വേണ്ടത്ര ഉയരമില്ലാത്തവരാണ്. 17.5 ശതമാനംപേർക്ക് ഉയരത്തിനനുസരിച്ച് വണ്ണമില്ല. 42 ശതമാനം പേർ പോഷകാഹാരക്കുറവു മൂലമുള്ള തൂക്കക്കുറവ് നേരിടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള തൂക്കക്കുറവ് അനുഭവിക്കുന്നവർ 31.3 ശതമാനം മാത്രമാണ്.
തകർന്നടിഞ്ഞ ആരോഗ്യരംഗം
ഇത്രയധികം കുട്ടികൾ മരിക്കുമ്പോൾപ്പോലും സംസ്ഥാനത്തെ ആരോഗ്യരംഗം ശക്തീകരിക്കാൻ സർക്കാർ ആത്മാർഥമായി ശ്രമിക്കുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരം. ആവശ്യമായതിനേക്കാൾ എത്രയോ കുറവാണ് സംസ്ഥാനത്തെ ആശുപത്രികളുടേയും ഡോക്ടർമാരുടേയും എണ്ണം. 70 ശതമാനം ഡോക്ടർമാരുടെ കുറവ് സംസ്ഥാനത്തുണ്ടെന്നാണ് ബിഹാർ ഹെൽത്ത് സർവീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. രഞ്ജിത് കുമാർ ചൂണ്ടിക്കാട്ടുന്നത്. മെഡിക്കൽ കോളജുകൾ ഒഴികെയുള്ള സർക്കാർ ആശുപത്രികളിൽ 11,393 ഡോക്ടർമാർ വേണ്ടിടത്ത് 2,700 പേർ മാത്രമാണ് സർവീസിലുള്ളത്. ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ആശുപത്രി അടക്കമുള്ള മറ്റ് സർക്കാർ ആശുപത്രികളിലുമാണ് ഇത്രയധികം ഡോക്ടർമാരുടെ കുറവ് അനുഭവപ്പെടുന്നത്. മെഡിക്കൽ കോളജുകളിൽ 60 ശതമാനത്തോളം ഡോക്ടർമാരുടെ കുറവുണ്ട്.
ആയിരംപേർക്ക് ഒരു ഡോക്ടർ വേണമെന്നതാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇന്ത്യയിൽ 1983ലെ ആദ്യ ആരോഗ്യനയമനുസരിച്ച് 3,500 പേർക്ക് ഒരു ഡോക്ടർ എങ്കിലും വേണമെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. എന്നാൽ ബിഹാറിൽ 50,000 പേർക്കുപോലും ഒരു ഡോക്ടറില്ല എന്നതാണ് യാഥാർഥ്യം. ആശുപത്രികളുടെ കാര്യത്തിലും സംസ്ഥാനത്തിന്റെ അവസ്ഥ തീർത്തും പരിതാപകരമാണ്.
നോക്കുകുത്തിയായി സർക്കാർ
"പ്രഥമ ധനം ആരോഗ്യമാണ്' എന്നതാണ് ബിഹാർ ആരോഗ്യവകുപ്പിന്റെ ആപ്തവാക്യം. എന്നാൽ പ്രവൃത്തിപഥത്തിൽ ഇതിനോട് ഒട്ടും നീതിപുലർത്തുന്നില്ലെന്നതാണ് ജനങ്ങളുടെ അനുഭവം. തകർന്നടിഞ്ഞുകിടക്കുന്ന ആരോഗ്യമേഖലയുടെ പ്രധാന ഉത്തരവാദിത്വം സംസ്ഥാനസർക്കാരിനാണ്. മൂന്നു തവണയായി ഭരണത്തിനു നേതൃത്വം നൽകുന്ന നിതീഷ് കുമാർ ഇന്നുവരെ 4,687 ദിവസം മുഖ്യമന്ത്രിപദത്തിലിരുന്നിട്ടുണ്ട്. അതിനാൽത്തന്നെ ബിഹാറിന്റെ ഈ അവസ്ഥയ്ക്ക് നിലവിൽ ഒന്നാമത്തെ ഉത്തരവാദിത്വം നിതീഷിനു തന്നെയാണ്. മുസാഫർപുരിൽ കുട്ടികൾ മരിച്ചുവീഴുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അവിടം സന്ദർശിക്കാൻപോലും അദ്ദേഹത്തിന് ദിവസങ്ങൾ വേണ്ടിവന്നു. സന്ദർശനവേളയിൽ ജനരോഷം നേരിടേണ്ടിവന്നതും അതുകൊണ്ടാണ്.
