ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ കൈവശം അനധികൃതമായി ഉള്ള പതിനായിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഒത്തുകളി തുടരുന്നതു വളരെ ദൗർഭാഗ്യകരമാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണു സുപ്രീം കോടതിയുടെ വിധികളെപ്പോലും മറികടന്നുകൊണ്ടു ഹാരിസൺസിന്റെ ഭൂമിക്കു കരം ഈടാക്കാനുള്ള മന്ത്രിസഭാ തീരുമാനം. ഹാരിസൺസിന്റെ കൈവശമുള്ള സർക്കാർ ഭൂമിയിൽ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതിനു സർക്കാരിനു സിവിൽ കോടതിയെ സമീപിക്കാമെന്ന സുപ്രീംകോടതി വിധി നിലനിൽക്കെയാണ് തുടർന്നുള്ള നിയമപോരാട്ടങ്ങളിൽ ഹാരിസൺസിനു സഹായകരമായ രീതിയിൽ ഉപാധികൾക്കു വിധേയമായി കരം ഈടാക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം.
സിവിൽക്കോടതിയെ സമീപിക്കാനുള്ള സുപ്രീംകോടതിയുടെ വിധിവന്നു മാസങ്ങൾ കഴിഞ്ഞിട്ടും അതിനു തയാറാകാതെ ഹാരിസൺസിനെ സഹായിക്കാൻ ഭൂനികുതി വാങ്ങാനുള്ള സർക്കാരിന്റെ തീരുമാനം ഇരുവരും തമ്മിലുള്ള ഒത്തുകളി പുറത്തുകൊണ്ടുവരുകയാണ്.
ഹാരിസൺസ് മലയാളം ലിമിറ്റഡ് ഉൾപ്പെടെയുള്ള കേരളത്തിലെ വൻകിട ഭൂമാഫിയകളെ സഹായിക്കുന്ന നടപടികളാണ് ഇടതുമുന്നണി സർക്കാർ അധികാരത്തിൽവന്ന് ആദ്യം മുതൽത്തന്നെ ഉണ്ടായത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഹാരിസൺസിന്റെ കൈവശമുള്ള സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടി റവന്യു മന്ത്രി, റവന്യു സെക്രട്ടറി, നിയമ സെക്രട്ടറി, റവന്യു സ്പെഷൽ പ്ലീഡർ എന്നിവരടങ്ങിയ നാല് ഉന്നതതല യോഗങ്ങൾ ചേർന്നുവെങ്കിൽ ഇടതു സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഹാരിസൺസ് മലയാളം കമ്പനിയുമായാണു കൂടിക്കാഴ്ചകൾ നടന്നത്. ഹാരിസൺസ് മലയാളം കമ്പനിയുമായി മുഖ്യമന്ത്രിപിണറായി വിജയൻ തന്നെ കൂടിക്കാഴ്ചകളും ചർച്ചകളും നടത്തി.
ഹാരിസൺസിനെതിരേയുള്ള ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ 2015 ഡിസംബറിലെ വിധി, വിജിലൻസ് അന്വേഷണ റിപ്പോർട്ട് തുടങ്ങിയവ ഡിവിഷൻ ബെഞ്ചിന്റെ ശ്രദ്ധയിൽകൊണ്ടുവരുന്നതിൽ സംഭവിച്ച വീഴ്ച സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലും പിന്നീട് സുപ്രീം കോടതിയിലും കേസ് തോൽക്കാനുണ്ടായ പ്രധാന കാരണങ്ങളിലൊന്നാണ്. ഇടതു സർക്കാർ അധികാരത്തിൽ വന്നതിനു തൊട്ടുപിന്നാലെ ഈ കേസിലെ സർക്കാർ അഭിഭാഷകയായ സുശീലഭട്ടിനെ മാറ്റിയപ്പോൾ തൽസ്ഥാനത്ത് പ്രഗൽഭനായ അഭിഭാഷകനെ നിയമിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. സുശീല ഭട്ടിനു പകരം നിയമിക്കപ്പെട്ട രഞ്ജിത്ത് തമ്പാൻ, കെ.വി. സോഹൻ എന്നിവർ മുൻപ് ഹാരിസൺസിന്റെ അഭിഭാഷകർ ആയിരുന്നു എന്ന ഗുരുതരമായ ആരോപണം ഉയർന്നപ്പോൾ തൽസ്ഥാനങ്ങൾ രാജിവച്ചു പോവുകയാണുണ്ടായത്.
