സിപിഎമ്മിനിതു കഷ്ടകാലമാണ്. ഭരണത്തിൽ കയറിയ കാലം മുതൽ ദുരന്തങ്ങളും വിവാദങ്ങളും തിരിച്ചടികളുമാണ് സർക്കാരിനും പാർട്ടിക്കും നേരിടേണ്ടി വരുന്നത്. ഓഖി, പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങളും നിപ്പ പോലുള്ള വ്യാധികളും ഈ സർക്കാരിന്റെ കാലത്താണ്. പിന്നാലെ ശബരിമല വിവാദവും തെരഞ്ഞെടുപ്പു തോൽവിയും. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ പാർട്ടി സെക്രട്ടറിയുടെ മകന്റെ പേരിലുള്ള വിവാദവും ആന്തൂരിലെ സംഭവവും കഷ്ടകാലത്തിന്റെ രൂപത്തിൽ സിപിഎമ്മിനെ തേടി വന്നു.
ആന്തൂർ സംഭവം രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചപ്പോൾ ഈ സമ്മേളനത്തിലാദ്യമായി ഇന്നലെ നിയമസഭ സ്തംഭിച്ചു. ആന്തൂരിൽ ഓഡിറ്റോറിയത്തിനു ലൈസൻസ് നിഷേധിച്ചതിനെ തുടർന്ന് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുനിസിപ്പൽ ചെയർപേഴ്സണ് പി.കെ. ശ്യാമളയെ ലക്ഷ്യം വച്ചായിരുന്നു പ്രതിപക്ഷ ആക്രമണം. ശ്യാമളയുടെ പേരിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തണമെന്നും അവരെ ചെയർപേഴ്സണ് സ്ഥാനത്തുനിന്നു പുറത്താക്കണമെന്നുമായിരുന്നു അടിയന്തരപ്രമേയത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ ആന്തൂർ സംഭവത്തിന്റെ കുറ്റമത്രയും മുനിസിപ്പൽ സെക്രട്ടറി എന്ന ഒറ്റയാളിൽ ചാരുകയായിരുന്നു മുഖ്യമന്ത്രി. മാത്രമല്ല, മുനിസിപ്പൽ സെക്രട്ടറിമാരുടെ പരമാധികാരം വെട്ടിക്കുറയ്ക്കാൻ ചട്ടഭേദഗതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിനു കേൾക്കേണ്ട മറുപടി ഇതല്ലായിരുന്നു. അവർ ഉന്നയിച്ച ആവശ്യങ്ങളേക്കുറിച്ചൊന്നും മുഖ്യമന്ത്രി പരാമർശിച്ചു പോലുമില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തിൽ ഇതു പറയുകയും ചെയ്തു. ചെന്നിത്തലയുടെ പ്രസംഗം അവസാനിക്കാറായപ്പോഴേക്കും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലെത്തി. മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം പ്രതിഷേധം തുടർന്നപ്പോൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സഭ തത്കാലത്തേക്കു നിർത്തിവച്ച് സമവായത്തിനു ശ്രമിച്ചു. എന്നാൽ അരമണിക്കൂറിനു ശേഷം സഭ വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷം നടുത്തളത്തിലെത്തി. തദ്ദേശസ്ഥാപന, ഗ്രാമവികസന ധനാഭ്യർഥനകൾ ചർച്ച കൂടാതെ പാസാക്കി സഭ നേരത്തെ പിരിഞ്ഞു.
പ്രതിപക്ഷത്തുനിന്ന് കെ.എം. ഷാജിയായിരുന്നു അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി വിഷയം അവതരിപ്പിച്ചത്. ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഓർമിപ്പിച്ചുകൊണ്ടാണ് ഷാജി പ്രസംഗം ആരംഭിച്ചത്. ഇപ്പോൾ ഓരോ ജീവിതത്തിനും ഓരോ ഫയൽ എന്നായി കേരളത്തിലെ സ്ഥിതി. ഫയൽ പക്ഷേ ക്രൈംറിക്കാർഡ്സിലും മോർച്ചറിയിലുമൊക്കെയാണെന്നു മാത്രം. നാത്തൂൻ പോരും അമ്മായിയമ്മ പോരുമിറക്കേണ്ട സ്ഥലമല്ല പഞ്ചായത്തും മുനിസിപ്പാലിറ്റിയുമൊക്കെ. ലോക്സഭാ തെരഞ്ഞെടുപ്പിൽ പി.കെ. ശ്രീമതിക്കു വേണ്ടി വോട്ടു ചോദിച്ചിറങ്ങിയ ആളാണ് സാജൻ. നിസാര കാര്യത്തിന് ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല എന്നാണ് ചിലർ ഇപ്പോൾ പറയുന്നത്. എല്ലാവരും ഇരട്ടച്ചങ്കന്മാരല്ലെന്ന് ഓർക്കണം. പാർട്ടിക്കു കുന്നിടിക്കാം. കണ്ടൽക്കാട് വെട്ടാം. അമ്യൂസ്മെന്റ് പാർക്ക് കെട്ടാം. നാല് ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. പി. ജയരാജനെ അനുകൂലിച്ചാലും എതിർത്താലും മരിക്കുമെന്ന സ്ഥിതിയാണു കണ്ണൂരിലെന്നും ഷാജി പറഞ്ഞു. ശ്യാമളയുടെ പേരിൽ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു കേസെടുക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.