പ്രതിസ്ഥാനത്ത് രണ്ടാമതു നിൽക്കുന്നത് കേന്ദ്ര സർക്കാരാണ്. 2014ൽ മസ്തിഷ്ക ജ്വരം രൂക്ഷമായപ്പോഴും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനായിരുന്നു. അന്ന് അദ്ദേഹം നിരവധി വാഗ്ദാനങ്ങളാണ് നൽകിയത്. ഇപ്പോഴും അദ്ദേഹം അതേകസേരയിലുണ്ട്. കുറച്ചുദിവസം മുമ്പ് മുസാഫർപുരിലെത്തിയ അദ്ദേഹം പഴയ വാഗ്ദാനങ്ങൾ ആവർത്തിക്കുകയും ചെയ്തു.
രാഷ്ട്രീയ നേട്ടത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത നേതാക്കൾ ജനങ്ങളുടെ ജീവനു പുല്ലുവിലയാണ് നൽകുന്നത് എന്നാണ് മുസാഫർപുർ സംഭവത്തോടെ ഒരിക്കൽക്കൂടി വ്യക്തമാകുന്നത്. ആവശ്യത്തിന് ഒആർഎസ് ലായനി പോലും ലഭ്യമല്ലെന്ന ആശാവർക്കർമാരുടെ പരാതി സർക്കാരിന്റെ അനാസ്ഥയാണ് വെളിവാക്കുന്നത്.
മുഖ്യപ്രതിപക്ഷമായ ആർജെഡിയാകട്ടെ തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് തളർന്നിരിപ്പാണ്. മുസാഫർപുരിൽ കുട്ടികൾ മരിച്ചുവീഴുമ്പോൾ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ലണ്ടനിൽ ക്രിക്കറ്റ് ലോകകപ്പ് കണ്ടാസ്വദിക്കുകയായിരുന്നുവെന്ന വിമർശനവും ഉയരുകയുണ്ടായി. പട്ടിണിയും ദാരിദ്ര്യവും അതിരൂക്ഷമായ ആഫ്രിക്കൻ രാജ്യങ്ങളേക്കാൾ മോശമായ അവസ്ഥയിൽ ബിഹാറിലെ കുട്ടികൾ കഴിയുന്നത് രാജ്യത്തിനാകമാനം നാണക്കേടാണ്. ഇന്നലെയുണ്ടായ സുപ്രീംകോടതിയുടെ ഇടപെടലിലാണ് ഇനി പ്രതീക്ഷ.
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
1995ലാണ് മുസാഫർപുരിലും സമീപ പ്രദേശങ്ങളിലും കുട്ടികളിലെ മസ്തിഷ്കജ്വരം ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് എല്ലാ വർഷവും മരണങ്ങളുണ്ടായി. ചിലപ്പോൾ രൂക്ഷമാവുകയും മറ്റുചിലപ്പോൾ അങ്ങിങ്ങുമാത്രം തലപൊക്കുകയുമായിരുന്നു. ഈ വർഷം ഇതുവരെ 120 കുട്ടികളാണു മരിച്ചത്. നൂറുകണക്കിന് കുട്ടികൾ ചികിത്സയിലാണ്. രണ്ടര നൂറ്റാണ്ടായി നൂറുകണക്കിന് കുരുന്നുജീവനുകൾ പൊലിഞ്ഞിട്ടും രോഗകാരണമോ ഫലപ്രദമായ മരുന്നോ കണ്ടെത്താനായിട്ടില്ല എന്നതാണ് ഏവരേയും ഭയപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതും.