വന്‍കിട കമ്പനികളുടെ കൈവശമുള്ള ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്കു നല്‍കുമെന്നും വികസന ആവശ്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുമെന്നുമായിരുന്നു എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ഇതുസംബന്ധിച്ച രാജമാണിക്യം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മൂന്നുവര്‍ഷം പിന്നിട്ടു എങ്കിലും നിയമനിര്‍മാണ കാര്യത്തിലും ഉന്നതതല അന്വേഷണത്തിലും റവന്യു വകുപ്പിന്റെ ഭാഗത്തുനിന്നു യാതൊരു നീക്കവുമുണ്ടായില്ല. കൂടാതെ റിപ്പോര്‍ട്ട് തള്ളിക്കളയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമവകുപ്പ് സെക്രട്ടറിയായ ബി.ജി. ഹരീന്ദ്രനാഥ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നൽകുകയും ചെയ്തു. നിയമ സെക്രട്ടറിയുടെ ഈ റിപ്പോർട്ടാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചപ്പോഴും സുപ്രീം കോടതിയിലും ഹാരിസൺസ് കമ്പനി സർക്കാരിനെതിരേ ഉപയോഗിച്ചത്.
ഹാരിസൺസ് മലയാളം കമ്പനിക്കെതിരേ സർക്കാർ തലത്തിൽ സ്വീകരിച്ചുവന്ന നിയമനടപടികളാണു കമ്പനിയിൽനിന്നു ഭൂനികുതി സ്വീകരിക്കാം എന്ന സർക്കാരിന്റെ തീരുമാനത്തോടെ അട്ടിമറിക്കപ്പെടുന്നത്. ഹാരിസൺസ് ഉൾപ്പെടെ ഭൂമി വൻതോതിൽ കൈവശം വച്ചിരുന്ന പഴയ ബ്രിട്ടീഷ് കമ്പനികളുടെ പിൻഗാമികൾ എന്ന് ആരോപിക്കപ്പെട്ടിരുന്ന നിരവധി കമ്പനികളുടെ കൈവശമിരുന്ന ഭൂമി ഏറ്റെടുക്കുന്നതിന് ഓരോ ഘട്ടത്തിലും ഉന്നത കോടതികളുടെ മേൽനോട്ടത്തിലും ഇടപെടലുകളും വഴി നടന്ന ഭൂമിഏറ്റെടുക്കൽ നടപടികളും ഇതോടെ അകാലചരമമടയുകയാണ്.
പ്രഫ. റോണി കെ. ബേബി
സിവിൽക്കോടതിയെ സമീപിക്കാനുള്ള സുപ്രീംകോടതിയുടെ വിധിവന്നു മാസങ്ങൾ കഴിഞ്ഞിട്ടും അതിനു തയാറാകാതെ ഹാരിസൺസിനെ സഹായിക്കാൻ ഭൂനികുതി വാങ്ങാനുള്ള സർക്കാരിന്റെ തീരുമാനം ഇരുവരും തമ്മിലുള്ള ഒത്തുകളി പുറത്തുകൊണ്ടുവരുകയാണ്.
ഹാരിസൺസ് മലയാളം ലിമിറ്റഡ് ഉൾപ്പെടെയുള്ള കേരളത്തിലെ വൻകിട ഭൂമാഫിയകളെ സഹായിക്കുന്ന നടപടികളാണ് ഇടതുമുന്നണി സർക്കാർ അധികാരത്തിൽവന്ന് ആദ്യം മുതൽത്തന്നെ ഉണ്ടായത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഹാരിസൺസിന്റെ കൈവശമുള്ള സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടി റവന്യു മന്ത്രി, റവന്യു സെക്രട്ടറി, നിയമ സെക്രട്ടറി, റവന്യു സ്പെഷൽ പ്ലീഡർ എന്നിവരടങ്ങിയ നാല് ഉന്നതതല യോഗങ്ങൾ ചേർന്നുവെങ്കിൽ ഇടതു സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഹാരിസൺസ് മലയാളം കമ്പനിയുമായാണു കൂടിക്കാഴ്ചകൾ നടന്നത്. ഹാരിസൺസ് മലയാളം കമ്പനിയുമായി മുഖ്യമന്ത്രിപിണറായി വിജയൻ തന്നെ കൂടിക്കാഴ്ചകളും ചർച്ചകളും നടത്തി.