പി. ജയരാജന്റെ പേര് പറയുന്നതിലാണ് മുഖ്യമന്ത്രിക്കു രോഷം. ജയരാജനെ ബിംബമാക്കി സിപിഎമ്മിനെ ആക്രമിക്കാൻ ശ്രമിച്ചാൽ നടക്കില്ല. മുമ്പും ഇതുപോലെ പല ബിംബങ്ങളെയും ഉയർത്തിക്കാട്ടി സിപിഎമ്മിനെ തകർക്കാൻ ശ്രമമുണ്ടായിട്ടുണ്ട്. ജയരാജനു സ്വന്തം കൈ കൊണ്ട് എഴുതാനോ ഭക്ഷണം കഴിക്കാനോ സാധിക്കില്ല. അതു കൈയിലിരിപ്പു കൊണ്ടാണെന്ന് പ്രതിപക്ഷത്തുനിന്ന് ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ വിശദീകരണ പ്രകാരം മുനിസിപ്പൽ ചെയർപേഴ്സണോ ഭരണസമിതിക്കോ കാര്യമായ അധികാരമൊന്നുമില്ല. സെക്രട്ടറിയാണത്രെ പരമാധികാരി. ആ അധികാരം പരിമിതപ്പെടുത്തി ചട്ടം ഭേദഗതി ചെയ്ത് ഈ പ്രശ്നം പരിഹരിക്കാനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്.
എം.വി. ഗോവിന്ദൻ എന്ന സംസ്ഥാന നേതാവിനെ ആക്രമിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എത്ര അംസബന്ധമാണിതെന്ന് മുഖ്യമന്ത്രി രോഷത്തോടെ ചോദിച്ചു. നിയമസഭയുടെ പരിരക്ഷ ഉണ്ടെന്നു കരുതി എന്തും ചെയ്യാമെന്നാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിക്കിടെ പ്രതിപക്ഷത്തുനിന്നു നിരന്തരം ബഹളമുണ്ടായി. ഇതു ഭരണ- പ്രതിപക്ഷ വാഗ്വാദത്തിനും ഇടയാക്കി. ആരു തെറ്റു ചെയ്താലും കർശനമായ നടപടിയുണ്ടാകും. സിപിഎമ്മുകാരനായതിനാൽ ക്രൂശിക്കാം എന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി വിമർശിച്ചു. പി.കെ. ശ്യാമളയുടെ പേരു പോലും മുഖ്യമന്ത്രി പരാമർശിച്ചില്ല.
ആന്തൂർ പ്രശ്നത്തിൽ മറുപടി പറയാൻ മുഖ്യമന്ത്രിക്കു പ്രയാസവും മന:സാക്ഷിക്കടിയുമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജയരാജനെക്കുറിച്ചും എം.വി. ഗോവിന്ദൻ മാസ്റ്ററേക്കുറിച്ചും പറഞ്ഞത് തങ്ങളല്ല. സാജന്റെ കുടുംബമാണ്. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി പ്രഖ്യാപിച്ചത് എം.വി. ജയരാജനാണ്. സസ്പെൻഷൻ പ്രഖ്യാപിക്കാൻ ജയരാജൻ ആരാണ്? രമേശ് ചോദിച്ചു. പച്ചമരത്തോട് ഇങ്ങനെയെങ്കിൽ ഉണക്കമരത്തോട് എന്തായിരിക്കുമെന്നും രമേശ് ചോദിച്ചു.
പാർട്ടിക്കാരനായ സാജന്റെ അനുഭവം ഇതാണെങ്കിൽ സാധാരണക്കാരുടെ അനുഭവം എന്തായിരിക്കും എന്നായിരുന്നു രമേശിന്റെ ചോദ്യം. ധാർമികത അൽപ്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും മകന്റെ വിവാദം പരാമർശിച്ചുകൊണ്ടു രമേശ് ചെന്നിത്തല പറഞ്ഞു.