ബിഹാറിലെ 12 ജില്ലകളിലായി 222 ബ്ലോക്കുകളിൽ ഇപ്പോഴും മസ്തിഷ്കജ്വരത്തിന്റെ ഭീതി നിലനിൽക്കുന്നുവെന്നാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കുമാർ കഴിഞ്ഞദിവസം പറഞ്ഞത്. മുസാഫർപൂർ, വൈശാലി, ശ്യോഹാർ, ഈസ്റ്റ് ചമ്പാരൺ ജില്ലകളിലാണ് സ്ഥിതി അതീവഗുരുതരം. ഈ മാസം 16 ജില്ലകളിലായി അറുന്നൂറിലധിം കുട്ടികൾക്ക് രോഗബാധയുണ്ടായി. മരണം കൂടുതൽ സംഭവിച്ചത് മുസാഫർപുരിലാണ്.
തീവ്രമായത് 2014ൽ
1995ൽ റിപ്പോർട്ട് ചെയ്യപ്പെട്ടശേഷം എല്ലാ വർഷങ്ങളിലും മേയ്, ജൂൺ മാസങ്ങളിൽ മുസാഫർപുർ മേഖലയിൽ കുട്ടികൾക്ക് മസ്തിഷ്കജ്വരം പിടിപെടാറുണ്ട്. എന്നാൽ 2013ൽ 143 കുട്ടികൾ മരിച്ചതോടെയാണ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. 2014ൽ മരണസംഖ്യ 355 ആയി. പിന്നീട് രോഗത്തിന്റെ തീവ്രത കുറഞ്ഞുവെങ്കിലും ഈ വർഷം രൂക്ഷമാവുകയായിരുന്നു.
മസ്തിഷ്കജ്വരവും ജപ്പാൻജ്വരവും ബാധിച്ച് രാജ്യത്ത് മരിക്കുന്ന കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 2013 മുതൽ 2019 ഏപ്രിൽ വരെ രാജ്യത്തെ 22 സംസ്ഥാനങ്ങളിൽനിന്നായി 66,926 പേർക്ക് മസ്തിഷ്കജ്വരബാധയുണ്ടായി എന്നാണ് നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ കണക്ക്. ഇതിൽ 7,254 പേർ മരിച്ചു. ബിഹാറിനു പുറമേ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ആസാം, ഒഡീഷ സംസ്ഥാനങ്ങളിലാണ് രോഗബാധയും മരണവും കൂടുതലുണ്ടാകുന്നത്.
മസ്തിഷ്ക ജ്വരം ബാധിച്ച് വർഷംതോറും ശരാശരി 1,206 പേരാണ് മരിക്കുന്നത്. ജപ്പാൻ ജ്വരത്തിന്റെ പിടിയിൽപ്പെട്ട് ശരാശരി 626 പേരും വർഷംതോറും മരിക്കുന്നു.
ലിച്ചി മുതൽ പട്ടിണിവരെ
ചംകി എന്ന് ബിഹാറികൾ പറയുന്ന പനിയാണ് ഇത്രയേറെ കുരുന്നുകളുടെ ജീവനെടുത്തത്. അക്യൂട്ട് എൻസെഫലൈറ്റ്സ് സിൻഡ്രോം(എഇഎസ്) എന്ന് ഡോക്ടർമാർ വിളിക്കുന്ന മസ്തിഷ്കജ്വരമാണ് വില്ലൻ. മേയ്-ജൂൺ മാസങ്ങളിൽ ഈ രോഗം പടർന്നുപിടിക്കാൻ കാരണമെന്താണ് എന്ന് 24 വർഷത്തെ ഗവേഷണത്തിലും കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കടുത്ത ചൂടുള്ള കാലാവസ്ഥയിൽ കുട്ടികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അനിയന്ത്രിതമായി താഴുന്നതുമൂലമാണ് രോഗം ഉണ്ടാകുന്നതെന്നാണ് വിശദീകരിക്കപ്പെട്ടിരിക്കുന്നത്.