ഹാരിസൺസിനെതിരേയുള്ള ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ 2015 ഡിസംബറിലെ വിധി, വിജിലൻസ് അന്വേഷണ റിപ്പോർട്ട് തുടങ്ങിയവ ഡിവിഷൻ ബെഞ്ചിന്റെ ശ്രദ്ധയിൽകൊണ്ടുവരുന്നതിൽ സംഭവിച്ച വീഴ്ച സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലും പിന്നീട് സുപ്രീം കോടതിയിലും കേസ് തോൽക്കാനുണ്ടായ പ്രധാന കാരണങ്ങളിലൊന്നാണ്. ഇടതു സർക്കാർ അധികാരത്തിൽ വന്നതിനു തൊട്ടുപിന്നാലെ ഈ കേസിലെ സർക്കാർ അഭിഭാഷകയായ സുശീലഭട്ടിനെ മാറ്റിയപ്പോൾ തൽസ്ഥാനത്ത് പ്രഗൽഭനായ അഭിഭാഷകനെ നിയമിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. സുശീല ഭട്ടിനു പകരം നിയമിക്കപ്പെട്ട രഞ്ജിത്ത് തമ്പാൻ, കെ.വി. സോഹൻ എന്നിവർ മുൻപ് ഹാരിസൺസിന്റെ അഭിഭാഷകർ ആയിരുന്നു എന്ന ഗുരുതരമായ ആരോപണം ഉയർന്നപ്പോൾ തൽസ്ഥാനങ്ങൾ രാജിവച്ചു പോവുകയാണുണ്ടായത്.
വന്‍കിട കമ്പനികളുടെ കൈവശമുള്ള ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്കു നല്‍കുമെന്നും വികസന ആവശ്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുമെന്നുമായിരുന്നു എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ഇതുസംബന്ധിച്ച രാജമാണിക്യം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മൂന്നുവര്‍ഷം പിന്നിട്ടു എങ്കിലും നിയമനിര്‍മാണ കാര്യത്തിലും ഉന്നതതല അന്വേഷണത്തിലും റവന്യു വകുപ്പിന്റെ ഭാഗത്തുനിന്നു യാതൊരു നീക്കവുമുണ്ടായില്ല. കൂടാതെ റിപ്പോര്‍ട്ട് തള്ളിക്കളയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമവകുപ്പ് സെക്രട്ടറിയായ ബി.ജി. ഹരീന്ദ്രനാഥ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നൽകുകയും ചെയ്തു. നിയമ സെക്രട്ടറിയുടെ ഈ റിപ്പോർട്ടാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചപ്പോഴും സുപ്രീം കോടതിയിലും ഹാരിസൺസ് കമ്പനി സർക്കാരിനെതിരേ ഉപയോഗിച്ചത്.
ഹാരിസൺസ് മലയാളം കമ്പനിക്കെതിരേ സർക്കാർ തലത്തിൽ സ്വീകരിച്ചുവന്ന നിയമനടപടികളാണു കമ്പനിയിൽനിന്നു ഭൂനികുതി സ്വീകരിക്കാം എന്ന സർക്കാരിന്റെ തീരുമാനത്തോടെ അട്ടിമറിക്കപ്പെടുന്നത്. ഹാരിസൺസ് ഉൾപ്പെടെ ഭൂമി വൻതോതിൽ കൈവശം വച്ചിരുന്ന പഴയ ബ്രിട്ടീഷ് കമ്പനികളുടെ പിൻഗാമികൾ എന്ന് ആരോപിക്കപ്പെട്ടിരുന്ന നിരവധി കമ്പനികളുടെ കൈവശമിരുന്ന ഭൂമി ഏറ്റെടുക്കുന്നതിന് ഓരോ ഘട്ടത്തിലും ഉന്നത കോടതികളുടെ മേൽനോട്ടത്തിലും ഇടപെടലുകളും വഴി നടന്ന ഭൂമിഏറ്റെടുക്കൽ നടപടികളും ഇതോടെ അകാലചരമമടയുകയാണ്.
പ്രഫ. റോണി കെ. ബേബി