ഉച്ചയ്ക്കു മുമ്പ് സഭ പിരിഞ്ഞതിൽ സിപിഎമ്മുകാർക്കും സന്തോഷമേയുള്ളു. സിപിഎം സംസ്ഥാന സമിതിയിൽ പങ്കെടുക്കേണ്ടവർക്ക് അത് എളുപ്പമായി.
സാബു ജോണ്
ആന്തൂർ സംഭവം രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചപ്പോൾ ഈ സമ്മേളനത്തിലാദ്യമായി ഇന്നലെ നിയമസഭ സ്തംഭിച്ചു. ആന്തൂരിൽ ഓഡിറ്റോറിയത്തിനു ലൈസൻസ് നിഷേധിച്ചതിനെ തുടർന്ന് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുനിസിപ്പൽ ചെയർപേഴ്സണ് പി.കെ. ശ്യാമളയെ ലക്ഷ്യം വച്ചായിരുന്നു പ്രതിപക്ഷ ആക്രമണം. ശ്യാമളയുടെ പേരിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തണമെന്നും അവരെ ചെയർപേഴ്സണ് സ്ഥാനത്തുനിന്നു പുറത്താക്കണമെന്നുമായിരുന്നു അടിയന്തരപ്രമേയത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ ആന്തൂർ സംഭവത്തിന്റെ കുറ്റമത്രയും മുനിസിപ്പൽ സെക്രട്ടറി എന്ന ഒറ്റയാളിൽ ചാരുകയായിരുന്നു മുഖ്യമന്ത്രി. മാത്രമല്ല, മുനിസിപ്പൽ സെക്രട്ടറിമാരുടെ പരമാധികാരം വെട്ടിക്കുറയ്ക്കാൻ ചട്ടഭേദഗതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിനു കേൾക്കേണ്ട മറുപടി ഇതല്ലായിരുന്നു. അവർ ഉന്നയിച്ച ആവശ്യങ്ങളേക്കുറിച്ചൊന്നും മുഖ്യമന്ത്രി പരാമർശിച്ചു പോലുമില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തിൽ ഇതു പറയുകയും ചെയ്തു. ചെന്നിത്തലയുടെ പ്രസംഗം അവസാനിക്കാറായപ്പോഴേക്കും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലെത്തി. മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം പ്രതിഷേധം തുടർന്നപ്പോൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സഭ തത്കാലത്തേക്കു നിർത്തിവച്ച് സമവായത്തിനു ശ്രമിച്ചു. എന്നാൽ അരമണിക്കൂറിനു ശേഷം സഭ വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷം നടുത്തളത്തിലെത്തി. തദ്ദേശസ്ഥാപന, ഗ്രാമവികസന ധനാഭ്യർഥനകൾ ചർച്ച കൂടാതെ പാസാക്കി സഭ നേരത്തെ പിരിഞ്ഞു.
പ്രതിപക്ഷത്തുനിന്ന് കെ.എം. ഷാജിയായിരുന്നു അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി വിഷയം അവതരിപ്പിച്ചത്. ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഓർമിപ്പിച്ചുകൊണ്ടാണ് ഷാജി പ്രസംഗം ആരംഭിച്ചത്. ഇപ്പോൾ ഓരോ ജീവിതത്തിനും ഓരോ ഫയൽ എന്നായി കേരളത്തിലെ സ്ഥിതി. ഫയൽ പക്ഷേ ക്രൈംറിക്കാർഡ്സിലും മോർച്ചറിയിലുമൊക്കെയാണെന്നു മാത്രം. നാത്തൂൻ പോരും അമ്മായിയമ്മ പോരുമിറക്കേണ്ട സ്ഥലമല്ല പഞ്ചായത്തും മുനിസിപ്പാലിറ്റിയുമൊക്കെ. ലോക്സഭാ തെരഞ്ഞെടുപ്പിൽ പി.കെ. ശ്രീമതിക്കു വേണ്ടി വോട്ടു ചോദിച്ചിറങ്ങിയ ആളാണ് സാജൻ. നിസാര കാര്യത്തിന് ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല എന്നാണ് ചിലർ ഇപ്പോൾ പറയുന്നത്. എല്ലാവരും ഇരട്ടച്ചങ്കന്മാരല്ലെന്ന് ഓർക്കണം. പാർട്ടിക്കു കുന്നിടിക്കാം. കണ്ടൽക്കാട് വെട്ടാം. അമ്യൂസ്മെന്റ് പാർക്ക് കെട്ടാം. നാല് ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. പി. ജയരാജനെ അനുകൂലിച്ചാലും എതിർത്താലും മരിക്കുമെന്ന സ്ഥിതിയാണു കണ്ണൂരിലെന്നും ഷാജി പറഞ്ഞു. ശ്യാമളയുടെ പേരിൽ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു കേസെടുക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.