ലിച്ചിപ്പഴം കഴിക്കുന്നതാണ് രോഗബാധയുണ്ടാക്കുന്നത് എന്ന ആരോപണമാണ് ശക്തം. രാജ്യത്ത് ഏറ്റവുമധികം ലിച്ചി വിളയുന്ന നാടാണ് മുസാഫർപുർ. ലിച്ചിപ്പഴത്തിലെ വിഷാംശം കുട്ടികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതുമൂലമാണ് രോഗമുണ്ടാകുന്നത് എന്നാണ് ഒരുപറ്റം ഗവേഷണങ്ങൾ പറയുന്നത്. വാടിവീഴുന്നതടക്കമുള്ള ലിച്ചിപ്പഴങ്ങൾ കഴിക്കുന്ന കുട്ടികൾ രാത്രി ഭക്ഷണം കഴിക്കാതെ ഉറങ്ങുമ്പോൾ വിഷബാധ ഉണ്ടാകുന്നുവെന്നാണ് നിഗമനം. എന്നാൽ ഇതു നിഷേധിക്കുന്ന നിരവധി പഠനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
എല്ലാ പഠനങ്ങളിലും വ്യക്തമാകുന്നത് പോഷകാഹാരക്കുറവും തൂക്കക്കുറവും ഉള്ള കുട്ടികളിലാണ് രോഗബാധ രൂക്ഷമാകുന്നത് എന്നാണ്. മുസാഫർപുരിലെ കുട്ടികൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്കാൾ പോഷകാഹാരക്കുറവ് നേരിടുന്നവരാണെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. നാലാമത് കുടുംബാരോഗ്യ സർവേയുടെ ഫലങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അഞ്ച് വയസിൽത്താഴെയുള്ള 48 ശതമാനം കുട്ടികളും വേണ്ടത്ര ഉയരമില്ലാത്തവരാണ്. 17.5 ശതമാനംപേർക്ക് ഉയരത്തിനനുസരിച്ച് വണ്ണമില്ല. 42 ശതമാനം പേർ പോഷകാഹാരക്കുറവു മൂലമുള്ള തൂക്കക്കുറവ് നേരിടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള തൂക്കക്കുറവ് അനുഭവിക്കുന്നവർ 31.3 ശതമാനം മാത്രമാണ്.
തകർന്നടിഞ്ഞ ആരോഗ്യരംഗം
ഇത്രയധികം കുട്ടികൾ മരിക്കുമ്പോൾപ്പോലും സംസ്ഥാനത്തെ ആരോഗ്യരംഗം ശക്തീകരിക്കാൻ സർക്കാർ ആത്മാർഥമായി ശ്രമിക്കുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരം. ആവശ്യമായതിനേക്കാൾ എത്രയോ കുറവാണ് സംസ്ഥാനത്തെ ആശുപത്രികളുടേയും ഡോക്ടർമാരുടേയും എണ്ണം. 70 ശതമാനം ഡോക്ടർമാരുടെ കുറവ് സംസ്ഥാനത്തുണ്ടെന്നാണ് ബിഹാർ ഹെൽത്ത് സർവീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. രഞ്ജിത് കുമാർ ചൂണ്ടിക്കാട്ടുന്നത്. മെഡിക്കൽ കോളജുകൾ ഒഴികെയുള്ള സർക്കാർ ആശുപത്രികളിൽ 11,393 ഡോക്ടർമാർ വേണ്ടിടത്ത് 2,700 പേർ മാത്രമാണ് സർവീസിലുള്ളത്. ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ആശുപത്രി അടക്കമുള്ള മറ്റ് സർക്കാർ ആശുപത്രികളിലുമാണ് ഇത്രയധികം ഡോക്ടർമാരുടെ കുറവ് അനുഭവപ്പെടുന്നത്. മെഡിക്കൽ കോളജുകളിൽ 60 ശതമാനത്തോളം ഡോക്ടർമാരുടെ കുറവുണ്ട്.
ആയിരംപേർക്ക് ഒരു ഡോക്ടർ വേണമെന്നതാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇന്ത്യയിൽ 1983ലെ ആദ്യ ആരോഗ്യനയമനുസരിച്ച് 3,500 പേർക്ക് ഒരു ഡോക്ടർ എങ്കിലും വേണമെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. എന്നാൽ ബിഹാറിൽ 50,000 പേർക്കുപോലും ഒരു ഡോക്ടറില്ല എന്നതാണ് യാഥാർഥ്യം. ആശുപത്രികളുടെ കാര്യത്തിലും സംസ്ഥാനത്തിന്റെ അവസ്ഥ തീർത്തും പരിതാപകരമാണ്.