പി. ജയരാജന്റെ പേര് പറയുന്നതിലാണ് മുഖ്യമന്ത്രിക്കു രോഷം. ജയരാജനെ ബിംബമാക്കി സിപിഎമ്മിനെ ആക്രമിക്കാൻ ശ്രമിച്ചാൽ നടക്കില്ല. മുമ്പും ഇതുപോലെ പല ബിംബങ്ങളെയും ഉയർത്തിക്കാട്ടി സിപിഎമ്മിനെ തകർക്കാൻ ശ്രമമുണ്ടായിട്ടുണ്ട്. ജയരാജനു സ്വന്തം കൈ കൊണ്ട് എഴുതാനോ ഭക്ഷണം കഴിക്കാനോ സാധിക്കില്ല. അതു കൈയിലിരിപ്പു കൊണ്ടാണെന്ന് പ്രതിപക്ഷത്തുനിന്ന് ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ വിശദീകരണ പ്രകാരം മുനിസിപ്പൽ ചെയർപേഴ്സണോ ഭരണസമിതിക്കോ കാര്യമായ അധികാരമൊന്നുമില്ല. സെക്രട്ടറിയാണത്രെ പരമാധികാരി. ആ അധികാരം പരിമിതപ്പെടുത്തി ചട്ടം ഭേദഗതി ചെയ്ത് ഈ പ്രശ്നം പരിഹരിക്കാനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്.
എം.വി. ഗോവിന്ദൻ എന്ന സംസ്ഥാന നേതാവിനെ ആക്രമിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എത്ര അംസബന്ധമാണിതെന്ന് മുഖ്യമന്ത്രി രോഷത്തോടെ ചോദിച്ചു. നിയമസഭയുടെ പരിരക്ഷ ഉണ്ടെന്നു കരുതി എന്തും ചെയ്യാമെന്നാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിക്കിടെ പ്രതിപക്ഷത്തുനിന്നു നിരന്തരം ബഹളമുണ്ടായി. ഇതു ഭരണ- പ്രതിപക്ഷ വാഗ്വാദത്തിനും ഇടയാക്കി. ആരു തെറ്റു ചെയ്താലും കർശനമായ നടപടിയുണ്ടാകും. സിപിഎമ്മുകാരനായതിനാൽ ക്രൂശിക്കാം എന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി വിമർശിച്ചു. പി.കെ. ശ്യാമളയുടെ പേരു പോലും മുഖ്യമന്ത്രി പരാമർശിച്ചില്ല.
ആന്തൂർ പ്രശ്നത്തിൽ മറുപടി പറയാൻ മുഖ്യമന്ത്രിക്കു പ്രയാസവും മന:സാക്ഷിക്കടിയുമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജയരാജനെക്കുറിച്ചും എം.വി. ഗോവിന്ദൻ മാസ്റ്ററേക്കുറിച്ചും പറഞ്ഞത് തങ്ങളല്ല. സാജന്റെ കുടുംബമാണ്. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി പ്രഖ്യാപിച്ചത് എം.വി. ജയരാജനാണ്. സസ്പെൻഷൻ പ്രഖ്യാപിക്കാൻ ജയരാജൻ ആരാണ്? രമേശ് ചോദിച്ചു. പച്ചമരത്തോട് ഇങ്ങനെയെങ്കിൽ ഉണക്കമരത്തോട് എന്തായിരിക്കുമെന്നും രമേശ് ചോദിച്ചു.
പാർട്ടിക്കാരനായ സാജന്റെ അനുഭവം ഇതാണെങ്കിൽ സാധാരണക്കാരുടെ അനുഭവം എന്തായിരിക്കും എന്നായിരുന്നു രമേശിന്റെ ചോദ്യം. ധാർമികത അൽപ്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും മകന്റെ വിവാദം പരാമർശിച്ചുകൊണ്ടു രമേശ് ചെന്നിത്തല പറഞ്ഞു.
ഉച്ചയ്ക്കു മുമ്പ് സഭ പിരിഞ്ഞതിൽ സിപിഎമ്മുകാർക്കും സന്തോഷമേയുള്ളു. സിപിഎം സംസ്ഥാന സമിതിയിൽ പങ്കെടുക്കേണ്ടവർക്ക് അത് എളുപ്പമായി.
സാബു ജോണ്