നോക്കുകുത്തിയായി സർക്കാർ
"പ്രഥമ ധനം ആരോഗ്യമാണ്' എന്നതാണ് ബിഹാർ ആരോഗ്യവകുപ്പിന്റെ ആപ്തവാക്യം. എന്നാൽ പ്രവൃത്തിപഥത്തിൽ ഇതിനോട് ഒട്ടും നീതിപുലർത്തുന്നില്ലെന്നതാണ് ജനങ്ങളുടെ അനുഭവം. തകർന്നടിഞ്ഞുകിടക്കുന്ന ആരോഗ്യമേഖലയുടെ പ്രധാന ഉത്തരവാദിത്വം സംസ്ഥാനസർക്കാരിനാണ്. മൂന്നു തവണയായി ഭരണത്തിനു നേതൃത്വം നൽകുന്ന നിതീഷ് കുമാർ ഇന്നുവരെ 4,687 ദിവസം മുഖ്യമന്ത്രിപദത്തിലിരുന്നിട്ടുണ്ട്. അതിനാൽത്തന്നെ ബിഹാറിന്റെ ഈ അവസ്ഥയ്ക്ക് നിലവിൽ ഒന്നാമത്തെ ഉത്തരവാദിത്വം നിതീഷിനു തന്നെയാണ്. മുസാഫർപുരിൽ കുട്ടികൾ മരിച്ചുവീഴുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അവിടം സന്ദർശിക്കാൻപോലും അദ്ദേഹത്തിന് ദിവസങ്ങൾ വേണ്ടിവന്നു. സന്ദർശനവേളയിൽ ജനരോഷം നേരിടേണ്ടിവന്നതും അതുകൊണ്ടാണ്.
പ്രതിസ്ഥാനത്ത് രണ്ടാമതു നിൽക്കുന്നത് കേന്ദ്ര സർക്കാരാണ്. 2014ൽ മസ്തിഷ്ക ജ്വരം രൂക്ഷമായപ്പോഴും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനായിരുന്നു. അന്ന് അദ്ദേഹം നിരവധി വാഗ്ദാനങ്ങളാണ് നൽകിയത്. ഇപ്പോഴും അദ്ദേഹം അതേകസേരയിലുണ്ട്. കുറച്ചുദിവസം മുമ്പ് മുസാഫർപുരിലെത്തിയ അദ്ദേഹം പഴയ വാഗ്ദാനങ്ങൾ ആവർത്തിക്കുകയും ചെയ്തു.
രാഷ്ട്രീയ നേട്ടത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത നേതാക്കൾ ജനങ്ങളുടെ ജീവനു പുല്ലുവിലയാണ് നൽകുന്നത് എന്നാണ് മുസാഫർപുർ സംഭവത്തോടെ ഒരിക്കൽക്കൂടി വ്യക്തമാകുന്നത്. ആവശ്യത്തിന് ഒആർഎസ് ലായനി പോലും ലഭ്യമല്ലെന്ന ആശാവർക്കർമാരുടെ പരാതി സർക്കാരിന്റെ അനാസ്ഥയാണ് വെളിവാക്കുന്നത്.
മുഖ്യപ്രതിപക്ഷമായ ആർജെഡിയാകട്ടെ തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് തളർന്നിരിപ്പാണ്. മുസാഫർപുരിൽ കുട്ടികൾ മരിച്ചുവീഴുമ്പോൾ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ലണ്ടനിൽ ക്രിക്കറ്റ് ലോകകപ്പ് കണ്ടാസ്വദിക്കുകയായിരുന്നുവെന്ന വിമർശനവും ഉയരുകയുണ്ടായി. പട്ടിണിയും ദാരിദ്ര്യവും അതിരൂക്ഷമായ ആഫ്രിക്കൻ രാജ്യങ്ങളേക്കാൾ മോശമായ അവസ്ഥയിൽ ബിഹാറിലെ കുട്ടികൾ കഴിയുന്നത് രാജ്യത്തിനാകമാനം നാണക്കേടാണ്. ഇന്നലെയുണ്ടായ സുപ്രീംകോടതിയുടെ ഇടപെടലിലാണ് ഇനി പ്രതീക്ഷ.
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